വാഷിംഗ്ടൺ ഡിസി: ഡെമോക്രാറ്റിക് ടിക്കറ്റിൽ യുഎസ് ജനപ്രതിനിധി സഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങി ഇന്ത്യൻ വംശജയായ അരുണാ മില്ലർ. സിക്സ്ത് കോൺഗ്രഷനൽ ഡിസ്ട്രിക്ട് ഓഫ് മേരിലാൻഡിൽ ഇന്നു നടക്കുന്ന പ്രൈമറിയിൽ ജയിച്ചാൽ മില്ലർക്ക് ജനപ്രതിനിധി സഭയിലേക്കുള്ള പാത എളുപ്പമാവും.
തെരഞ്ഞെടുക്കപ്പെട്ടാൽ പ്രമീള ജയപാലിനുശേഷം ജനപ്രതിനിധി സഭയിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ വംശജയാവും 53കാരിയായ മില്ലർ. ഡെമോക്രാറ്റിക് പാർട്ടിയിലെ ഡേവിഡ് ട്രോണാണ് പ്രൈമറിയിൽ മില്ലറുടെ എതിരാളി.
ഏഴാമത്തെ വയസിലാണു ഹൈദരാബാദ് സ്വദേശിയായ മില്ലർ യുഎസിൽ എത്തിയത്. സിവിൽ എൻജിനിയറായ അവർ 2010ൽ മേരിലാൻഡ് ഹൗസ് ഓഫ് ഡെലിഗേറ്റ്സിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ജനപ്രതിനിധി സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടാൽ ഇമിഗ്രേഷൻ പ്രശ്നം പരിഹരിക്കുന്നതിനു മുൻഗണന നൽകുമെന്ന് അരുണാ മില്ലർ വ്യക്തമാക്കി.
തെരഞ്ഞെടുക്കപ്പെട്ടാൽ പ്രമീള ജയപാലിനുശേഷം ജനപ്രതിനിധി സഭയിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ വംശജയാവും 53കാരിയായ മില്ലർ. ഡെമോക്രാറ്റിക് പാർട്ടിയിലെ ഡേവിഡ് ട്രോണാണ് പ്രൈമറിയിൽ മില്ലറുടെ എതിരാളി.
ഏഴാമത്തെ വയസിലാണു ഹൈദരാബാദ് സ്വദേശിയായ മില്ലർ യുഎസിൽ എത്തിയത്. സിവിൽ എൻജിനിയറായ അവർ 2010ൽ മേരിലാൻഡ് ഹൗസ് ഓഫ് ഡെലിഗേറ്റ്സിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ജനപ്രതിനിധി സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടാൽ ഇമിഗ്രേഷൻ പ്രശ്നം പരിഹരിക്കുന്നതിനു മുൻഗണന നൽകുമെന്ന് അരുണാ മില്ലർ വ്യക്തമാക്കി.