ന്യൂഡൽഹി: റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനും യുഎൻ പാർപ്പിട വിദഗ്ധനുമായ ഡോ. സി.വി. ആനന്ദബോസിനെ മേഘാലയ സർക്കാരിന്റെ ഉപദേഷ്ടാവായി നിയമിച്ചു. കാബിനറ്റ് പദവിയോടെ ബോസിനെ അഡ്വൈസറായി നിയമിച്ചു ഗവർണർ വിജ്ഞാപനം പുറപ്പെടുവിച്ചു.
മസൂറിയിലെ ഐഎഎസ് അക്കാഡമിയിൽ ലാൽബഹദൂർ ശാസ്ത്രി ഫെലോയും കോർപറേറ്റ് ഉപദേഷ്ടാവുമാണ് ആനന്ദബോസ് ഇപ്പോൾ. ചീഫ് സെക്രട്ടറി റാങ്കിൽ വിരമിച്ച ഡോ. ബോസ് കേരള മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ, വൈസ് ചാൻസലർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. നാലു തവണ ഐക്യരാഷ്ട്രസഭയുടെ ഗ്ലോബൽ ബെസ്റ്റ് പ്രാക്ടീസ് പുരസ്കാരവും കേന്ദ്രസർക്കാരിന്റെ നാഷണൽ സ്പെഷൽ ഹാബിറ്റാറ്റ് അവാർഡും ജവഹർലാൽ നെഹ്റു ഫെലോഷിപ്പും ഉൾപ്പെടെ ദേശീയവും അന്തർദേശീയവുമായ 26 അവാർഡുകൾ നേടിയിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി 32 പുസ്തകങ്ങൾ രചിച്ച അദ്ദേഹം ഏറെക്കാലം ദീപികയിൽ ലേഖനങ്ങൾ എഴുതിയിരുന്നു.
ഓവർസീസ് ലിറ്റററി ക്രിട്ടിക്സ് അവാർഡ്, സ്വാതി പ്രതിഭാ പുരസ്കാരം, ലയണ്‍സ് സെന്റനിയൽ അവാർഡ് തുടങ്ങിയ സാഹിത്യ പുരസ്കാരങ്ങളും ആനന്ദബോസിന് ലഭിച്ചിട്ടുണ്ട്. കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ് ദീപിക ബാലസഖ്യം മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.
മസൂറിയിലെ ഐഎഎസ് അക്കാഡമിയിൽ ലാൽബഹദൂർ ശാസ്ത്രി ഫെലോയും കോർപറേറ്റ് ഉപദേഷ്ടാവുമാണ് ആനന്ദബോസ് ഇപ്പോൾ. ചീഫ് സെക്രട്ടറി റാങ്കിൽ വിരമിച്ച ഡോ. ബോസ് കേരള മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ, വൈസ് ചാൻസലർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. നാലു തവണ ഐക്യരാഷ്ട്രസഭയുടെ ഗ്ലോബൽ ബെസ്റ്റ് പ്രാക്ടീസ് പുരസ്കാരവും കേന്ദ്രസർക്കാരിന്റെ നാഷണൽ സ്പെഷൽ ഹാബിറ്റാറ്റ് അവാർഡും ജവഹർലാൽ നെഹ്റു ഫെലോഷിപ്പും ഉൾപ്പെടെ ദേശീയവും അന്തർദേശീയവുമായ 26 അവാർഡുകൾ നേടിയിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി 32 പുസ്തകങ്ങൾ രചിച്ച അദ്ദേഹം ഏറെക്കാലം ദീപികയിൽ ലേഖനങ്ങൾ എഴുതിയിരുന്നു.
ഓവർസീസ് ലിറ്റററി ക്രിട്ടിക്സ് അവാർഡ്, സ്വാതി പ്രതിഭാ പുരസ്കാരം, ലയണ്‍സ് സെന്റനിയൽ അവാർഡ് തുടങ്ങിയ സാഹിത്യ പുരസ്കാരങ്ങളും ആനന്ദബോസിന് ലഭിച്ചിട്ടുണ്ട്. കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ് ദീപിക ബാലസഖ്യം മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.