ബാൾടിമോർ (യുഎസ്എ): നിപ്പാ വൈറസ് ബാധ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ പരിഗണിച്ചു മുഖ്യമന്ത്രി പിണറായി വിജയനെ ഇവിടുത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി ആദരിച്ചു. വൈദ്യശാസ്ത്ര ഗവേഷകൻ ഡോ. റോബർട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. എയ്ഡ്സിനു കാരണമാകുന്ന എച്ച്ഐവി വൈറസ് കണ്ടെത്തിയ ശാസ്ത്രസംഘത്തിലെ അംഗമാണ് ഡോ. ഗെലോ.
ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിന് മുന്പ് റോബർട്ട് ഗെലോയും ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞരും വിവിധ അക്കഡേമിക് വിഭാഗങ്ങളുടെ തലവന്മാരും മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചർച്ച നടത്തി. ഗവേഷണരംഗത്തു കേരളവുമായുള്ള സഹകരണം, തിരുവനന്തപുരത്തു സ്ഥാപിക്കുന്ന അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം എന്നിവയാണു പ്രധാനമായും ചർച്ച ചെയ്തത്. ഡോ.എം.വി. പിള്ള, ഡോ. ശാർങ്ഗധരൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
സ്വീകരണ ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കൽ വൈറോളജി ഡയറക്ടർ ഡോ. ശ്യാംസുന്ദർ കൊട്ടിലിൽ പ്രസംഗിച്ചു. അമേരിക്കയിലെ മലയാളി സംഘടനകളായ ഫൊക്കാന, ഫോമ എന്നിവയുടെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
കേരളത്തിന് ആരോഗ്യമേഖലയിൽ അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതികളിലൊന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നൽകിയ സ്വീകരണമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 1996ൽ സ്ഥാപിതമായതാണ് ഇൻസ്റ്റിറ്റ്യൂട്ട്. നിപ്പാ പ്രതിരോധത്തിനു കേരളം സ്വീകരിച്ച നടപടികൾ വിശകലനം ചെയ്ത ശേഷമാണു മുഖ്യമന്ത്രിയെ ക്ഷണിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചത്.
ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിന് മുന്പ് റോബർട്ട് ഗെലോയും ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞരും വിവിധ അക്കഡേമിക് വിഭാഗങ്ങളുടെ തലവന്മാരും മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചർച്ച നടത്തി. ഗവേഷണരംഗത്തു കേരളവുമായുള്ള സഹകരണം, തിരുവനന്തപുരത്തു സ്ഥാപിക്കുന്ന അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം എന്നിവയാണു പ്രധാനമായും ചർച്ച ചെയ്തത്. ഡോ.എം.വി. പിള്ള, ഡോ. ശാർങ്ഗധരൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
സ്വീകരണ ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കൽ വൈറോളജി ഡയറക്ടർ ഡോ. ശ്യാംസുന്ദർ കൊട്ടിലിൽ പ്രസംഗിച്ചു. അമേരിക്കയിലെ മലയാളി സംഘടനകളായ ഫൊക്കാന, ഫോമ എന്നിവയുടെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
കേരളത്തിന് ആരോഗ്യമേഖലയിൽ അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതികളിലൊന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നൽകിയ സ്വീകരണമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 1996ൽ സ്ഥാപിതമായതാണ് ഇൻസ്റ്റിറ്റ്യൂട്ട്. നിപ്പാ പ്രതിരോധത്തിനു കേരളം സ്വീകരിച്ച നടപടികൾ വിശകലനം ചെയ്ത ശേഷമാണു മുഖ്യമന്ത്രിയെ ക്ഷണിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചത്.