ന്യൂയോർക്ക്: അമേരിക്കയിലെ റസ്റ്ററന്റിൽ നടന്ന മോഷണശ്രമത്തിനിടെ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു. തെലുങ്കാനയിലെ വാറങ്കൽ സ്വദേശി ശരത് കൊപ്പു(25) ആണ് കൊല്ലപ്പെട്ടത്. മിസൗറി സംസ്ഥാനത്തെ കാൻസസ് സിറ്റിയിൽ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
യൂണിവേഴ്സിറ്റി ഓഫ് മിസൗറിയിൽ വിദ്യാർഥിയായിരുന്നു ശരത്. പാർട്ട് ടൈം ജോലിയായിട്ടാണു റസ്റ്ററന്റിൽ നിന്നിരുന്നത്. അക്രമി തോക്കുചൂണ്ടി പണം ആവശ്യപ്പെടവേ, ശരത് രക്ഷപ്പെടാനായി കടയുടെ പിന്നിലേക്ക് ഓടി. പിന്നിൽ വെടിയേറ്റ ശരത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാധനം വാങ്ങാനെത്തിയ നാലു പേരും മറ്റു ജീവനക്കാരും ഈ സമയം കടയിലുണ്ടായിരുന്നു. അഞ്ചു തവണ വെടിശബ്ദം കേട്ടുവെന്നാണു പോലീസിനു ലഭിച്ച മൊഴി.
ഹൈദരാബാദിൽനിന്ന് എൻജിനിയറിംഗ് ഡിഗ്രി സ്വന്തമാക്കിയ ശരത് ജനുവരിയിലാണ് ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയത്. കൊലപാതകിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് പോലീസ് 10,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു. കൊലപാതകിയെ തിരിച്ചറിയാൻ സഹായിക്കുന്ന വീഡിയോയും പുറത്തുവിട്ടു.
യൂണിവേഴ്സിറ്റി ഓഫ് മിസൗറിയിൽ വിദ്യാർഥിയായിരുന്നു ശരത്. പാർട്ട് ടൈം ജോലിയായിട്ടാണു റസ്റ്ററന്റിൽ നിന്നിരുന്നത്. അക്രമി തോക്കുചൂണ്ടി പണം ആവശ്യപ്പെടവേ, ശരത് രക്ഷപ്പെടാനായി കടയുടെ പിന്നിലേക്ക് ഓടി. പിന്നിൽ വെടിയേറ്റ ശരത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാധനം വാങ്ങാനെത്തിയ നാലു പേരും മറ്റു ജീവനക്കാരും ഈ സമയം കടയിലുണ്ടായിരുന്നു. അഞ്ചു തവണ വെടിശബ്ദം കേട്ടുവെന്നാണു പോലീസിനു ലഭിച്ച മൊഴി.
ഹൈദരാബാദിൽനിന്ന് എൻജിനിയറിംഗ് ഡിഗ്രി സ്വന്തമാക്കിയ ശരത് ജനുവരിയിലാണ് ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയത്. കൊലപാതകിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് പോലീസ് 10,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു. കൊലപാതകിയെ തിരിച്ചറിയാൻ സഹായിക്കുന്ന വീഡിയോയും പുറത്തുവിട്ടു.