ന്യൂഡൽഹി: ഇന്ത്യ കുതിച്ചുചാടുന്നതു തെറ്റായ ദിശയിലേക്കാണെന്നു ലോക പ്രശസ്ത സാന്പത്തിക ശാസ്ത്രജ്ഞനും നൊബേൽ പുരസ്കാര ജേതാവുമായ അമർത്യ സെൻ. 2014 മുതൽ രാജ്യം തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നത്. അതിവേഗം വളരുന്ന സാന്പത്തിക വ്യവസ്ഥ എന്ന അവസ്ഥയിൽ നിന്ന് ഇതു രാജ്യത്തെ പിന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മേഖലയിലെ മോശം രാജ്യങ്ങളിൽ രണ്ടാമതാണ്. പാക്കിസ്ഥാൻ മാത്രമാണ് ഇക്കാര്യത്തിൽ നമുക്ക് മുൻപിലുള്ളത്. ഇരുപതു വർഷം മുന്പ് മേഖലയിലെ ശ്രീലങ്ക, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ തുടങ്ങിയ ആറുരാജ്യങ്ങളിൽ വളർച്ചയുടെ കാര്യത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു. എന്നാൽ ഇന്ന് ഏറ്റവും മോശപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാമതാണ് ഇന്ത്യയുടെ സ്ഥാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അസമത്വം, ജാതിവ്യവസ്ഥ, ദളിത് പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളോടു കേന്ദ്രസർക്കാർ മുഖംതിരിക്കുകയാണ്. പ്രതിപക്ഷം ഐക്യപ്പെടേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അമർത്യസെൻ പറഞ്ഞു.
ഇന്ത്യ മേഖലയിലെ മോശം രാജ്യങ്ങളിൽ രണ്ടാമതാണ്. പാക്കിസ്ഥാൻ മാത്രമാണ് ഇക്കാര്യത്തിൽ നമുക്ക് മുൻപിലുള്ളത്. ഇരുപതു വർഷം മുന്പ് മേഖലയിലെ ശ്രീലങ്ക, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ തുടങ്ങിയ ആറുരാജ്യങ്ങളിൽ വളർച്ചയുടെ കാര്യത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു. എന്നാൽ ഇന്ന് ഏറ്റവും മോശപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാമതാണ് ഇന്ത്യയുടെ സ്ഥാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അസമത്വം, ജാതിവ്യവസ്ഥ, ദളിത് പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളോടു കേന്ദ്രസർക്കാർ മുഖംതിരിക്കുകയാണ്. പ്രതിപക്ഷം ഐക്യപ്പെടേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അമർത്യസെൻ പറഞ്ഞു.