ന്യൂഡൽഹി: മലയാളിയും സിഐടിയു ദേശീയ സെക്രട്ടറിമാരിൽ ഒരാളുമായ എ.ആർ. സിന്ധുവിനെ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഹൈദരാബാദിൽ ചേർന്ന 22-ാമത് പാർട്ടി കോണ്‍ഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലേക്ക് ഒഴിച്ചിട്ടിരുന്ന ഒഴിവിലേക്കാണു സിന്ധുവിനെ ഉൾപ്പെടുത്തിയത്. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറിയായ സിന്ധു, കോട്ടയം ജില്ലയിലെ എലിക്കുളം സ്വദേശിയാണ്. സുൽത്താൻ ബത്തേരി മുൻ എംഎൽഎയും കിസാൻ സഭ ദേശീയ ട്രഷററുമായ പി. കൃഷ്ണപ്രസാദിന്റെ ഭാര്യ.
1996 മുതൽ സിഐടിയു സെന്ററിൽ പ്രവർത്തിക്കുന്ന സിന്ധുഎസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയംഗം, 1990-91 കാലയളവിൽ എം.ജി. സർവകലാശാല വൈസ് ചെയർപേഴ്സണ്‍ എന്നീ നിലകളിൽ പ്രവർത്തിച്ചു. പാലാ അൽഫോൻസ കോളജിൽനിന്ന് പ്രീഡിഗ്രിയും വാഴൂർ എൻഎസ്എസ് കോളജിൽനിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും നേടി.
1996 മുതൽ സിഐടിയു സെന്ററിൽ പ്രവർത്തിക്കുന്ന സിന്ധുഎസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയംഗം, 1990-91 കാലയളവിൽ എം.ജി. സർവകലാശാല വൈസ് ചെയർപേഴ്സണ്‍ എന്നീ നിലകളിൽ പ്രവർത്തിച്ചു. പാലാ അൽഫോൻസ കോളജിൽനിന്ന് പ്രീഡിഗ്രിയും വാഴൂർ എൻഎസ്എസ് കോളജിൽനിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും നേടി.