ബാങ്കോക്ക്: ആശങ്കകൾക്കു വിരാമമിട്ട് തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയ ഫുട് ബോൾ ടീമംഗങ്ങളായ നാലു കുട്ടികളെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. രണ്ടു പേരെ ഗുഹയ്ക്കുള്ളിൽത്തന്നെയുള്ള സുരക്ഷിതകേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട്. ഗുഹയിൽ ഓക്സിജൻ കുറവായതുമൂലം രക്ഷാപ്രവർത്തനം പത്തു മണിക്കൂർ നിർത്തിവച്ചിരിക്കുകയാണ്. മറ്റു കുട്ടികളെയും കോച്ചിനെയും ഇന്നു പുറത്തെത്തിക്കും. 12 കുട്ടികളും കോച്ചുമാണ് 16 ദിവസം ഗുഹയിൽ അകപ്പെട്ടത്.
കനത്ത മഴയുടെ മുന്നറിയിപ്പ് നിലനിൽക്കെയാണ് തായ്ലൻഡിലെ വടക്കൻ പ്രദേശമായ ചിയാംഗ് റായ് പ്രവിശ്യാ അധികൃതർ ഇന്നലെ പ്രാദേശികസമയം രാവിലെ പത്തോടെ രക്ഷാദൗത്യം ആരംഭിച്ചത്. രക്ഷപ്പെടുത്തിയ നാലു കുട്ടികൾക്കു ഗുഹയ്ക്കു സമീപമുള്ള താത്കാലിക ആശുപത്രിയിൽ ചികിത്സ നല്കി. തുടർന്ന് ഇവരെ ഹെലികോപ്റ്ററിൽ ചിയാംഗ് റായ് നഗരത്തിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നു രക്ഷാദൗത്യ തലവൻ നരോംഗ്സാക് ഒസോട്ടാനകോൺ പറഞ്ഞു.
പതിമൂന്ന് മെഡിക്കൽ സംഘങ്ങളായിരുന്നു ഗുഹയ്ക്കു പുറത്തുണ്ടായിരുന്നത്. ഓരോ സംഘത്തിനും ഓരോ ഹെലികോപ്റ്ററുമുണ്ടായിരുന്നു. ചിയാംഗ് റായി ആശുപത്രിയിൽ 35 ഡോക്ടർമാർ സജ്ജരായിരുന്നു.
ഗുഹയിൽ കുട്ടികളുടെ അടുത്തെത്തിയ ഓസ്ട്രേലിയൻ ഡോക്ടർ ശനിയാഴ്ച രാത്രി ഇവരുടെ ആരോഗ്യ, മാനസികനില പരിശോധിച്ച് ഉറപ്പുവരുത്തി. ഇന്നലെ രാവിലെ 13 അന്താരാഷ്ട്ര മുങ്ങൽ വിദഗ്ധരും തായ് നാവികസേനയിലെ അഞ്ചു മുങ്ങൽ വിദഗ്ധരും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. നാലു സംഘങ്ങളാക്കി തിരിച്ചാണു കുട്ടികളെ പുറത്തു കൊണ്ടുവരുന്നത്.
