ന്യൂഡൽഹി: തമിഴ്നാട്ടിലെ 18 എംഎൽഎമാരെ അയോഗ്യരാക്കിയതിനെതിരേ നൽകിയ ഹർജി പരിഗണിക്കാമെന്ന് സുപ്രീം കോടതി. അയോഗ്യരാക്കിയതിനെതിരേയുള്ള ഹർജി മദ്രാസ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കാനിരിക്കേയാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
ബുധനാഴ്ച കേസ് പരിഗണിക്കുമെന്നും അവധിക്കാല ബെഞ്ചിലെ ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, എസ്.കെ. കൗൾ എന്നിവർ അറിയിച്ചു.
കെ. പളനിസ്വാമി സർക്കാരിനെതിരേ അവിശ്വാസം രേഖപ്പെടുത്തിയ 18 എംഎൽഎമാരെ അയോഗ്യരാക്കിയതിനെതിരേ നൽകിയ ഹർജിയിൽ ജൂണ്‍ 14നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്ന് ഹർജിയിൽ തീരുമാനമെടുക്കുന്നത് വിശാലബെഞ്ചിനു വിടുകയും ചെയ്തു.
ബുധനാഴ്ച കേസ് പരിഗണിക്കുമെന്നും അവധിക്കാല ബെഞ്ചിലെ ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, എസ്.കെ. കൗൾ എന്നിവർ അറിയിച്ചു.
കെ. പളനിസ്വാമി സർക്കാരിനെതിരേ അവിശ്വാസം രേഖപ്പെടുത്തിയ 18 എംഎൽഎമാരെ അയോഗ്യരാക്കിയതിനെതിരേ നൽകിയ ഹർജിയിൽ ജൂണ്‍ 14നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്ന് ഹർജിയിൽ തീരുമാനമെടുക്കുന്നത് വിശാലബെഞ്ചിനു വിടുകയും ചെയ്തു.