ബാങ്കോക്ക്: പന്ത്രണ്ട് കുട്ടികളും അവരുടെ ഫുട്ബോൾ കോച്ചും കുടുങ്ങിയ തം ലുവാംഗ് ഗുഹാസമുച്ചയത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മുങ്ങൽ വിദഗ്ധനായ മുൻ നേവി ഓഫീസർക്കു ദാരുണാന്ത്യം. തായ്ലൻഡ് നാവികസേനയിലെ മുൻ പെറ്റി ഓഫീസർ സമാൻ ഗുണാൻ(38) ആണ് പ്രാണവായു കിട്ടാതെ മരിച്ചത്.
പരിചയസന്പന്നനായ മുങ്ങൽ വിദഗ്ധന്റെ മരണം രക്ഷാപ്രവർത്തനത്തിന്റെ കഠിനതയും അപായസാധ്യതയും വ്യക്തമാക്കുന്നതാണ്. എന്നിരുന്നാലും രക്ഷാപ്രവർത്തനം നിർത്തിവയ്ക്കില്ലെന്ന് തായ് നേവി അറിയിച്ചു. സമയം അതിക്രമിക്കുകയാണെന്നും കുട്ടികളെ അധികനാൾ ഗുഹയിൽ തുടരാൻ വിടുന്നത് അപകടകരമാണെന്നും രക്ഷാപ്രവർത്തകർക്കു ബോധ്യമുണ്ട്.
നേവിയിൽനിന്നു വിരമിച്ച സമാൻ ഗുണാൻ കുട്ടികൾ ഗുഹയിൽ കുടുങ്ങിയവിവരം അറിഞ്ഞ് സ്വയം രക്ഷാപ്രവർത്തനത്തിന് എത്തിയതാണ്. ഇന്നലെ കുട്ടികൾ ഉള്ള സ്ഥലത്ത് ഓക്സിജൻ ടാങ്കുകൾ എത്തിച്ചശേഷം മടങ്ങവേ അദ്ദേഹം ബോധരഹിതനാകുകയായിരുന്നു. അദ്ദേഹത്തിന് ആവശ്യത്തിന് ഓക്സിജൻ ഇല്ലായിരുന്നുവെന്നാണ് തായ് നേവി അറിയിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ പ്രഥമശുശ്രൂഷ നല്കിയെങ്കിലും ബോധം വീണ്ടുകിട്ടി യില്ല. ഗുഹയിലെ മൂന്നാം അറയിലെത്തിച്ചു വീണ്ടും പ്രഥമശുശ്രൂഷ നല്കിയിട്ടും രക്ഷപ്പെടുത്താനായില്ല.
സമാന്റെ മരണത്തിന്റെ പേരിൽ രക്ഷാപ്രവർത്തകർ പരിഭ്രാന്തരാവില്ലെന്ന് തായ് നേവി സീൽ കമാൻഡർ റിയർ അഡ്മിറൽ അർപാകോൺ പറഞ്ഞു. സമാന്റെ ജീവത്യാഗം പാഴാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിചയസന്പന്നനായ മുങ്ങൽ വിദഗ്ധനുപോലും അതിജീവിക്കാൻ കഴിയാത്ത സാഹചര്യങ്ങളെ മറികടന്ന് 11നും 16നും ഇടയിൽ പ്രായമുള്ള കുട്ടികളെ എങ്ങനെ ഗുഹയ്ക്കു പുറത്തെത്തിക്കുമെന്നു മാധ്യമപ്രവർത്തകർ ചോദിച്ചു. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ മുൻകരുതലെടുക്കുമെന്ന് അഡ്മിറൽ മറുപടി നല്കി.
ഗുഹയ്ക്കുള്ളിൽ ഓക്സിജൻ കുറയുന്നതാണ് രക്ഷാപ്രവർത്തകരെ ഇപ്പോൾ വലയ്ക്കുന്നത്. സാധാരണ 20 ശതമാനമാണ് ഗുഹയ്ക്കുള്ളിലെ ഓക്സിജന്റെ അളവ്.
