ന്യൂഡൽഹി: ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നതിനെ അനുകൂലിച്ച് സമാജ്വാദി പാർട്ടിയും തെലുങ്കാന രാഷ്ട്രസമിതിയും. എന്നാൽ, തൃണമൂൽ കോണ്‍ഗ്രസ്, സിപിഐ, ഡിഎംകെ എന്നീ പാർട്ടികൾ ഇതിനെ എതിർത്തു. അതേസമയം, ഭരണകക്ഷിയായ ബിജെപിയും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് ഏകീകരിക്കുന്നതു സംബന്ധിച്ച് കേന്ദ്ര നിയമ കമ്മീഷൻ രണ്ടു ദിവസമായി നടത്തിയ യോഗത്തിൽ പങ്കെടുത്തില്ല.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നതിനെ സ്വാഗതം ചെയ്ത സമാജ്വാദി പാർട്ടി, 2019ൽ തന്നെ തുടങ്ങണമെന്നും ആവശ്യപ്പെട്ടു. രാജ്യമെങ്ങും ഒരേസമയം തെരഞ്ഞെടുപ്പ് നടന്നാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഒരേപോലെ അഞ്ചുവർഷം പ്രവർത്തിക്കാനാകും. അല്ലെങ്കിൽ പല തെരഞ്ഞെടുപ്പുകൾക്കായി ഓടിനടക്കേണ്ടിവരുമെന്നും ടിആർഎസ് നേതാവ് ബി. വിനോദ്കുമാർ അറിയിച്ചു. എൻഡിഎ കക്ഷിയായ ശിരോമണി അകാലിദളും സർക്കാരിനെ പിന്തുണയ്ക്കുന്ന അണ്ണാഎഡിഎംകെയും ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി ശനിയാഴ്ച നിയമ കമ്മീഷനെ അറിയിച്ചിരുന്നു.
അതേസമയം, തൃണമൂൽ കോണ്‍ഗ്രസ്, സിപിഐ, ഡിഎംകെ, മുസ്ലിം ലീഗ്, ഗോവ ഫോർവേർഡ് പാർട്ടി തുടങ്ങിയ പാർട്ടികൾ ഈ ശിപാർശയെ എതിർക്കുകയാണ്. തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള നീക്കം ജനാധിപത്യ പ്രക്രിയകളോടുള്ള വെല്ലുവിളിയാണെന്ന് കമ്മീഷനെ സിപിഎം അറിയിച്ചിരുന്നു. മറ്റു പാർട്ടികൾ അഭിപ്രായം അറിയിക്കുന്നതിനു പിന്നാലെ തങ്ങളുടെ നിലപാട് പറയാമെന്നാണ് ബിജെപിയും കോണ്‍ഗ്രസും കമ്മീഷനെ അറിയിച്ചിരിക്കുന്നതെന്നു സൂചനയുണ്ട്.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നതിനെ സ്വാഗതം ചെയ്ത സമാജ്വാദി പാർട്ടി, 2019ൽ തന്നെ തുടങ്ങണമെന്നും ആവശ്യപ്പെട്ടു. രാജ്യമെങ്ങും ഒരേസമയം തെരഞ്ഞെടുപ്പ് നടന്നാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഒരേപോലെ അഞ്ചുവർഷം പ്രവർത്തിക്കാനാകും. അല്ലെങ്കിൽ പല തെരഞ്ഞെടുപ്പുകൾക്കായി ഓടിനടക്കേണ്ടിവരുമെന്നും ടിആർഎസ് നേതാവ് ബി. വിനോദ്കുമാർ അറിയിച്ചു. എൻഡിഎ കക്ഷിയായ ശിരോമണി അകാലിദളും സർക്കാരിനെ പിന്തുണയ്ക്കുന്ന അണ്ണാഎഡിഎംകെയും ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി ശനിയാഴ്ച നിയമ കമ്മീഷനെ അറിയിച്ചിരുന്നു.
അതേസമയം, തൃണമൂൽ കോണ്‍ഗ്രസ്, സിപിഐ, ഡിഎംകെ, മുസ്ലിം ലീഗ്, ഗോവ ഫോർവേർഡ് പാർട്ടി തുടങ്ങിയ പാർട്ടികൾ ഈ ശിപാർശയെ എതിർക്കുകയാണ്. തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള നീക്കം ജനാധിപത്യ പ്രക്രിയകളോടുള്ള വെല്ലുവിളിയാണെന്ന് കമ്മീഷനെ സിപിഎം അറിയിച്ചിരുന്നു. മറ്റു പാർട്ടികൾ അഭിപ്രായം അറിയിക്കുന്നതിനു പിന്നാലെ തങ്ങളുടെ നിലപാട് പറയാമെന്നാണ് ബിജെപിയും കോണ്‍ഗ്രസും കമ്മീഷനെ അറിയിച്ചിരിക്കുന്നതെന്നു സൂചനയുണ്ട്.