ന്യൂഡൽഹി: കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി നടപ്പാക്കുന്നതിനായി എല്ലാവരും ഒരുമിച്ചു നിൽക്കുകയാണു വേണ്ടതെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണി. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും എൽഎഡിഎഫ് എംപിമാരും ഒറ്റയ്ക്കു സമരം നടത്തി രാഷ്ട്രീയം കളിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തിൽ ഇന്നലെ യുഡിഎഫ് റെയിൽവേ മന്ത്രാലയത്തിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എ.കെ. ആന്റണി.
കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ കാണിച്ചത് കൊടും ചതിയാണ്. റായ്ബറേലിയിലെ കോച്ച് ഫാക്ടറിക്കായി യുപിഎ കാലത്ത് കഞ്ചിക്കോടിനെ അട്ടിമറിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. റായ്ബറേലി പദ്ധതിക്കു മുൻഗണന നൽകാൻ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ടെ ങ്കിൽ ആ ഫയൽ എവിടെയെന്നും ആന്റണി ചോദിച്ചു.
എംപിമാരായ പ്രഫ. കെ.വി. തോമസ്, കെ.സി. വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയർ ധർണയിൽ പങ്കെടുത്തു.
കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ കാണിച്ചത് കൊടും ചതിയാണ്. റായ്ബറേലിയിലെ കോച്ച് ഫാക്ടറിക്കായി യുപിഎ കാലത്ത് കഞ്ചിക്കോടിനെ അട്ടിമറിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. റായ്ബറേലി പദ്ധതിക്കു മുൻഗണന നൽകാൻ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ടെ ങ്കിൽ ആ ഫയൽ എവിടെയെന്നും ആന്റണി ചോദിച്ചു.
എംപിമാരായ പ്രഫ. കെ.വി. തോമസ്, കെ.സി. വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയർ ധർണയിൽ പങ്കെടുത്തു.