വൈദ്യസംഘവും കൗൺസിലർമാരും രക്ഷാപ്രവർത്തകരുംകൂടി ഗുഹയ്ക്കുള്ളിലെത്തിയതോടെ 15 ശതമാനായി താണു. ഗുഹയ്ക്കുള്ളിലേക്ക് നേരിട്ട് ഓക്സിജൻ കടത്തിവിടാൻ അഞ്ചു കിലോമീറ്റർ നീളമുള്ള കേബിൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് രക്ഷാപ്രവർത്തകർ.
രക്ഷാപ്രവർത്തകന്റെ മരണവിവരം കുട്ടികളെ അറിയിച്ചിട്ടില്ല. കുട്ടികളുടെ മാനസികധൈര്യം ചോരാതെ നോക്കേണ്ടത് രക്ഷാപ്രവർത്തനത്തിന്റെ വിജയത്തിന് അത്യാവശ്യമാണ്.
ജൂൺ 23നു ഗുഹയിൽ കുടുങ്ങിയ സംഘം പ്രവേശനകവാടത്തിൽനിന്ന് നാലു കിലോമീറ്റർ ഉള്ളിലാണുള്ളത്. ഇവർക്ക് കുടുംബങ്ങളുമായി ബന്ധപ്പെടാൻ ഓപ്റ്റിക് ഫൈബർ കേബിൾ സ്ഥാപിച്ചുവരികയാണ്.
അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽനിന്ന് അടക്കമുള്ള സൈനികരും സന്നദ്ധ പ്രവർത്തകരും ഉൾപ്പെടെ ആയിരം പേരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നത്.
വൈകാതെ മഴ ആരംഭിക്കാനുള്ള സാധ്യത രക്ഷാപ്രവർത്തകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മഴ തുടങ്ങിയാൽ രക്ഷാപ്രവർത്തനം വിചാരിച്ചപോലെ നടക്കില്ല. കുട്ടികളെ നീന്തലും മുങ്ങാംകുഴിയിടലും പഠിപ്പിച്ച് വേഗം പുറത്തെത്തിക്കാനുള്ള ശ്രമം സജീവമാണ്.
സഹായവാഗ്ദാനവുമായി മസ്ക്
സ്പേസ് എക്സ്, ടെസ്ല കന്പനികളുടെ ഉടമയും യുഎസിലെ ശതകോടീശ്വരനുമായ എലോൺ മസ്ക് ഗുഹയിൽനിന്നു കുട്ടികളെ പുറത്തെത്തിക്കാൻ സഹായം വാഗ്ദാനം ചെയ്തു. തന്റെ ഉടമസ്ഥതയിലുള്ള ബോറിംഗ് കന്പനി വലിയ ദ്വാരങ്ങൾ കുഴിക്കാൻ മിടുക്കരാണെന്ന് മസ്ക് തായ് അധികൃതരെ അറിയിച്ചു. വെള്ളത്തിനടിയിൽ നൈലോൺ ട്യൂബ് സ്ഥാപിച്ച് കുട്ടികളെ പുറത്തെത്തിക്കാനും സാധിക്കുമെന്ന് മസ്ക് വിശദീകരിച്ചു. നൈലോൺ ട്യൂബ് വികസിപ്പിക്കുന്പോൾ ഭൂഗർഭത്തിലെ തുരങ്കത്തിനു സമാനമാവും. തായ് അധികൃതരുമായി കാര്യങ്ങൾ ചർച്ച ചെയ്യുകയാണെന്നും അവിടെ ഉടൻ എത്തുമെന്നും ബോറിംഗ് കന്പനി വക്താവ് അറിയിച്ചു.
വേൾഡ് കപ്പ് ഫൈനൽ കാണാൻ റഷ്യയിലേക്കു ക്ഷണിച്ച് ഫിഫ
തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടി ഫുട്ബോൾ സംഘത്തിന് ലോകകപ്പ് ഫുട്ബോൾ ഫൈനലിലേക്കു ക്ഷണം. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ആണ് ക്ഷണം അറിയിച്ചത്. മോസ്കോയിൽ 15നു നടക്കുന്ന ഫൈനലിനു മുന്പ് കുട്ടികളെ ഗുഹയിൽനിന്നു പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർക്കു കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. വൈൽഡ്ബോർ എന്ന ഫുട്ബോൾ ടീമിലെ അംഗങ്ങളായ കുട്ടികളാണ് തം ലുവാംഗ് ഗുഹാസമുച്ചയത്തിൽ കുടുങ്ങിയിരിക്കുന്നത്.
