ന്യൂഡൽഹി: കഴിഞ്ഞ രണ്ടു വർഷക്കാലം കൊണ്ട് ഒന്നും ശരിയാകില്ല എന്ന അവസ്ഥയിൽ നിന്നു കേരളം എല്ലാ ശരിയാകുന്ന അവസ്ഥയിലേക്കെത്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു നവ കേരള സൃഷ്ടിയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇടതു സർക്കാരിന്റെ ഭരണം രണ്ടു വർഷം പൂർത്തിയാക്കുന്ന വേളയിൽ നേട്ടങ്ങൾ വിശദീകരിച്ച് ഡൽഹിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ടു വർഷക്കാലം കേരള സർക്കാരിന്റേത് മികച്ച പ്രവർത്തനമാണ്. വിവിധ മേഖലയിലുള്ളവരും ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭ മാനവിക വികസന സൂചികയിലെ നല്ല റാങ്ക് കേരളത്തിനു ലഭിച്ച അംഗീകാരമാണ്. മികച്ച ക്രമസമാധാന പാലനത്തിന് ഇന്ത്യ ടുഡേയുടെ പുരസ്കാരം ലഭിച്ചു. വയോജന സംരക്ഷണത്തിനായി നടപ്പാക്കിയ വയോമിത്രം പരിപാടിക്ക് വയോ േശ്രേഷ്ഠ അവാർഡ് ലഭിച്ചു. ജനമൈത്രി പോലീസിനും മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ക്ഷീര വികസനത്തിൽ രാജ്യത്തെ മികച്ച സംസ്ഥാനമാണ് കേരളം. ഇതിനുള്ള പുരസ്കാരം സ്വീകരിക്കാൻ വകുപ്പു മന്ത്രി ഇന്നലെ തലസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനിതാ- ശിശുക്ഷേമത്തിന് പ്രത്യേകം വകുപ്പുള്ള, സന്പൂർണ വൈദ്യുതിവത്കരണം നടപ്പിലാക്കിയ, ട്രാൻസ്ജെൻഡറുകൾക്കു വേണ്ടി പ്രത്യേക നയം രൂപീകരിച്ചിട്ടുള്ള, പൊതുവിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തുന്ന, ജീവിത ശൈലീ രോഗങ്ങളെ സമർഥമായി നേരിടുന്ന സംസ്ഥാനമാണ് കേരളം. ആരോഗ്യ രംഗത്തും കേരളം മികച്ച മാതൃകയാണ്. നിപ വൈറസ് ബാധയുണ്ടായ സമയത്ത് കൃത്യ സമയത്ത് കണ്ടെത്താനും പൂർണമായി തുടച്ചു നീക്കാനും കഴിഞ്ഞു. പൊതുമേഖല സ്ഥാപനങ്ങൾ കോടികളുടെ നഷ്ടത്തിലായിരുന്ന സ്ഥാനത്ത് ഇന്ന് നൂറു കോടിയോളം ലാഭമുണ്ടായ അവസ്ഥയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണെന്നും പിണറായി വിജയൻ അവകാശപ്പെട്ടു.
കഴിഞ്ഞ രണ്ടു വർഷക്കാലം കേരള സർക്കാരിന്റേത് മികച്ച പ്രവർത്തനമാണ്. വിവിധ മേഖലയിലുള്ളവരും ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭ മാനവിക വികസന സൂചികയിലെ നല്ല റാങ്ക് കേരളത്തിനു ലഭിച്ച അംഗീകാരമാണ്. മികച്ച ക്രമസമാധാന പാലനത്തിന് ഇന്ത്യ ടുഡേയുടെ പുരസ്കാരം ലഭിച്ചു. വയോജന സംരക്ഷണത്തിനായി നടപ്പാക്കിയ വയോമിത്രം പരിപാടിക്ക് വയോ േശ്രേഷ്ഠ അവാർഡ് ലഭിച്ചു. ജനമൈത്രി പോലീസിനും മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ക്ഷീര വികസനത്തിൽ രാജ്യത്തെ മികച്ച സംസ്ഥാനമാണ് കേരളം. ഇതിനുള്ള പുരസ്കാരം സ്വീകരിക്കാൻ വകുപ്പു മന്ത്രി ഇന്നലെ തലസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനിതാ- ശിശുക്ഷേമത്തിന് പ്രത്യേകം വകുപ്പുള്ള, സന്പൂർണ വൈദ്യുതിവത്കരണം നടപ്പിലാക്കിയ, ട്രാൻസ്ജെൻഡറുകൾക്കു വേണ്ടി പ്രത്യേക നയം രൂപീകരിച്ചിട്ടുള്ള, പൊതുവിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തുന്ന, ജീവിത ശൈലീ രോഗങ്ങളെ സമർഥമായി നേരിടുന്ന സംസ്ഥാനമാണ് കേരളം. ആരോഗ്യ രംഗത്തും കേരളം മികച്ച മാതൃകയാണ്. നിപ വൈറസ് ബാധയുണ്ടായ സമയത്ത് കൃത്യ സമയത്ത് കണ്ടെത്താനും പൂർണമായി തുടച്ചു നീക്കാനും കഴിഞ്ഞു. പൊതുമേഖല സ്ഥാപനങ്ങൾ കോടികളുടെ നഷ്ടത്തിലായിരുന്ന സ്ഥാനത്ത് ഇന്ന് നൂറു കോടിയോളം ലാഭമുണ്ടായ അവസ്ഥയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണെന്നും പിണറായി വിജയൻ അവകാശപ്പെട്ടു.