ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തനം സെപ്റ്റംബറിൽ ആരംഭിക്കുന്നതിനു നിർദേശം നൽകിയെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ അധികച്ചുമതലയുള്ള കേന്ദ്രമന്ത്രി സുരേഷ് പ്രഭു. പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സംസ്ഥാന പ്രതിനിധിയെ ഡൽഹിയിൽ നിയോഗിക്കാൻ കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം വ്യക്തമാക്കി.
നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽനിന്നു സെപ്റ്റംബറോടെ വിമാനസർവീസ് ആരംഭിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. വിദേശ വിമാന സർവീസിനുള്ള തടസങ്ങൾ നീങ്ങി. ചില ചട്ടങ്ങളാണ് കണ്ണൂരിൽനിന്ന് വിദേശ വിമാന സർവീസ് ആരംഭിക്കുന്നതിന് തടസമായിരുന്നത്. കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തടസവ്യവസ്ഥ നീക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് ഉറപ്പു ലഭിച്ചു. കണ്ണൂരിനെ പോർട്ട് ഓഫ് കോൾ ആയി പ്രഖ്യാപിച്ചാണ് തടസങ്ങൾ നീക്കുക. പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും പിണറായി പറഞ്ഞു.
ഇതോടൊപ്പംതന്നെ തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളുടെ വികസനപ്രശ്നവും കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി. വികസനത്തിനായി ഭൂമി ഏറ്റെടുക്കലാണ് പ്രധാന വെല്ലുവിളി. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവിൽ കുറവു വരുത്താൻ സാധിക്കുമോയെന്നത് കേന്ദ്രം പരിശോധിക്കും. ഇതിനായി വിമാനത്താവള അഥോറിറ്റി ചെയർമാൻ ഇരു വിമാനത്താവളങ്ങളിലും സന്ദർശനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽനിന്നു സെപ്റ്റംബറോടെ വിമാനസർവീസ് ആരംഭിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. വിദേശ വിമാന സർവീസിനുള്ള തടസങ്ങൾ നീങ്ങി. ചില ചട്ടങ്ങളാണ് കണ്ണൂരിൽനിന്ന് വിദേശ വിമാന സർവീസ് ആരംഭിക്കുന്നതിന് തടസമായിരുന്നത്. കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തടസവ്യവസ്ഥ നീക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് ഉറപ്പു ലഭിച്ചു. കണ്ണൂരിനെ പോർട്ട് ഓഫ് കോൾ ആയി പ്രഖ്യാപിച്ചാണ് തടസങ്ങൾ നീക്കുക. പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും പിണറായി പറഞ്ഞു.
ഇതോടൊപ്പംതന്നെ തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളുടെ വികസനപ്രശ്നവും കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി. വികസനത്തിനായി ഭൂമി ഏറ്റെടുക്കലാണ് പ്രധാന വെല്ലുവിളി. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവിൽ കുറവു വരുത്താൻ സാധിക്കുമോയെന്നത് കേന്ദ്രം പരിശോധിക്കും. ഇതിനായി വിമാനത്താവള അഥോറിറ്റി ചെയർമാൻ ഇരു വിമാനത്താവളങ്ങളിലും സന്ദർശനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.