വാഷിംഗ്ടൺ: മെക്സിക്കൽ അതിർത്തി കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ മക്കളെ വേർപെടുത്തി പ്രത്യേക ക്യാന്പുകളിലേക്കു മാറ്റുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയത്തിന്റെ പ്രത്യാഘാതത്തിനിരയായി വൈറ്റ് ഹൗസ് വക്താവ് സാറാ സാൻഡേഴ്സ്. വെർജീനിയയിലെ ലക്സിംഗ്ടണിലുള്ള റെഡ് ഹെൻ റസ്റ്ററന്റിൽനിന്നു സാറയെയും കുടുംബത്തെയും റസ്റ്ററന്റ് സഹയുടമ സ്റ്റെഫാനി വിൽക്കിംഗ്സൺ ഇറക്കി വിട്ടു.
റസ്റ്ററന്റ് ഉടമയുടെ നടപടി തന്നേക്കാൾ ഉപരി അവരെയാണ് ബാധിക്കുകയെന്ന് സാൻഡേഴ്സൺ ട്വീറ്റ് ചെയ്തു. എന്നെ അംഗീകരിക്കാത്ത വ്യക്തികൾ ഉൾപ്പെടെ എല്ലാവരോടും ഞാൻ മാന്യമായാണു പെരുമാറുന്നത്. അഭിമാനത്തോടെ താനിതുതന്നെ ചെയ്യും- അവർ ട്വീറ്ററിൽ കുറിച്ചു.
ക്രൂരവും അസന്മാർഗികവുമായ ഭരണകൂടത്തിലാണ് സാൻഡേഴ്സ് പ്രവർത്തിക്കുന്നതെന്നും ഇനിയും ഇത്തരം നടപടിയുണ്ടാവുമെന്നും വിൽക്കിംഗ്സൺ വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു. തന്റെ തൊഴിലാളികളുടെ അപേക്ഷയെത്തുടർന്നാണ് 26 സീറ്റുള്ള റസ്റ്ററന്റിൽനിന്ന് ഇറങ്ങിപ്പോകാൻ സാൻഡേഴ്സിനോട് ആവശ്യപ്പെട്ടത്- വിൽക്കിംഗ്സൺ പറഞ്ഞു. ഹോംലാൻഡ് സെക്രട്ടറി ക്രിസ്ചൻ നീൽസണെ വാഷിംഗ്ടൺ ഡിസിയിലെ മെക്സിക്കൻ റസ്റ്ററന്റിൽ വച്ച് കൂക്കിവിളിച്ചതിനു ദിവസങ്ങൾക്കു പിന്നാലെയാണ് വൈറ്റ് ഹൗസ് വക്താവും അധിക്ഷേപം നേരിട്ടത്.
മെക്സിക്കൻ അതിർത്തിയിലൂടെ എത്തുന്ന അനധികൃത കുടിയേറ്റക്കാരിൽനിന്ന് മക്കളെ വേർപെടുത്തുന്ന അമേരിക്കൻ ഭരണകൂടത്തിന്റെ വിവാദ നടപടിയെത്തുടർന്നാണ് രാജ്യവ്യാപകമായ പ്രതിഷേധം നേരിടുന്നത്. രണ്ടു മാസത്തിനുള്ളിൽ ഇത്തരത്തിൽ 2,300 കുട്ടികളെ മാതാപിതാക്കളിൽനിന്ന് വേർപെടുത്തിയെന്നാണ് റിപ്പോർട്ട്. കുട്ടികളെ മാതാപിതാക്കളിൽനിന്ന് വേർപെടുത്തുന്ന നടപടി നിർത്തി, സീറോ ടോളറൻസ് നയവുമായി മുന്നോട്ടു പോകാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.
റസ്റ്ററന്റ് ഉടമയുടെ നടപടി മർക്കടമുഷ്ടിയാണെന്ന് സാൻഡേഴ്സിന്റെ പിതാവും അർക്കൻസാസ് മുൻ ഗവർണറുമായ മൈക്ക് ഹക്കാബി പറഞ്ഞു.
റസ്റ്ററന്റ് ഉടമയുടെ നടപടി തന്നേക്കാൾ ഉപരി അവരെയാണ് ബാധിക്കുകയെന്ന് സാൻഡേഴ്സൺ ട്വീറ്റ് ചെയ്തു. എന്നെ അംഗീകരിക്കാത്ത വ്യക്തികൾ ഉൾപ്പെടെ എല്ലാവരോടും ഞാൻ മാന്യമായാണു പെരുമാറുന്നത്. അഭിമാനത്തോടെ താനിതുതന്നെ ചെയ്യും- അവർ ട്വീറ്ററിൽ കുറിച്ചു.
ക്രൂരവും അസന്മാർഗികവുമായ ഭരണകൂടത്തിലാണ് സാൻഡേഴ്സ് പ്രവർത്തിക്കുന്നതെന്നും ഇനിയും ഇത്തരം നടപടിയുണ്ടാവുമെന്നും വിൽക്കിംഗ്സൺ വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു. തന്റെ തൊഴിലാളികളുടെ അപേക്ഷയെത്തുടർന്നാണ് 26 സീറ്റുള്ള റസ്റ്ററന്റിൽനിന്ന് ഇറങ്ങിപ്പോകാൻ സാൻഡേഴ്സിനോട് ആവശ്യപ്പെട്ടത്- വിൽക്കിംഗ്സൺ പറഞ്ഞു. ഹോംലാൻഡ് സെക്രട്ടറി ക്രിസ്ചൻ നീൽസണെ വാഷിംഗ്ടൺ ഡിസിയിലെ മെക്സിക്കൻ റസ്റ്ററന്റിൽ വച്ച് കൂക്കിവിളിച്ചതിനു ദിവസങ്ങൾക്കു പിന്നാലെയാണ് വൈറ്റ് ഹൗസ് വക്താവും അധിക്ഷേപം നേരിട്ടത്.
മെക്സിക്കൻ അതിർത്തിയിലൂടെ എത്തുന്ന അനധികൃത കുടിയേറ്റക്കാരിൽനിന്ന് മക്കളെ വേർപെടുത്തുന്ന അമേരിക്കൻ ഭരണകൂടത്തിന്റെ വിവാദ നടപടിയെത്തുടർന്നാണ് രാജ്യവ്യാപകമായ പ്രതിഷേധം നേരിടുന്നത്. രണ്ടു മാസത്തിനുള്ളിൽ ഇത്തരത്തിൽ 2,300 കുട്ടികളെ മാതാപിതാക്കളിൽനിന്ന് വേർപെടുത്തിയെന്നാണ് റിപ്പോർട്ട്. കുട്ടികളെ മാതാപിതാക്കളിൽനിന്ന് വേർപെടുത്തുന്ന നടപടി നിർത്തി, സീറോ ടോളറൻസ് നയവുമായി മുന്നോട്ടു പോകാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.
റസ്റ്ററന്റ് ഉടമയുടെ നടപടി മർക്കടമുഷ്ടിയാണെന്ന് സാൻഡേഴ്സിന്റെ പിതാവും അർക്കൻസാസ് മുൻ ഗവർണറുമായ മൈക്ക് ഹക്കാബി പറഞ്ഞു.