ഇസ്ലാമാബാദ്: വ്യാജ അക്കൗണ്ട് കേസിൽ മുൻ മുൻ പാക് പ്രസിഡന്റും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി(പിപിപി) സഹ ചെയർമാനുമായ ആസിഫ് അലി സർദാരിയും അദ്ദേഹത്തിന്റെ സഹോദരി ഫര്യാൽ തൽപുറും അടക്കം 20 പേർ രാജ്യം വിടുന്നത് സുപ്രീംകോടതി തടഞ്ഞു.
സമ്മിറ്റ് ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ ഏഴു പേരുടെ പേരിൽ ആരംഭിച്ച 29 വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ശതകോടിക്കണക്കിനു രൂപ വെളുപ്പിച്ചതിൽ സർദാരിക്കു പങ്കുണ്ടെന്നാണ് ആരോപണം. അക്കൗണ്ടുകളിലെ തുക സർദാരിയുടെയും സഹോദരിയുടെയും പേരിലേറ്റു മാറ്റിയതിനു തെളിവുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. സർദാരിയുടെ വിശ്വസ്തനും സമ്മിറ്റ് ബാങ്കിന്റെ വൈസ് ചെയർമാനുമായ ഹുസൈൻ ലാവായിയെ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിരുന്നു.
സമ്മിറ്റ് ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ ഏഴു പേരുടെ പേരിൽ ആരംഭിച്ച 29 വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ശതകോടിക്കണക്കിനു രൂപ വെളുപ്പിച്ചതിൽ സർദാരിക്കു പങ്കുണ്ടെന്നാണ് ആരോപണം. അക്കൗണ്ടുകളിലെ തുക സർദാരിയുടെയും സഹോദരിയുടെയും പേരിലേറ്റു മാറ്റിയതിനു തെളിവുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. സർദാരിയുടെ വിശ്വസ്തനും സമ്മിറ്റ് ബാങ്കിന്റെ വൈസ് ചെയർമാനുമായ ഹുസൈൻ ലാവായിയെ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിരുന്നു.