ശ്രീനഗർ: തെക്കൻ കാഷ്മീരിലെ കുൽഗാം ജില്ലയിൽ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷക്കൂർ അഹമ്മദ് ദാർ അടക്കം രണ്ടു ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഒരു ഭീകരൻ കീഴടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് ചെദ്ദർ ഖ്വായിമോ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്തു ഭീകരർ ഉണ്ടെന്ന വിവരത്തെത്തുടർന്ന് കാഷ്മീർ പോലീസും സിആർപിഎഫും പ്രദേശത്ത് എത്തിയതോടെ ഭീകരർ വെടിവയ്പ് ആരംഭിച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണു രണ്ടു ഭീകരർ കൊല്ലപ്പെട്ടത്. കീഴടങ്ങിയ ഭീകരൻ അടുത്ത നാളിലാണ് ഭീകരപ്രവർത്തനത്തിൽ സജീവമായതെന്നു കാഷ്മീർ റേഞ്ച് ഐജി എസ്.പി. പാണി പറഞ്ഞു.
ലഷ്കർ ഡിവിഷണൽ കമാൻഡറായ ഷക്കൂർ അഹമ്മദ് ദാർ കുൽഗാമിലെ തെംഗ്പോറ സ്വദേശിയാണ്. നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾ പങ്കാളിയാണ്. കൊല്ലപ്പെട്ട ഹൈദർ എന്ന മറ്റൊരു ഭീകരൻ പാക്കിസ്ഥാൻ പൗരനാണ്.
ലഷ്കർ ഡിവിഷണൽ കമാൻഡറായ ഷക്കൂർ അഹമ്മദ് ദാർ കുൽഗാമിലെ തെംഗ്പോറ സ്വദേശിയാണ്. നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾ പങ്കാളിയാണ്. കൊല്ലപ്പെട്ട ഹൈദർ എന്ന മറ്റൊരു ഭീകരൻ പാക്കിസ്ഥാൻ പൗരനാണ്.