അസമാഖാ (നൈജർ: കഴിഞ്ഞ 14 മാസത്തിനുള്ളിൽ 13,000 അഭയാർഥികളെ സഹാറ മരുഭൂമിയിൽ അൾജീരിയ ഉപേക്ഷിച്ചതായി റിപ്പോർട്ട്.
അനധികൃതമായി രാജ്യത്തു കടന്ന ഇവരെ ട്രക്കുകളിൽ കൊണ്ടുവന്ന് മരുഭൂമിയിൽ തള്ളിയശേഷം സമീപരാജ്യമായ നൈജറിലേക്കു കാൽനടയായി പോകാൻ നിർബന്ധിക്കുകയായിരുന്നു. പലരും മരുഭൂമിയിൽ മരിച്ചുവീണു.
മണിക്കൂറുകളോ ദിവസങ്ങളോ യാത്രചെയ്താണു നിരവധി പേർ നൈജറിലെത്തിയത്. 48 ഡിഗ്രി താപനിലയുള്ള പ്രദേശത്തുകൂടി വെള്ളമോ ഭക്ഷണമോ ഇല്ലാതെ നടക്കാൻ വിധിക്കപ്പെട്ടവരിൽ ഗർഭിണികളും കുട്ടികളുമുണ്ടായിരുന്നുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ അൾജീരിയ ആരോപണം നിഷേധിച്ചു.
അനധികൃതമായി രാജ്യത്തു കടന്ന ഇവരെ ട്രക്കുകളിൽ കൊണ്ടുവന്ന് മരുഭൂമിയിൽ തള്ളിയശേഷം സമീപരാജ്യമായ നൈജറിലേക്കു കാൽനടയായി പോകാൻ നിർബന്ധിക്കുകയായിരുന്നു. പലരും മരുഭൂമിയിൽ മരിച്ചുവീണു.
മണിക്കൂറുകളോ ദിവസങ്ങളോ യാത്രചെയ്താണു നിരവധി പേർ നൈജറിലെത്തിയത്. 48 ഡിഗ്രി താപനിലയുള്ള പ്രദേശത്തുകൂടി വെള്ളമോ ഭക്ഷണമോ ഇല്ലാതെ നടക്കാൻ വിധിക്കപ്പെട്ടവരിൽ ഗർഭിണികളും കുട്ടികളുമുണ്ടായിരുന്നുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ അൾജീരിയ ആരോപണം നിഷേധിച്ചു.