അഹമ്മദാബാദ്: വ്യാജ ബോബ് ഭീഷണിയെത്തുടർന്ന് അഹമ്മദാബാദ്-ഡൽഹി വിസ്താരാ വിമാനം നാലു മണിക്കൂർ വൈകി.
രാവിലെ 10.55ന് പുറപ്പെടേണ്ടിയിരുന്ന വിമാനം സുരക്ഷാ പരിശോധനകൾക്കു ശേഷം ഉച്ചകഴിഞ്ഞ് 3.27നാണ് പുറപ്പെട്ടത്. വിമാനത്തിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അജ്ഞാതൻ വിമാനത്താവളത്തിലേക്കു ഫോൺ വിളിച്ചു പറയുകയായിരുന്നുവെന്നു അഹമ്മദാബാദ് സർദാർ വല്ലഭ്ഭായി പട്ടേൽ ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടർ മനോജ് ഗഞ്ചൽ വ്യക്തമാക്കി.
കോൾസെന്ററിൽ നിന്നു വിവരമറിഞ്ഞയുടൻ പരിശോധന നടത്തുകയും ഭീഷണി വ്യാജമാണെന്നു ബോധ്യപ്പെടുകയും ചെയ്തു.
രാവിലെ 10.55ന് പുറപ്പെടേണ്ടിയിരുന്ന വിമാനം സുരക്ഷാ പരിശോധനകൾക്കു ശേഷം ഉച്ചകഴിഞ്ഞ് 3.27നാണ് പുറപ്പെട്ടത്. വിമാനത്തിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അജ്ഞാതൻ വിമാനത്താവളത്തിലേക്കു ഫോൺ വിളിച്ചു പറയുകയായിരുന്നുവെന്നു അഹമ്മദാബാദ് സർദാർ വല്ലഭ്ഭായി പട്ടേൽ ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടർ മനോജ് ഗഞ്ചൽ വ്യക്തമാക്കി.
കോൾസെന്ററിൽ നിന്നു വിവരമറിഞ്ഞയുടൻ പരിശോധന നടത്തുകയും ഭീഷണി വ്യാജമാണെന്നു ബോധ്യപ്പെടുകയും ചെയ്തു.