ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഹിറ്റ്ലറോട് ഉപമിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. അടിയന്തരാവസ്ഥയുടെ 43-ാം വാർഷികത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ദിരാ ഗാന്ധിയെ ജയ്റ്റ്ലി ഹിറ്റ്ലിറോട് ഉപമിച്ചത്. ഇന്ത്യയെ ഒരു കുടുംബാധിപത്യ രാജ്യമാക്കി മാറ്റിക്കൊണ്ടാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചതെന്നും അടിയന്താരവസ്ഥയെക്കുറിച്ചുള്ള തന്റെ ബ്ലോഗ് പോസ്റ്റിന്റെ രണ്ടാം ഭാഗത്തിൽ കുറ്റപ്പെടുത്തി.
ഇന്ദിരാ ഗാന്ധിയും ഹിറ്റലറും ഭരണഘടന റദ്ദാക്കുകയായിരുന്നില്ലെന്നും റിപ്പബ്ലിക്കൻ ഭരണഘടന ഉപയോഗിച്ച് ജനാധിപത്യത്തെ സ്വേച്ഛാധിപത്യമാക്കി മാറ്റിയെന്നും ജയ്റ്റ്ലി ആരോപിച്ചു.
അതേസമയം ജയ്റ്റ്ലിയുടെ ബ്ലോഗിൽ വിദ്വേഷത്തിന്റെ വാക്കുകളാണെന്നു കോണ്‍ഗ്രസ് വിമർശിച്ചു.
ഇന്ദിരാ ഗാന്ധിയും ഹിറ്റലറും ഭരണഘടന റദ്ദാക്കുകയായിരുന്നില്ലെന്നും റിപ്പബ്ലിക്കൻ ഭരണഘടന ഉപയോഗിച്ച് ജനാധിപത്യത്തെ സ്വേച്ഛാധിപത്യമാക്കി മാറ്റിയെന്നും ജയ്റ്റ്ലി ആരോപിച്ചു.
അതേസമയം ജയ്റ്റ്ലിയുടെ ബ്ലോഗിൽ വിദ്വേഷത്തിന്റെ വാക്കുകളാണെന്നു കോണ്‍ഗ്രസ് വിമർശിച്ചു.