ചിത്രദുർഗ: ഭാര്യയെ കൊലപ്പെടുത്തിയ എഴുപത്തിയഞ്ചുകാരന് കൃത്യം നടന്ന് 11-ാം ദിവസം ജീവപര്യന്തം തടവുശിക്ഷ. ചിത്രദുർഗ ജില്ലാ സെഷൻസ് കോടതിയുടേതാണു വിധിയെന്നതും ശ്രദ്ധേയം. ജീവപര്യന്തം തടവിനു പുറമേ അയ്യായിരം രൂപ പിഴയും ജഡ്ജി എസ്.ബി. വസ്ത്രമഠ് വിധിച്ചു.
ചാരിത്രശുദ്ധി സംശയിച്ച് ഭാര്യ പുട്ടമ്മ(63)യെ ജൂൺ 27നു വൽസ് വില്ലേജിലെ വസതിയിൽ പരമേശ്വര സ്വാമി കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് ആറു മണിക്കൂറിനുശേഷം പരമേശ്വരസ്വാമി അറസ്റ്റിലായി. രണ്ടു ദിവസത്തിനുള്ളിൽ പോലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.
ചാരിത്രശുദ്ധി സംശയിച്ച് ഭാര്യ പുട്ടമ്മ(63)യെ ജൂൺ 27നു വൽസ് വില്ലേജിലെ വസതിയിൽ പരമേശ്വര സ്വാമി കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് ആറു മണിക്കൂറിനുശേഷം പരമേശ്വരസ്വാമി അറസ്റ്റിലായി. രണ്ടു ദിവസത്തിനുള്ളിൽ പോലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.