ടോക്കിയോ: പെരുമഴയും പ്രളയവും വടക്കുപടിഞ്ഞാറൻ ജപ്പാനിൽ നാശം വിതച്ചു.49 പേർക്കു ജീവഹാനി നേരിട്ടെന്നും അന്പതുപേരെ കാണാതയെന്നും എൻഎച്കെ ടിവി അറിയിച്ചു. ഒക്യാമാ പ്രീഫെക്ചറിന്റെ പലഭാഗവും തടാകമായി മാറി. ജനങ്ങൾ കെട്ടിടത്തിന്റെ മേൽക്കൂരകൾ അഭയം തേടി. രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്ററുകൾക്കു നേരേ കൈവീശുന്നവരെയും ടിവി ചിത്രങ്ങളിൽ കാണാമായിരുന്നു.
സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ 47 ലക്ഷം പേരോട് അധികൃതർ ആവശ്യപ്പെട്ടു. ചിലസ്ഥലങ്ങളിൽ പതിനാറ് അടിയോളം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഹിരോഷിമയിൽ മണ്ണിടിച്ചിലുണ്ടായി. ഇതിനിടെ ടോക്കിയോയ്ക്കു സമീപം ഭൂകന്പമുണ്ടായി. ടോക്കിയോയിൽ കെട്ടിടങ്ങൾ കുലുങ്ങി. സുനാമി മുന്നറിയിപ്പില്ല. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തെത്തുടന്നു നരിതാ വിമാനത്താവളത്തിന്റെ പ്രവർത്തനം അല്പസമയം തടസപ്പെട്ടു.
സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ 47 ലക്ഷം പേരോട് അധികൃതർ ആവശ്യപ്പെട്ടു. ചിലസ്ഥലങ്ങളിൽ പതിനാറ് അടിയോളം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഹിരോഷിമയിൽ മണ്ണിടിച്ചിലുണ്ടായി. ഇതിനിടെ ടോക്കിയോയ്ക്കു സമീപം ഭൂകന്പമുണ്ടായി. ടോക്കിയോയിൽ കെട്ടിടങ്ങൾ കുലുങ്ങി. സുനാമി മുന്നറിയിപ്പില്ല. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തെത്തുടന്നു നരിതാ വിമാനത്താവളത്തിന്റെ പ്രവർത്തനം അല്പസമയം തടസപ്പെട്ടു.