ന്യൂഡൽഹി: സെയ്ഷെൽസിലെ നാവികതാവള പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ഇന്ത്യ - സെയ്ഷെൽസ് ധാരണ. സെയ്ഷെൽസിന് സൈനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ഇന്ത്യ 680 കോടി രൂപ (10 കോടി ഡോളർ) വായ്പ നൽകും.
സെയ്ഷെൽസ് പ്രസിഡന്റ് ഡാനി ഫോറെ ഇവിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചർച്ചയിലാണ് ഈ ധാരണ. ചർച്ച 100 മിനിറ്റ് നീണ്ടു.
സെയ്ഷെൽസിന്റെ അസംപ്ഷൻ ദ്വീപിൽ നാവികതാവളം നിർമിക്കാനുള്ള ഇന്ത്യൻ നീക്കം അനുവദിക്കില്ലെന്നു വെള്ളിയാഴ്ച അവിടത്തെ പാർലമെന്റ് പ്രഖ്യാപിച്ചിരുന്നു. ആ വിഷയം ഡൽഹിയിൽ ചർച്ച ചെയ്യില്ലെന്നു ഫോറെ പറയുകയും ചെയ്തു. എന്നാൽ, ഇന്നലെ മോദിയും ഫോറെയും തമ്മിൽ ഉള്ളുതുറന്നു നടത്തിയ ചർച്ചയ്ക്കൊടുവിലാണു ധാരണ. ഇന്ത്യാ സമുദ്രത്തിന്റെ തെക്കുപടിഞ്ഞാറ് ഒരു നാവികനിരീക്ഷണ താവളത്തിനായി ഇന്ത്യ കുറേനാളായി ശ്രമിക്കുകയാണ്. മാലദ്വീപ് ചൈനീസ് പക്ഷത്തേക്കു മാറിയ സാഹചര്യത്തിൽ ഒരു താവളം ഇന്ത്യക്ക് അത്യാവശ്യമാണ്.
സെയ്ഷെൽസ് പ്രസിഡന്റ് ഡാനി ഫോറെ ഇവിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചർച്ചയിലാണ് ഈ ധാരണ. ചർച്ച 100 മിനിറ്റ് നീണ്ടു.
സെയ്ഷെൽസിന്റെ അസംപ്ഷൻ ദ്വീപിൽ നാവികതാവളം നിർമിക്കാനുള്ള ഇന്ത്യൻ നീക്കം അനുവദിക്കില്ലെന്നു വെള്ളിയാഴ്ച അവിടത്തെ പാർലമെന്റ് പ്രഖ്യാപിച്ചിരുന്നു. ആ വിഷയം ഡൽഹിയിൽ ചർച്ച ചെയ്യില്ലെന്നു ഫോറെ പറയുകയും ചെയ്തു. എന്നാൽ, ഇന്നലെ മോദിയും ഫോറെയും തമ്മിൽ ഉള്ളുതുറന്നു നടത്തിയ ചർച്ചയ്ക്കൊടുവിലാണു ധാരണ. ഇന്ത്യാ സമുദ്രത്തിന്റെ തെക്കുപടിഞ്ഞാറ് ഒരു നാവികനിരീക്ഷണ താവളത്തിനായി ഇന്ത്യ കുറേനാളായി ശ്രമിക്കുകയാണ്. മാലദ്വീപ് ചൈനീസ് പക്ഷത്തേക്കു മാറിയ സാഹചര്യത്തിൽ ഒരു താവളം ഇന്ത്യക്ക് അത്യാവശ്യമാണ്.