റിയാദ്: ഡ്രൈവിംഗ് വിലക്കു നീങ്ങിയതോടെ സൗദി അറേബ്യയിലെ റോഡുകൾ അക്ഷരാർഥത്തിൽ വനിതകൾ കൈയടക്കി. തലസ്ഥാന നഗരമായ റിയാദിലെ തിരക്കേറിയ റോഡുകളിലൂടെ അർധരാത്രിയും പുലർച്ചെയും പാഞ്ഞ ഭൂരിഭാഗം കാറുകളുടെ ഡ്രൈവിംഗ് സീറ്റിൽ സ്ത്രീകളായിരുന്നു. വിലക്കില്ലാതെ ഡ്രൈവ് ചെയ്യുന്നതിന്റെ കൗതുകവും സന്തോഷവും വാഹനവുമായി റോഡിലിറങ്ങിയ എല്ലാ വനിതകളുടെയും മുഖത്തു ദൃശ്യമായിരുന്നു.
ഡ്രൈവിംഗ് വിലക്കു നീങ്ങിയ ശനിയാഴ്ച അർധരാത്രിതന്നെ സ്ത്രീകൾ വാഹനങ്ങളുമായി നിരത്തുകളിലിറങ്ങി. ഇവരെ പൂക്കളും ബൊക്കെകളും നൽകി സ്വീകരിക്കാൻ ചിലയിടങ്ങളിൽ പോലീസും മറ്റു സർക്കാർ ഉദ്യോഗസ്ഥരും എത്തിയിരുന്നു. 50,000 ലേറെ വനിതകളാണു സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയത്.
ഇന്ത്യയിലേതിനു സമാനമായി 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണു ഡൈവിംഗ് ലൈസന്‍സ് നല്‍കുന്നത്. 2017 ലാണ് സ്ത്രീകൾക്കുള്ള ഡ്രൈവിംഗ് വിലക്കു നീക്കി സൽമാൻ രാജാവ് ഉത്തരവിറക്കിയത്. ദീർഘകാലമായി ഇക്കാര്യം ആവശ്യപ്പെട്ടു സ്ത്രീകൾ പ്രക്ഷോഭത്തിലായിരുന്നു. ഈ ആവശ്യത്തിനു നേര്‍ക്കു മിക്ക ഭരണാധികാരികളും മുഖം തിരിച്ചു. മാത്രവുമല്ല നിയമം ലംഘിച്ച് പ്രകടനം നടത്തുകയും വാഹനമോടിക്കാൻ ശ്രമിക്കുകയും ചെയ്ത നിരവധി സ്ത്രീകളെ ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. വനിതകൾ വാഹനങ്ങളുമായി റോഡിലിറങ്ങിയ ദിവസവും അതിനു വേണ്ടി ശബ്ദമുയർത്തിയ വനിതാ ആക്ടിവിസ്റ്റുകളില്‍ ചിലർ ഇന്നും തടവിലോ അറസ്റ്റിലോ ആണെന്നുള്ളത് ഒരു വിരോധാഭാസമായി നിലനില്ക്കുന്നു.
വലിയ സ്വാതന്ത്ര്യമാണു ഡ്രൈവിംഗ് അനുമതിയിലൂടെ തങ്ങള്‍ക്ക് ലഭിച്ചതെന്നു സ്ത്രീകൾ പറഞ്ഞു. ഇനി പുറത്തുപോകാന്‍ പുരുഷന്മാരായ ബന്ധുക്കളുടെയോ ഡ്രൈവര്‍മാരുടെയോ സഹായം വേണ്ട. ഇനി മുതല്‍ ഞങ്ങൾക്കു പുരുഷ ഡ്രൈവർമാരെ ആവശ്യമില്ലാതായിരിക്കുന്നു. ഞങ്ങള്‍ക്കിനി പുറത്തുപോകാന്‍ പുരുഷന് കൂടെ വേണമെന്നില്ല- ഫാര്‍മസി വിദ്യാര്‍ഥിനിയായ ഇരുപത്തിയൊന്നുകാരി ഹാതൂണ്‍ ബിന്‍ ദാഖില്‍ പ്രതികരിച്ചു.
