ന്യൂഡൽഹി: പത്രപ്രവർത്തകർ വഴിക്കു വന്നില്ലെങ്കിൽ ജമ്മു കാഷ്മീരിൽ കൊല്ലപ്പെട്ട ഷുജാത് ബുഖാരിയുടെ ഗതി വരുമെന്ന് ബിജെപി നേതാവിന്റെ പരസ്യ ഭീഷണി. കഠുവയിൽ ബാലികയെ കൂട്ടമാനഭംഗം ചെയ്തുകൊലപ്പെടുത്തിയ കേസ് റിപ്പോർട്ട് ചെയ്യുന്പോൾ മാധ്യമപ്രവർത്തകർ പരിധിക്കുള്ളിൽ നിൽക്കണമെന്നു താക്കീത് ചെയ്യുന്പോഴാണ് ഭീകരരുടെ വെടിയേറ്റു മരിച്ച പത്രപ്രവർത്തകന്റെ കാര്യം മുൻമന്ത്രി കൂടിയായ ചൗധരി ലാൽ സിംഗ് ഭീഷണിപ്പെടുത്തിയത്.
കഠുവ പീഡനക്കേസിലെ പ്രതികളെ പിന്തുണച്ചതിന്റെ പേരിൽ ജമ്മു കാഷ്മീർ മന്ത്രിസഭയിൽനിന്നു നേരത്തേ രാജിവയ്ക്കാൻ നിർബന്ധിതനായ ബിജെപി നേതാവാണ് ലാൽ സിംഗ്. മാധ്യമങ്ങൾ തെറ്റായി പ്രചാരണം നടത്തിയതിനാലാണ് രാജിവയ്ക്കേണ്ടി വന്നതെന്നും ലാൽ സിംഗ് അവകാശപ്പെട്ടു.
മാധ്യമപ്രവർത്തനത്തിൽ അതിർവരന്പ് വേണമെന്നാണ് ജമ്മു കാഷ്മീരിലെ പത്രപ്രവർത്തകരോട് പറയാനുള്ളത്. കാഷ്മീരി പത്രപ്രവർത്തകർ തെറ്റായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബഷാരതിന് (ഷുജാത് ബുഖാരി) സംഭവിച്ചതുപോലെ വരാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? പത്രപ്രവർത്തകർ ഇപ്പോഴത്തെ രീതി മാറ്റി സ്വന്തം കാര്യം നോക്കുകയും പരിധി നിശ്ചയിക്കുകയും ചെയ്ത് സൗഹൃദം കോട്ടമില്ലാതെ മുന്നോട്ടു പോകാൻ ശ്രമിക്കണം. പുരോഗതിയും വികസനവും ഉറപ്പാക്കാൻ ഇതാവശ്യമാണെന്നും ലാൽ സിംഗ് പറഞ്ഞു.
കൊല്ലപ്പെട്ട ഷുജാത് ബുഖാരിയുടെ സഹോദരൻ ബഷാറത് ബുക്കാരി പിഡിബി- ബിജെപി സർക്കാരിലെ മന്ത്രിയായിരുന്നു. റൈസിംഗ് കാഷ്മീർ പത്രാധിപരായിരുന്ന ഷുജാത് ഓഫീസിൽ നിന്ന് കഴിഞ്ഞ 14ന് വീട്ടിലേക്കു പോകാനിറങ്ങിയപ്പോൾ ഭീകരർ വെടിവച്ചു കൊല്ലുകയായിരുന്നു.
പത്രപ്രവർത്തകരെ ഭീഷണിപ്പെടുത്തിയ നടപടിയെ മുൻമുഖ്യമന്ത്രി ഒമർ അബ്ദുള്ള അപലപിച്ചു. ഷുജാതിന്റെ മരണം മറ്റു പത്രപ്രവർത്തകരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമമാണെന്ന് നാഷണൽ കോണ്‍ഫറൻസ് നേതാവായ ഒമർ ചൂണ്ടിക്കാട്ടി.
ജോർജ് കള്ളിവയലിൽ
കഠുവ പീഡനക്കേസിലെ പ്രതികളെ പിന്തുണച്ചതിന്റെ പേരിൽ ജമ്മു കാഷ്മീർ മന്ത്രിസഭയിൽനിന്നു നേരത്തേ രാജിവയ്ക്കാൻ നിർബന്ധിതനായ ബിജെപി നേതാവാണ് ലാൽ സിംഗ്. മാധ്യമങ്ങൾ തെറ്റായി പ്രചാരണം നടത്തിയതിനാലാണ് രാജിവയ്ക്കേണ്ടി വന്നതെന്നും ലാൽ സിംഗ് അവകാശപ്പെട്ടു.
മാധ്യമപ്രവർത്തനത്തിൽ അതിർവരന്പ് വേണമെന്നാണ് ജമ്മു കാഷ്മീരിലെ പത്രപ്രവർത്തകരോട് പറയാനുള്ളത്. കാഷ്മീരി പത്രപ്രവർത്തകർ തെറ്റായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബഷാരതിന് (ഷുജാത് ബുഖാരി) സംഭവിച്ചതുപോലെ വരാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? പത്രപ്രവർത്തകർ ഇപ്പോഴത്തെ രീതി മാറ്റി സ്വന്തം കാര്യം നോക്കുകയും പരിധി നിശ്ചയിക്കുകയും ചെയ്ത് സൗഹൃദം കോട്ടമില്ലാതെ മുന്നോട്ടു പോകാൻ ശ്രമിക്കണം. പുരോഗതിയും വികസനവും ഉറപ്പാക്കാൻ ഇതാവശ്യമാണെന്നും ലാൽ സിംഗ് പറഞ്ഞു.
കൊല്ലപ്പെട്ട ഷുജാത് ബുഖാരിയുടെ സഹോദരൻ ബഷാറത് ബുക്കാരി പിഡിബി- ബിജെപി സർക്കാരിലെ മന്ത്രിയായിരുന്നു. റൈസിംഗ് കാഷ്മീർ പത്രാധിപരായിരുന്ന ഷുജാത് ഓഫീസിൽ നിന്ന് കഴിഞ്ഞ 14ന് വീട്ടിലേക്കു പോകാനിറങ്ങിയപ്പോൾ ഭീകരർ വെടിവച്ചു കൊല്ലുകയായിരുന്നു.
പത്രപ്രവർത്തകരെ ഭീഷണിപ്പെടുത്തിയ നടപടിയെ മുൻമുഖ്യമന്ത്രി ഒമർ അബ്ദുള്ള അപലപിച്ചു. ഷുജാതിന്റെ മരണം മറ്റു പത്രപ്രവർത്തകരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമമാണെന്ന് നാഷണൽ കോണ്‍ഫറൻസ് നേതാവായ ഒമർ ചൂണ്ടിക്കാട്ടി.
ജോർജ് കള്ളിവയലിൽ