പരിചയസന്പന്നനായ മുങ്ങൽ വിദഗ്ധന്റെ മരണം രക്ഷാപ്രവർത്തനത്തിന്റെ കഠിനതയും അപായസാധ്യതയും വ്യക്തമാക്കുന്നതാണ്. എന്നിരുന്നാലും രക്ഷാപ്രവർത്തനം നിർത്തിവയ്ക്കില്ലെന്ന് തായ് നേവി അറിയിച്ചു. സമയം അതിക്രമിക്കുകയാണെന്നും കുട്ടികളെ അധികനാൾ ഗുഹയിൽ തുടരാൻ വിടുന്നത് അപകടകരമാണെന്നും രക്ഷാപ്രവർത്തകർക്കു ബോധ്യമുണ്ട്.
നേവിയിൽനിന്നു വിരമിച്ച സമാൻ ഗുണാൻ കുട്ടികൾ ഗുഹയിൽ കുടുങ്ങിയവിവരം അറിഞ്ഞ് സ്വയം രക്ഷാപ്രവർത്തനത്തിന് എത്തിയതാണ്. ഇന്നലെ കുട്ടികൾ ഉള്ള സ്ഥലത്ത് ഓക്സിജൻ ടാങ്കുകൾ എത്തിച്ചശേഷം മടങ്ങവേ അദ്ദേഹം ബോധരഹിതനാകുകയായിരുന്നു. അദ്ദേഹത്തിന് ആവശ്യത്തിന് ഓക്സിജൻ ഇല്ലായിരുന്നുവെന്നാണ് തായ് നേവി അറിയിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ പ്രഥമശുശ്രൂഷ നല്കിയെങ്കിലും ബോധം വീണ്ടുകിട്ടി യില്ല. ഗുഹയിലെ മൂന്നാം അറയിലെത്തിച്ചു വീണ്ടും പ്രഥമശുശ്രൂഷ നല്കിയിട്ടും രക്ഷപ്പെടുത്താനായില്ല.
സമാന്റെ മരണത്തിന്റെ പേരിൽ രക്ഷാപ്രവർത്തകർ പരിഭ്രാന്തരാവില്ലെന്ന് തായ് നേവി സീൽ കമാൻഡർ റിയർ അഡ്മിറൽ അർപാകോൺ പറഞ്ഞു. സമാന്റെ ജീവത്യാഗം പാഴാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിചയസന്പന്നനായ മുങ്ങൽ വിദഗ്ധനുപോലും അതിജീവിക്കാൻ കഴിയാത്ത സാഹചര്യങ്ങളെ മറികടന്ന് 11നും 16നും ഇടയിൽ പ്രായമുള്ള കുട്ടികളെ എങ്ങനെ ഗുഹയ്ക്കു പുറത്തെത്തിക്കുമെന്നു മാധ്യമപ്രവർത്തകർ ചോദിച്ചു. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ മുൻകരുതലെടുക്കുമെന്ന് അഡ്മിറൽ മറുപടി നല്കി.
ഗുഹയ്ക്കുള്ളിൽ ഓക്സിജൻ കുറയുന്നതാണ് രക്ഷാപ്രവർത്തകരെ ഇപ്പോൾ വലയ്ക്കുന്നത്. സാധാരണ 20 ശതമാനമാണ് ഗുഹയ്ക്കുള്ളിലെ ഓക്സിജന്റെ അളവ്.
വൈദ്യസംഘവും കൗൺസിലർമാരും രക്ഷാപ്രവർത്തകരുംകൂടി ഗുഹയ്ക്കുള്ളിലെത്തിയതോടെ 15 ശതമാനായി താണു. ഗുഹയ്ക്കുള്ളിലേക്ക് നേരിട്ട് ഓക്സിജൻ കടത്തിവിടാൻ അഞ്ചു കിലോമീറ്റർ നീളമുള്ള കേബിൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് രക്ഷാപ്രവർത്തകർ.
