മോസ്കോ: ലോകകപ്പിൽ ജർമനിയും സ്വീഡനും തമ്മിലുള്ള മത്സരം നടക്കുന്നതിനിടെ ഇരു ടീമുകളുടെയും ഓഫീഷൽസ് തമ്മിൽ സൈഡ് ലൈനു പുറത്തുവച്ചും പോരാട്ടം നടന്നു. സ്വീഡിഷ് കോച്ച് ജാൻ ആൻഡേഴ്സൻ തന്നെയാണ് ഇതു സംബന്ധിച്ച ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
ജർമനി വിജയ ഗോൾ നേടിയതോടെ വല്ലാത്ത പ്രകോപനം തന്നെയാണ് ജർമൻ ഓഫീഷ്യൽസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നു സ്വീഡിഷ് ക്യാംപ് ആരോപിച്ചു. തന്നെ കേന്ദ്രീകരിച്ചു തന്നെയാണ് പലപ്പോഴും ജർമനിക്കാർ ആക്രമണം നടത്തിയതെന്നാണ് ആൻഡേഴ്സന്റെ വാദം.
ജോസ് കുന്പിളുവേലിൽ
കളി കളത്തിനു പുറത്തും
12:51 AM Jun 25, 2018 | Deepika.com