വാഷിംഗ്ടൺ ഡിസി: അതിർത്തികടന്ന് യുഎസിൽ എത്തിയ കുടുംബങ്ങളിലെ പ്രായപൂർത്തിയാവാത്ത കുട്ടികളെ വേർതിരിച്ചു പ്രത്യേക ജയിലുകളിൽ പാർപ്പിച്ചതിനെതിരേയുള്ള കോടതിവിധി നടപ്പാക്കാൻ ശ്രമം തുടങ്ങി.
ഡിഎൻഎ പരിശോധനയിലൂടെ കുട്ടികളെ തിരിച്ചറിഞ്ഞ് രക്ഷിതാക്കളെ ഏല്പിക്കാനാണു പദ്ധതി. ജനന സർട്ടിഫിക്കറ്റും മറ്റു രേഖകളും പരിശോധിച്ച് കുട്ടികളുടെ യഥാർഥ രക്ഷിതാക്കളെ കണ്ടെത്തുക സമയം എടുക്കുന്ന നടപടിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കോടതിവിധി വരുന്നതിനുമുന്പ് മൂവായിരത്തോളം കുട്ടികളെയാണ് ഇമിഗ്രേഷൻ അധികൃതർ രക്ഷിതാക്കളിൽനിന്നു വേർപെടുത്തി പ്രത്യേക സെല്ലുകളിൽ അടച്ചത്.
ഡിഎൻഎ പരിശോധനയിലൂടെ കുട്ടികളെ തിരിച്ചറിഞ്ഞ് രക്ഷിതാക്കളെ ഏല്പിക്കാനാണു പദ്ധതി. ജനന സർട്ടിഫിക്കറ്റും മറ്റു രേഖകളും പരിശോധിച്ച് കുട്ടികളുടെ യഥാർഥ രക്ഷിതാക്കളെ കണ്ടെത്തുക സമയം എടുക്കുന്ന നടപടിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കോടതിവിധി വരുന്നതിനുമുന്പ് മൂവായിരത്തോളം കുട്ടികളെയാണ് ഇമിഗ്രേഷൻ അധികൃതർ രക്ഷിതാക്കളിൽനിന്നു വേർപെടുത്തി പ്രത്യേക സെല്ലുകളിൽ അടച്ചത്.