ഭോപ്പാൽ: അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നത് ആത്മഹത്യാപ്രേരണയായി കാണാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. മധ്യപ്രദേശിലെ അനുപുരിൽ അധ്യാപിക അടിച്ചതിനെത്തുടർന്നു വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ കുട്ടിയുടെ ബന്ധു നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. അധ്യാപകർക്കെതിരേ ആത്മഹത്യാപ്രേരണകുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് വിധി.
സ്കൂളിൽ വിദ്യാർഥികളുടെ രക്ഷിതാക്കൾ അധ്യാപകരാണെന്നു കോടതി നിരീക്ഷിച്ചു. വിദ്യാർഥികൾ തെറ്റുചെയ്താൽ അതു തിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപകർ ശിക്ഷിക്കുന്നത്. ഇതിന്റെ പേരിൽ അധ്യാപകർക്കെതിരേ നടപടി സ്വീകരിക്കാനാവില്ലെന്നും ജസ്റ്റീസ് അതുൽ ശ്രീധരൻ ഉത്തരവിട്ടു.
2017 നവംബർ 14ന് പ്രിൻസിപ്പൽ ആർ.കെ. മിശ്ര അടിച്ചതിന് അനുപൂരിലുള്ള വിദ്യാർഥിനിയാണ് ജീവനൊടുക്കിയത്. സംഭവത്തിൽ മിശ്രയ്ക്കെതിരേ ഐപിസി 306 പ്രകാരം കേസെടുത്തിരുന്നു.
സ്കൂളിൽ വിദ്യാർഥികളുടെ രക്ഷിതാക്കൾ അധ്യാപകരാണെന്നു കോടതി നിരീക്ഷിച്ചു. വിദ്യാർഥികൾ തെറ്റുചെയ്താൽ അതു തിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപകർ ശിക്ഷിക്കുന്നത്. ഇതിന്റെ പേരിൽ അധ്യാപകർക്കെതിരേ നടപടി സ്വീകരിക്കാനാവില്ലെന്നും ജസ്റ്റീസ് അതുൽ ശ്രീധരൻ ഉത്തരവിട്ടു.
2017 നവംബർ 14ന് പ്രിൻസിപ്പൽ ആർ.കെ. മിശ്ര അടിച്ചതിന് അനുപൂരിലുള്ള വിദ്യാർഥിനിയാണ് ജീവനൊടുക്കിയത്. സംഭവത്തിൽ മിശ്രയ്ക്കെതിരേ ഐപിസി 306 പ്രകാരം കേസെടുത്തിരുന്നു.