മാ സെയ്( തായ്ലൻഡ്): വടക്കൻ തായ്ലൻഡിലെ ഗുഹാസമുച്ചയത്തിൽ രണ്ടാഴ്ചമുന്പ് അകപ്പെട്ട വൈൽഡ് ബോർ ഫുട്ബോൾ ടീമിലെ നാലുകുട്ടികളെക്കൂടി രണ്ടാംദിവസമായ ഇന്നലെ നേവി സീലുകൾ രക്ഷിച്ചു പുറത്തെത്തിച്ചു. ഞായറാഴ്ച മറ്റു നാലുപേരേ രക്ഷിച്ചിരുന്നു. ഗുഹയ്ക്കുള്ളിൽ ഇനി അവശേഷിക്കുന്നതു നാലു കുട്ടികളും കോച്ചുമാണ്. ഇവർ അഞ്ചുപേരെയും താമസിയാതെ പുറത്തെത്തിക്കാമെന്നാണു പ്രതീക്ഷ.
തം ലുവാങ് നംഗ് നോൺ ഗുഹാസമുച്ചയത്തിൽ അകപ്പെട്ട 13 പേരിൽ എട്ടുപേരെ ഇതിനകം രക്ഷിച്ചതായി ഇന്നലെ വൈകി തായ് നേവൽ സീൽ യൂണിറ്റ് ഫേസ്ബുക്കിൽ സ്ഥിരീകരിച്ചു.ഇന്നലെ ചെറിയ തോതിൽ മഴ പെയ്തു. അടുത്ത ദിവസങ്ങളിൽ മഴ കനക്കുമെന്നാണു കരുതുന്നത്. ഇന്നു പുനരാരംഭിക്കുന്ന രക്ഷാപ്രവർത്തനം വേഗം പൂർത്തിയാക്കാനുള്ള നെട്ടോട്ടത്തിലാണു നേവിസീലുകൾ. മഴ പെയ്ത് ഗുഹയിൽ കൂടുതൽ വെള്ളം കയറിയാൽ രക്ഷാശ്രമം അതീവ ദുഷ്കരമാവും. ആദ്യഘട്ടത്തിൽ രക്ഷിച്ചത് ആരോഗ്യം കുറഞ്ഞവരെയാണ്. പതിനൊന്നിനും പതിനാറിനും ഇടയ്ക്കുള്ള കുട്ടികളിൽ പലർക്കും നീന്തൽ വശമില്ല. വളവും തിരിവുമുള്ള ഗുഹാ സമുച്ചയത്തിൽ നിറഞ്ഞുകിടക്കുന്ന വെള്ളത്തിലൂടെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണു കുട്ടികളെ പുറത്തെത്തിച്ചത്. പലേടത്തും വീതി കുറവാണ്. ഗുഹയുടെ പ്രവേശന കവാടത്തിൽ നിന്നു 4.7 കിലോമീറ്റർ ഉള്ളിലുള്ള പാറയിലാണ് കുട്ടികൾ അഭയം തേടിയിരുന്നത്.
13 വിദേശ മുങ്ങൽ വിദഗ്ധരും അഞ്ചു നേവി സീലുകളുമാണ് ആദ്യഘട്ടത്തിലെ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത് . പുറത്തെ ക്യാന്പിൽ നിന്ന് കുട്ടികൾ ഇരിക്കുന്ന പാറക്കെട്ടിലേക്കുമുള്ള യാത്രയ്ക്ക് ആറു മുതൽ എട്ടുമണിക്കൂർവരെ സമയമെടുത്തു. ഒരോ കുട്ടിയുടെയും കൂടെ രണ്ടു മുങ്ങൽ വിദഗ്ധരുണ്ടായിരുന്നു. പുറത്തെ ക്യാന്പിലെത്തിച്ച കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗ്ളാസ് വാതിലിലൂടെ കുട്ടികളെ കാണാൻ ബന്ധുക്കളെ അനുവദിച്ചു.
തം ലുവാങ് നംഗ് നോൺ ഗുഹാസമുച്ചയത്തിൽ അകപ്പെട്ട 13 പേരിൽ എട്ടുപേരെ ഇതിനകം രക്ഷിച്ചതായി ഇന്നലെ വൈകി തായ് നേവൽ സീൽ യൂണിറ്റ് ഫേസ്ബുക്കിൽ സ്ഥിരീകരിച്ചു.ഇന്നലെ ചെറിയ തോതിൽ മഴ പെയ്തു. അടുത്ത ദിവസങ്ങളിൽ മഴ കനക്കുമെന്നാണു കരുതുന്നത്. ഇന്നു പുനരാരംഭിക്കുന്ന രക്ഷാപ്രവർത്തനം വേഗം പൂർത്തിയാക്കാനുള്ള നെട്ടോട്ടത്തിലാണു നേവിസീലുകൾ. മഴ പെയ്ത് ഗുഹയിൽ കൂടുതൽ വെള്ളം കയറിയാൽ രക്ഷാശ്രമം അതീവ ദുഷ്കരമാവും. ആദ്യഘട്ടത്തിൽ രക്ഷിച്ചത് ആരോഗ്യം കുറഞ്ഞവരെയാണ്. പതിനൊന്നിനും പതിനാറിനും ഇടയ്ക്കുള്ള കുട്ടികളിൽ പലർക്കും നീന്തൽ വശമില്ല. വളവും തിരിവുമുള്ള ഗുഹാ സമുച്ചയത്തിൽ നിറഞ്ഞുകിടക്കുന്ന വെള്ളത്തിലൂടെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണു കുട്ടികളെ പുറത്തെത്തിച്ചത്. പലേടത്തും വീതി കുറവാണ്. ഗുഹയുടെ പ്രവേശന കവാടത്തിൽ നിന്നു 4.7 കിലോമീറ്റർ ഉള്ളിലുള്ള പാറയിലാണ് കുട്ടികൾ അഭയം തേടിയിരുന്നത്.
13 വിദേശ മുങ്ങൽ വിദഗ്ധരും അഞ്ചു നേവി സീലുകളുമാണ് ആദ്യഘട്ടത്തിലെ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത് . പുറത്തെ ക്യാന്പിൽ നിന്ന് കുട്ടികൾ ഇരിക്കുന്ന പാറക്കെട്ടിലേക്കുമുള്ള യാത്രയ്ക്ക് ആറു മുതൽ എട്ടുമണിക്കൂർവരെ സമയമെടുത്തു. ഒരോ കുട്ടിയുടെയും കൂടെ രണ്ടു മുങ്ങൽ വിദഗ്ധരുണ്ടായിരുന്നു. പുറത്തെ ക്യാന്പിലെത്തിച്ച കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗ്ളാസ് വാതിലിലൂടെ കുട്ടികളെ കാണാൻ ബന്ധുക്കളെ അനുവദിച്ചു.