സൗദിയില്‍ സ്ത്രീകള്‍ ഡ്രൈവിംഗ് ആരംഭിക്കുന്നതോടെ സുരക്ഷിത ഡ്രൈവിംഗ് സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അതേസമയം, ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ശിക്ഷകളില്‍ സ്ത്രീകൾക്ക് ഇളവുകള്‍ ലഭിക്കില്ലെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
നിയമ ലംഘനം നടത്തുന്ന വർക്ക് ഗതാഗത നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും. വനിതകൾ ഡ്രൈവിംഗ് സീറ്റിലെത്തിയതോടെ 40 വനിതകളെ ഗതാഗത വകുപ്പിലെടുത്തിട്ടുണ്ട്.
ഡ്രൈവിംഗ് വിലക്കു നീങ്ങിയ ശനിയാഴ്ച അർധരാത്രിതന്നെ സ്ത്രീകൾ വാഹനങ്ങളുമായി നിരത്തുകളിലിറങ്ങി. ഇവരെ പൂക്കളും ബൊക്കെകളും നൽകി സ്വീകരിക്കാൻ ചിലയിടങ്ങളിൽ പോലീസും മറ്റു സർക്കാർ ഉദ്യോഗസ്ഥരും എത്തിയിരുന്നു. 50,000 ലേറെ വനിതകളാണു സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയത്.
ഇന്ത്യയിലേതിനു സമാനമായി 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണു ഡൈവിംഗ് ലൈസന്‍സ് നല്‍കുന്നത്. 2017 ലാണ് സ്ത്രീകൾക്കുള്ള ഡ്രൈവിംഗ് വിലക്കു നീക്കി സൽമാൻ രാജാവ് ഉത്തരവിറക്കിയത്. ദീർഘകാലമായി ഇക്കാര്യം ആവശ്യപ്പെട്ടു സ്ത്രീകൾ പ്രക്ഷോഭത്തിലായിരുന്നു. ഈ ആവശ്യത്തിനു നേര്‍ക്കു മിക്ക ഭരണാധികാരികളും മുഖം തിരിച്ചു. മാത്രവുമല്ല നിയമം ലംഘിച്ച് പ്രകടനം നടത്തുകയും വാഹനമോടിക്കാൻ ശ്രമിക്കുകയും ചെയ്ത നിരവധി സ്ത്രീകളെ ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. വനിതകൾ വാഹനങ്ങളുമായി റോഡിലിറങ്ങിയ ദിവസവും അതിനു വേണ്ടി ശബ്ദമുയർത്തിയ വനിതാ ആക്ടിവിസ്റ്റുകളില്‍ ചിലർ ഇന്നും തടവിലോ അറസ്റ്റിലോ ആണെന്നുള്ളത് ഒരു വിരോധാഭാസമായി നിലനില്ക്കുന്നു.
വലിയ സ്വാതന്ത്ര്യമാണു ഡ്രൈവിംഗ് അനുമതിയിലൂടെ തങ്ങള്‍ക്ക് ലഭിച്ചതെന്നു സ്ത്രീകൾ പറഞ്ഞു. ഇനി പുറത്തുപോകാന്‍ പുരുഷന്മാരായ ബന്ധുക്കളുടെയോ ഡ്രൈവര്‍മാരുടെയോ സഹായം വേണ്ട. ഇനി മുതല്‍ ഞങ്ങൾക്കു പുരുഷ ഡ്രൈവർമാരെ ആവശ്യമില്ലാതായിരിക്കുന്നു. ഞങ്ങള്‍ക്കിനി പുറത്തുപോകാന്‍ പുരുഷന് കൂടെ വേണമെന്നില്ല- ഫാര്‍മസി വിദ്യാര്‍ഥിനിയായ ഇരുപത്തിയൊന്നുകാരി ഹാതൂണ്‍ ബിന്‍ ദാഖില്‍ പ്രതികരിച്ചു.
സൗദിയില്‍ സ്ത്രീകള്‍ ഡ്രൈവിംഗ് ആരംഭിക്കുന്നതോടെ സുരക്ഷിത ഡ്രൈവിംഗ് സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അതേസമയം, ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ശിക്ഷകളില്‍ സ്ത്രീകൾക്ക് ഇളവുകള്‍ ലഭിക്കില്ലെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
നിയമ ലംഘനം നടത്തുന്ന വർക്ക് ഗതാഗത നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും. വനിതകൾ ഡ്രൈവിംഗ് സീറ്റിലെത്തിയതോടെ 40 വനിതകളെ ഗതാഗത വകുപ്പിലെടുത്തിട്ടുണ്ട്.