ജൂൺ 23നാണ് വൈൽഡ് ബോർ ഫുട്ബോൾ ടീമിലെ 11 മുതൽ 16 വരെ പ്രായമുള്ള കുട്ടികളും ഇരുപത്തിയഞ്ചുകാരനായ കോച്ചും വടക്കൻ തായ്ലൻഡിലെ തം ലുവാംഗ് ഗുഹയ്ക്കുള്ളിൽ കുടുങ്ങിയത്. അപ്രതീക്ഷിത വെള്ളപ്പൊക്കത്തെത്തുടർന്നായിരുന്നു ഇവർ ഗുഹയ്ക്കുള്ളിൽ അകപ്പെട്ടത്. മഴയിൽ ഗുഹാമുഖം അടഞ്ഞതോടെ പുറത്തേക്കു വരാൻ കഴിയാതായി. എട്ടു കിലോമീറ്റർ നീളവും നിരവധി വഴികളും അറകളുമുള്ള തം ലുവാംഗ് ഗുഹ മഴക്കാലത്ത് വെള്ളത്തിൽ മുങ്ങുക പതിവാണ്. ഗുഹയിൽ വെള്ളം ഉയർന്നതോടെ കുട്ടികൾ ഗുഹാമുഖത്തുനിന്ന് നാലു കിലോമീറ്റർ ഉള്ളിലേക്കു പോയി. ഇതോടെ രക്ഷാപ്രവർത്തനം സാധ്യമല്ലാതായി. രക്ഷാപ്രവര്‍ത്തനത്തിനിടെ തായ് മുന്‍ നാവികസേനാംഗവും മുങ്ങൽ വിദഗ്ധനുമായ സമാൻ ഗുണാന് വെള്ളിയാഴ്ച പ്രാണവായു കിട്ടാതെ മരിച്ചത് രക്ഷാപ്രവർത്തകരെയാകെ ആശങ്കയിലാഴ്ത്തി. ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധരാണു കഴിഞ്ഞ തിങ്കളാഴ്ച കുട്ടികളെ കണ്ടെത്തിയത്.
തിരിച്ചുവരവ് ഇങ്ങനെ
കുട്ടികളുള്ള സ്ഥലം മുതൽ ഗുഹാമുഖം വരെ ഒരു കയർ വെള്ളത്തിനടിയിലൂടെ ഇടും. നീന്തൽ വസ്ത്രങ്ങളും ഓക്സിജൻ മാസ്കും ധരിച്ച കുട്ടികളെ വെള്ളത്തിനടിയിലൂടെ ഈ കയറിന്റെ സഹായത്തോടെ പുറത്തേക്കു നയിക്കും. നീന്തലറിയാത്ത കുട്ടികൾക്ക് കയറിൽ പിടിച്ച് വെള്ളത്തിനടിയിലൂടെ നീങ്ങാൻ സാധിക്കും. ഭാരമേറിയ ഓക്സിജൻ ടാങ്ക് മുങ്ങൽ വിദഗ്ധരാണ് വഹിക്കുന്നത്. ഓരോ കുട്ടിയെയും പുറത്തെത്തിക്കാൻ രണ്ടു മുങ്ങൽവിദഗ്ധരാണു സഹായിക്കുക. വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിനു വേണ്ട പ്രാഥമിക കാര്യങ്ങൾ കുട്ടികളെ പരിശീലിപ്പിച്ചിട്ടുണ്ട്.
കനത്ത മഴയുടെ മുന്നറിയിപ്പ് നിലനിൽക്കെയാണ് തായ്ലൻഡിലെ വടക്കൻ പ്രദേശമായ ചിയാംഗ് റായ് പ്രവിശ്യാ അധികൃതർ ഇന്നലെ പ്രാദേശികസമയം രാവിലെ പത്തോടെ രക്ഷാദൗത്യം ആരംഭിച്ചത്. രക്ഷപ്പെടുത്തിയ നാലു കുട്ടികൾക്കു ഗുഹയ്ക്കു സമീപമുള്ള താത്കാലിക ആശുപത്രിയിൽ ചികിത്സ നല്കി. തുടർന്ന് ഇവരെ ഹെലികോപ്റ്ററിൽ ചിയാംഗ് റായ് നഗരത്തിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നു രക്ഷാദൗത്യ തലവൻ നരോംഗ്സാക് ഒസോട്ടാനകോൺ പറഞ്ഞു.
പതിമൂന്ന് മെഡിക്കൽ സംഘങ്ങളായിരുന്നു ഗുഹയ്ക്കു പുറത്തുണ്ടായിരുന്നത്. ഓരോ സംഘത്തിനും ഓരോ ഹെലികോപ്റ്ററുമുണ്ടായിരുന്നു. ചിയാംഗ് റായി ആശുപത്രിയിൽ 35 ഡോക്ടർമാർ സജ്ജരായിരുന്നു.