രക്ഷാപ്രവർത്തകന്റെ മരണവിവരം കുട്ടികളെ അറിയിച്ചിട്ടില്ല. കുട്ടികളുടെ മാനസികധൈര്യം ചോരാതെ നോക്കേണ്ടത് രക്ഷാപ്രവർത്തനത്തിന്റെ വിജയത്തിന് അത്യാവശ്യമാണ്.
ജൂൺ 23നു ഗുഹയിൽ കുടുങ്ങിയ സംഘം പ്രവേശനകവാടത്തിൽനിന്ന് നാലു കിലോമീറ്റർ ഉള്ളിലാണുള്ളത്. ഇവർക്ക് കുടുംബങ്ങളുമായി ബന്ധപ്പെടാൻ ഓപ്റ്റിക് ഫൈബർ കേബിൾ സ്ഥാപിച്ചുവരികയാണ്.
അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽനിന്ന് അടക്കമുള്ള സൈനികരും സന്നദ്ധ പ്രവർത്തകരും ഉൾപ്പെടെ ആയിരം പേരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നത്.
വൈകാതെ മഴ ആരംഭിക്കാനുള്ള സാധ്യത രക്ഷാപ്രവർത്തകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മഴ തുടങ്ങിയാൽ രക്ഷാപ്രവർത്തനം വിചാരിച്ചപോലെ നടക്കില്ല. കുട്ടികളെ നീന്തലും മുങ്ങാംകുഴിയിടലും പഠിപ്പിച്ച് വേഗം പുറത്തെത്തിക്കാനുള്ള ശ്രമം സജീവമാണ്.
സഹായവാഗ്ദാനവുമായി മസ്ക്
സ്പേസ് എക്സ്, ടെസ്ല കന്പനികളുടെ ഉടമയും യുഎസിലെ ശതകോടീശ്വരനുമായ എലോൺ മസ്ക് ഗുഹയിൽനിന്നു കുട്ടികളെ പുറത്തെത്തിക്കാൻ സഹായം വാഗ്ദാനം ചെയ്തു. തന്റെ ഉടമസ്ഥതയിലുള്ള ബോറിംഗ് കന്പനി വലിയ ദ്വാരങ്ങൾ കുഴിക്കാൻ മിടുക്കരാണെന്ന് മസ്ക് തായ് അധികൃതരെ അറിയിച്ചു. വെള്ളത്തിനടിയിൽ നൈലോൺ ട്യൂബ് സ്ഥാപിച്ച് കുട്ടികളെ പുറത്തെത്തിക്കാനും സാധിക്കുമെന്ന് മസ്ക് വിശദീകരിച്ചു. നൈലോൺ ട്യൂബ് വികസിപ്പിക്കുന്പോൾ ഭൂഗർഭത്തിലെ തുരങ്കത്തിനു സമാനമാവും. തായ് അധികൃതരുമായി കാര്യങ്ങൾ ചർച്ച ചെയ്യുകയാണെന്നും അവിടെ ഉടൻ എത്തുമെന്നും ബോറിംഗ് കന്പനി വക്താവ് അറിയിച്ചു.
വേൾഡ് കപ്പ് ഫൈനൽ കാണാൻ റഷ്യയിലേക്കു ക്ഷണിച്ച് ഫിഫ
തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടി ഫുട്ബോൾ സംഘത്തിന് ലോകകപ്പ് ഫുട്ബോൾ ഫൈനലിലേക്കു ക്ഷണം. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ആണ് ക്ഷണം അറിയിച്ചത്. മോസ്കോയിൽ 15നു നടക്കുന്ന ഫൈനലിനു മുന്പ് കുട്ടികളെ ഗുഹയിൽനിന്നു പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർക്കു കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. വൈൽഡ്ബോർ എന്ന ഫുട്ബോൾ ടീമിലെ അംഗങ്ങളായ കുട്ടികളാണ് തം ലുവാംഗ് ഗുഹാസമുച്ചയത്തിൽ കുടുങ്ങിയിരിക്കുന്നത്.