ന്യൂഡൽഹി: എല്ലാവർക്കും നീതി ലഭിച്ചിരിക്കുന്നു. എങ്കിലും ഞങ്ങളുടെ പോരാട്ടം ഇവിടം കൊണ്ട് അവസാനിക്കുന്നില്ല... ഇനിയും തോരാത്ത കണ്ണീർ തോരാതെ കോടതി മുറിക്കു പുറത്തേക്കു കടക്കവേ ആശാദേവി പറഞ്ഞു. നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ശരിവെച്ച സുപ്രീംകോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു പെണ്‍കുട്ടിയുടെ മാതാവ് ആശാദേവി. കുറ്റവാളികൾ എത്രയും പെട്ടെന്നു ശിക്ഷിക്കപ്പെടുമെന്നാണ് വിശ്വസിക്കുന്നതെന്നാണ് നിർഭയയുടെ പിതാവ് ബദരിനാഥ് സിംഗ് പറഞ്ഞത്.