ഗുഹയിൽ കുട്ടികളുടെ അടുത്തെത്തിയ ഓസ്ട്രേലിയൻ ഡോക്ടർ ശനിയാഴ്ച രാത്രി ഇവരുടെ ആരോഗ്യ, മാനസികനില പരിശോധിച്ച് ഉറപ്പുവരുത്തി. ഇന്നലെ രാവിലെ 13 അന്താരാഷ്ട്ര മുങ്ങൽ വിദഗ്ധരും തായ് നാവികസേനയിലെ അഞ്ചു മുങ്ങൽ വിദഗ്ധരും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. നാലു സംഘങ്ങളാക്കി തിരിച്ചാണു കുട്ടികളെ പുറത്തു കൊണ്ടുവരുന്നത്.
ജൂൺ 23നാണ് വൈൽഡ് ബോർ ഫുട്ബോൾ ടീമിലെ 11 മുതൽ 16 വരെ പ്രായമുള്ള കുട്ടികളും ഇരുപത്തിയഞ്ചുകാരനായ കോച്ചും വടക്കൻ തായ്ലൻഡിലെ തം ലുവാംഗ് ഗുഹയ്ക്കുള്ളിൽ കുടുങ്ങിയത്. അപ്രതീക്ഷിത വെള്ളപ്പൊക്കത്തെത്തുടർന്നായിരുന്നു ഇവർ ഗുഹയ്ക്കുള്ളിൽ അകപ്പെട്ടത്. മഴയിൽ ഗുഹാമുഖം അടഞ്ഞതോടെ പുറത്തേക്കു വരാൻ കഴിയാതായി. എട്ടു കിലോമീറ്റർ നീളവും നിരവധി വഴികളും അറകളുമുള്ള തം ലുവാംഗ് ഗുഹ മഴക്കാലത്ത് വെള്ളത്തിൽ മുങ്ങുക പതിവാണ്. ഗുഹയിൽ വെള്ളം ഉയർന്നതോടെ കുട്ടികൾ ഗുഹാമുഖത്തുനിന്ന് നാലു കിലോമീറ്റർ ഉള്ളിലേക്കു പോയി. ഇതോടെ രക്ഷാപ്രവർത്തനം സാധ്യമല്ലാതായി. രക്ഷാപ്രവര്‍ത്തനത്തിനിടെ തായ് മുന്‍ നാവികസേനാംഗവും മുങ്ങൽ വിദഗ്ധനുമായ സമാൻ ഗുണാന് വെള്ളിയാഴ്ച പ്രാണവായു കിട്ടാതെ മരിച്ചത് രക്ഷാപ്രവർത്തകരെയാകെ ആശങ്കയിലാഴ്ത്തി. ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധരാണു കഴിഞ്ഞ തിങ്കളാഴ്ച കുട്ടികളെ കണ്ടെത്തിയത്.
തിരിച്ചുവരവ് ഇങ്ങനെ
കുട്ടികളുള്ള സ്ഥലം മുതൽ ഗുഹാമുഖം വരെ ഒരു കയർ വെള്ളത്തിനടിയിലൂടെ ഇടും. നീന്തൽ വസ്ത്രങ്ങളും ഓക്സിജൻ മാസ്കും ധരിച്ച കുട്ടികളെ വെള്ളത്തിനടിയിലൂടെ ഈ കയറിന്റെ സഹായത്തോടെ പുറത്തേക്കു നയിക്കും. നീന്തലറിയാത്ത കുട്ടികൾക്ക് കയറിൽ പിടിച്ച് വെള്ളത്തിനടിയിലൂടെ നീങ്ങാൻ സാധിക്കും. ഭാരമേറിയ ഓക്സിജൻ ടാങ്ക് മുങ്ങൽ വിദഗ്ധരാണ് വഹിക്കുന്നത്. ഓരോ കുട്ടിയെയും പുറത്തെത്തിക്കാൻ രണ്ടു മുങ്ങൽവിദഗ്ധരാണു സഹായിക്കുക. വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിനു വേണ്ട പ്രാഥമിക കാര്യങ്ങൾ കുട്ടികളെ പരിശീലിപ്പിച്ചിട്ടുണ്ട്.