ബാൾടിമോർ: പരസ്പരം പ്രയോജനകരമായ ഗവേഷണമേഖലകളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജിയുമായി സഹകരിക്കാൻ കേരളത്തിനു താത്പര്യമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ബാൾടിമോറിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജിയുടെ ബഹുമതി സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരത്തു സ്ഥാപിതമാകുന്ന അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാര്യത്തിൽ സഹകരിക്കാൻ കഴിയും. ഐഎച്ച്വിയുടെ ബഹുമതി കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനുള്ള വലിയ അംഗീകാരമാണ്. ആയുർവേദത്തിന്റെ നാടായ കേരളത്തിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നമ്മുടെ പച്ചമരുന്നുകളിലെ രോഗം സുഖപ്പെടുത്തുന്ന രാസഘടകങ്ങൾ വേർതിരിച്ചറിയേണ്ടതുണ്ട്. അതു സാധിച്ചാൽ ശാസ്ത്രീയമായി വലിയ തോതിൽ മരുന്നുകൾ ഉത്പാദിപ്പിക്കാനും ലഭ്യമാക്കാനും സാധിക്കും.
ആരോഗ്യരംഗത്തെ സൂചികകളിൽ കേരളം വികസിത രാഷ്ട്രങ്ങൾക്കൊപ്പമാണ്. ഇന്ത്യയിൽ ഏറ്റവും മുന്നിലും.
രണ്ടാമത്തെ രോഗിയിൽനിന്നുതന്നെ നിപ്പാ വൈറസ് സ്ഥിരീകരിക്കാൻ കേരളത്തിനു കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. ആദ്യം രോഗം ബാധിച്ചു മരിച്ച രോഗിയുമായി സന്പർക്കം പുലർത്തിയ മുഴുവൻ പേരെയും കണ്ടെത്തി നിരീക്ഷണവലയത്തിൽ കൊണ്ടുവന്നു. രോഗലക്ഷണങ്ങൾ കണ്ടവരെ വേർതിരിച്ചു പ്രത്യേകം നിരീക്ഷിച്ചു. നിപ്പാ സ്ഥിരീകരിച്ചതോടെ മുഴുവൻ സർക്കാർ സംവിധാനങ്ങളും ഒന്നിച്ചുനീങ്ങി.
എബോള വൈറസ് ബാധയുണ്ടായപ്പോൾ ചെയ്തതു പോലെ മാർഗനിർദേശങ്ങളുണ്ടാക്കി പ്രവർത്തിച്ചു. ആശുപത്രി ജീവനക്കാർക്കു പ്രത്യേക പരിശീലനം നൽകുകയും രക്ഷാഉപകരണങ്ങൾ പെട്ടെന്നു ലഭ്യമാക്കുകയും ചെയ്തു. രോഗികളുമായി സന്പർക്കം പുലർത്തിയെന്നു സംശയിക്കുന്ന രണ്ടായിരത്തിലധികം പേരെ നിരീക്ഷണത്തിൽ കൊണ്ടുവന്ന് ആരോഗ്യ പ്രവർത്തകർ നിത്യേന അവരുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു.
ജാഗ്രതയോടെയും കൂട്ടായുമുള്ള ഈ പ്രവർത്തനമാണ് മരണസംഖ്യ കുറച്ചതും രോഗം പടരാതെ നിയന്ത്രിച്ചതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തു സ്ഥാപിതമാകുന്ന അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാര്യത്തിൽ സഹകരിക്കാൻ കഴിയും. ഐഎച്ച്വിയുടെ ബഹുമതി കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനുള്ള വലിയ അംഗീകാരമാണ്. ആയുർവേദത്തിന്റെ നാടായ കേരളത്തിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നമ്മുടെ പച്ചമരുന്നുകളിലെ രോഗം സുഖപ്പെടുത്തുന്ന രാസഘടകങ്ങൾ വേർതിരിച്ചറിയേണ്ടതുണ്ട്. അതു സാധിച്ചാൽ ശാസ്ത്രീയമായി വലിയ തോതിൽ മരുന്നുകൾ ഉത്പാദിപ്പിക്കാനും ലഭ്യമാക്കാനും സാധിക്കും.
ആരോഗ്യരംഗത്തെ സൂചികകളിൽ കേരളം വികസിത രാഷ്ട്രങ്ങൾക്കൊപ്പമാണ്. ഇന്ത്യയിൽ ഏറ്റവും മുന്നിലും.
രണ്ടാമത്തെ രോഗിയിൽനിന്നുതന്നെ നിപ്പാ വൈറസ് സ്ഥിരീകരിക്കാൻ കേരളത്തിനു കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. ആദ്യം രോഗം ബാധിച്ചു മരിച്ച രോഗിയുമായി സന്പർക്കം പുലർത്തിയ മുഴുവൻ പേരെയും കണ്ടെത്തി നിരീക്ഷണവലയത്തിൽ കൊണ്ടുവന്നു. രോഗലക്ഷണങ്ങൾ കണ്ടവരെ വേർതിരിച്ചു പ്രത്യേകം നിരീക്ഷിച്ചു. നിപ്പാ സ്ഥിരീകരിച്ചതോടെ മുഴുവൻ സർക്കാർ സംവിധാനങ്ങളും ഒന്നിച്ചുനീങ്ങി.
എബോള വൈറസ് ബാധയുണ്ടായപ്പോൾ ചെയ്തതു പോലെ മാർഗനിർദേശങ്ങളുണ്ടാക്കി പ്രവർത്തിച്ചു. ആശുപത്രി ജീവനക്കാർക്കു പ്രത്യേക പരിശീലനം നൽകുകയും രക്ഷാഉപകരണങ്ങൾ പെട്ടെന്നു ലഭ്യമാക്കുകയും ചെയ്തു. രോഗികളുമായി സന്പർക്കം പുലർത്തിയെന്നു സംശയിക്കുന്ന രണ്ടായിരത്തിലധികം പേരെ നിരീക്ഷണത്തിൽ കൊണ്ടുവന്ന് ആരോഗ്യ പ്രവർത്തകർ നിത്യേന അവരുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു.
ജാഗ്രതയോടെയും കൂട്ടായുമുള്ള ഈ പ്രവർത്തനമാണ് മരണസംഖ്യ കുറച്ചതും രോഗം പടരാതെ നിയന്ത്രിച്ചതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.