ഇസ്ലാമാബാദ്: അഴിമതിയാരോപണത്തെത്തുടർന്ന് സുപ്രീംകോടതി അയോഗ്യനാക്കിയ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ മുസ്ലിം ലീഗ് (പിഎംഎൽ) നേതാവുമായ നവാസ് ഷരീഫിനെ അഴിമതിക്കേസിൽ അഴിമതിവിരുദ്ധ കോടതി പത്തുവർഷം കഠിന തടവിനും 80 ലക്ഷം പൗണ്ട് ( 72 കോടി രൂപ) പിഴയ്ക്കും ശിക്ഷിച്ചു. പാനമ പേപ്പർ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട മൂന്ന് അഴിമതിക്കേസുകളിൽ ഒന്നിലാണു വിധി. ഷരീഫിന്റെ മകളും കൂട്ടുപ്രതിയുമായ മറിയത്തിന് ഏഴു വർഷം തടവും 20 ലക്ഷം പൗണ്ട് ( 18 കോടി രൂപ)പിഴയും മറിയത്തിന്റെ ഭർത്താവ് ക്യാപ്റ്റൻ (റിട്ട.) മുഹമ്മദ് സഫ്ദാറിന് ഒരു വർഷം തടവും വിധിച്ചു.
പ്രധാനമന്ത്രിയായിരുന്ന 1990 കളിൽ അഴിമതിപ്പണമുപയോഗിച്ച് ഷരീഫ് ലണ്ടൻ, പാർക് ലെനിലെ അവൻഫീൽഡ് ഹൗസിൽ നാലു ഫ്ളാറ്റുകൾ സ്വന്തമാക്കിയെന്നാണു കേസ്. നാലു തവണ മാറ്റി വച്ച കേസിന്റെ വിധിപ്രഖ്യാപനം അഴിമതി വിരുദ്ധ കോടതി ജഡ്ജി മുഹമ്മദ് ബഷീർ പ്രഖ്യാപിക്കുന്പോൾ ഫെഡറൽ ജുഡീഷൽ കോംപ്ലക്സ് പരിസരം കനത്ത സുരക്ഷയിലായിരുന്നു. കോടതി പരിസരത്തെ റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നു.
ജൂലൈ 25 നു നടത്തുന്ന പൊതു തെരഞ്ഞെടുപ്പിന് ആഴ്ചകൾ മുന്പാണ് മുൻ പ്രധാനമന്ത്രിക്കെതിരേയുള്ള അഴിമതിക്കേസിന്റെ വിധി പുറത്തുവരുന്നത്. അറുപത്തിയെട്ടുകാരനായ ഷരീഫ് ഭാര്യ കുൽസൂം നവാസിന്റെ ചികിത്സാർഥം നിലവിൽ ലണ്ടനിലാണ്.
ദേശീയ അഴിമതിവിരുദ്ധ ബ്യൂറോ (എൻഎബി) പ്രോസിക്യൂഷൻ ടീം മേധാവി സർദാർ മുസാഫിർ അബ്ബാസിയാണ് കോടതി വിധി പരസ്യപ്പെടുത്തിയത്.
പാക്കിസ്ഥാന്റെ പേരിൽ അവൻഫീൽഡ് അപ്പാർട്ട്മെന്റ് കണ്ടുകെട്ടാനും കോടതി വിധിച്ചിട്ടുണ്ട്. 100 പേജുകളിലായിരുന്ന വിധിപ്രഖ്യാപനം.
കേസിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ എൻഎബി അംഗങ്ങൾക്കും അബ്ബാസി നന്ദി അറിയിച്ചു. അഴിമതിപ്പണം ഉപയോഗിച്ചാണ് ഷരീഫ് അവൻഫീൽഡ് അപ്പാർട്ട്മെന്റ് സ്വന്തമാക്കിയതെന്നും 1993 മുതൽ ഷരീഫ് കുടുംബമാണ് അവൻഫീൽഡ് അപ്പാർട്ട്മെന്റിന്റെ ഉടമകളെന്നും അദ്ദേഹം പറഞ്ഞു.
കോടതിവിധിയെത്തുടർന്ന് മറിയവും സഫ്ദാറും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യരായി. വിധി വന്ന സമയത്ത് ഷരീഫും മറിയവും അവൻഫീൽഡിലെ അപ്പാർട്ടുമെന്റിലുണ്ടായിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷരീഫിന്റെ പുത്രന്മാ രായ ഹസനും ഹുസൈനും കേസിൽ പ്രതികളാണ്.
കോടതിയിൽ ഇതുവരെ ഹാജരാകാത്തതിനെത്തുടർന്ന് ഇരുവരെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിട്ടുണ്ട്.
ലണ്ടനിൽ കഴിയുന്ന ഷരീഫും മകളും കേസിന്റെ വിചാരണയ്ക്കിടെ നിരവധി തവണ കോടതിയിൽ നേരിട്ടു ഹാജരായിട്ടുണ്ട്.
