ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി കിരണ്‍കുമാർ റെഡ്ഡി കോണ്‍ഗ്രസിലേക്കു തിരിച്ചുവരുന്നു.ആന്ധ്ര വിഭജിച്ച് തെലുങ്കാന രൂപവത്കരിച്ചതിൽ പ്രതിഷേധിച്ച് 2014ലാണു കിരണ്‍കുമാർ കോണ്‍ഗ്രസ് വിട്ടത്.
ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയുടെ ശ്രമഫലമായാണു കിരണ്‍കുമാറിന്റെ മടക്കം. ഈ മാസം 13ന് ഡൽഹിയിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി കിരണ്‍കുമാർ റെഡ്ഡിയുടെ ഒൗദ്യോഗിക പ്രവേശനം സംബന്ധിച്ചു പ്രഖ്യാപനം നടത്തുമെന്നാണറിയുന്നത്. കോണ്‍ഗ്രസ് വിട്ട റെഡ്ഡി ജയ് സമൈക്യാന്ധ്ര പാർട്ടി രൂപീകരിച്ചിരുന്നു.
ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയുടെ ശ്രമഫലമായാണു കിരണ്‍കുമാറിന്റെ മടക്കം. ഈ മാസം 13ന് ഡൽഹിയിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി കിരണ്‍കുമാർ റെഡ്ഡിയുടെ ഒൗദ്യോഗിക പ്രവേശനം സംബന്ധിച്ചു പ്രഖ്യാപനം നടത്തുമെന്നാണറിയുന്നത്. കോണ്‍ഗ്രസ് വിട്ട റെഡ്ഡി ജയ് സമൈക്യാന്ധ്ര പാർട്ടി രൂപീകരിച്ചിരുന്നു.