ശിക്ഷ അനുഭവിക്കാൻ ഷരീഫും മകളും രാജ്യത്തു തിരിച്ചെത്തുമോയെന്നതിൽ സ്ഥിരീകരണമില്ല. കോടതി വിധി അംഗീകരിച്ച് ഇരുവരും തിരിച്ചെത്തിയാൽ പിഎംഎലിനു തെരഞ്ഞെടുപ്പ് നേട്ടമുണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
ഷരീഫിനെതിരേയുള്ള കോടതി വിധി ജനങ്ങൾ അംഗീകരിക്കില്ലെന്നു സഫ്ദാർ മൻസേഹ്റയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. അഴിമതിയെത്തുടർന്ന് കോടതി ഷരീഫിനെ ശിക്ഷിച്ചു.
പ്രധാനമന്ത്രിയായിരുന്ന 1990 കളിൽ അഴിമതിപ്പണമുപയോഗിച്ച് ഷരീഫ് ലണ്ടൻ, പാർക് ലെനിലെ അവൻഫീൽഡ് ഹൗസിൽ നാലു ഫ്ളാറ്റുകൾ സ്വന്തമാക്കിയെന്നാണു കേസ്. നാലു തവണ മാറ്റി വച്ച കേസിന്റെ വിധിപ്രഖ്യാപനം അഴിമതി വിരുദ്ധ കോടതി ജഡ്ജി മുഹമ്മദ് ബഷീർ പ്രഖ്യാപിക്കുന്പോൾ ഫെഡറൽ ജുഡീഷൽ കോംപ്ലക്സ് പരിസരം കനത്ത സുരക്ഷയിലായിരുന്നു. കോടതി പരിസരത്തെ റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നു.
ജൂലൈ 25 നു നടത്തുന്ന പൊതു തെരഞ്ഞെടുപ്പിന് ആഴ്ചകൾ മുന്പാണ് മുൻ പ്രധാനമന്ത്രിക്കെതിരേയുള്ള അഴിമതിക്കേസിന്റെ വിധി പുറത്തുവരുന്നത്. അറുപത്തിയെട്ടുകാരനായ ഷരീഫ് ഭാര്യ കുൽസൂം നവാസിന്റെ ചികിത്സാർഥം നിലവിൽ ലണ്ടനിലാണ്.
ദേശീയ അഴിമതിവിരുദ്ധ ബ്യൂറോ (എൻഎബി) പ്രോസിക്യൂഷൻ ടീം മേധാവി സർദാർ മുസാഫിർ അബ്ബാസിയാണ് കോടതി വിധി പരസ്യപ്പെടുത്തിയത്.
പാക്കിസ്ഥാന്റെ പേരിൽ അവൻഫീൽഡ് അപ്പാർട്ട്മെന്റ് കണ്ടുകെട്ടാനും കോടതി വിധിച്ചിട്ടുണ്ട്. 100 പേജുകളിലായിരുന്ന വിധിപ്രഖ്യാപനം.
കേസിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ എൻഎബി അംഗങ്ങൾക്കും അബ്ബാസി നന്ദി അറിയിച്ചു. അഴിമതിപ്പണം ഉപയോഗിച്ചാണ് ഷരീഫ് അവൻഫീൽഡ് അപ്പാർട്ട്മെന്റ് സ്വന്തമാക്കിയതെന്നും 1993 മുതൽ ഷരീഫ് കുടുംബമാണ് അവൻഫീൽഡ് അപ്പാർട്ട്മെന്റിന്റെ ഉടമകളെന്നും അദ്ദേഹം പറഞ്ഞു.
കോടതിവിധിയെത്തുടർന്ന് മറിയവും സഫ്ദാറും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യരായി. വിധി വന്ന സമയത്ത് ഷരീഫും മറിയവും അവൻഫീൽഡിലെ അപ്പാർട്ടുമെന്റിലുണ്ടായിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷരീഫിന്റെ പുത്രന്മാ രായ ഹസനും ഹുസൈനും കേസിൽ പ്രതികളാണ്.
കോടതിയിൽ ഇതുവരെ ഹാജരാകാത്തതിനെത്തുടർന്ന് ഇരുവരെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിട്ടുണ്ട്.
ലണ്ടനിൽ കഴിയുന്ന ഷരീഫും മകളും കേസിന്റെ വിചാരണയ്ക്കിടെ നിരവധി തവണ കോടതിയിൽ നേരിട്ടു ഹാജരായിട്ടുണ്ട്.
ശിക്ഷ അനുഭവിക്കാൻ ഷരീഫും മകളും രാജ്യത്തു തിരിച്ചെത്തുമോയെന്നതിൽ സ്ഥിരീകരണമില്ല. കോടതി വിധി അംഗീകരിച്ച് ഇരുവരും തിരിച്ചെത്തിയാൽ പിഎംഎലിനു തെരഞ്ഞെടുപ്പ് നേട്ടമുണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
ഷരീഫിനെതിരേയുള്ള കോടതി വിധി ജനങ്ങൾ അംഗീകരിക്കില്ലെന്നു സഫ്ദാർ മൻസേഹ്റയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. അഴിമതിയെത്തുടർന്ന് കോടതി ഷരീഫിനെ ശിക്ഷിച്ചു.