ന്യൂഡൽഹി: പാക് പഞ്ചാബിലെ പഞ്ച സാഹിബ് ഗുരുദ്വാരയിലേക്കു തീർഥാടനത്തിനെത്തിയ ഇന്ത്യക്കാരെ സന്ദർശിക്കാൻ ഇസ്ലാമാബാദിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധികളെ അനുവദിക്കാത്തതിൽ കേന്ദ്രസർക്കാർ പ്രതിഷേധം അറിയിച്ചു.
1961ലെ വിയന്ന കരാറിന്റെയും 1974ലെ ഉഭയകക്ഷി പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനമാണ് പാക്കിസ്ഥാൻ നടത്തിയതെന്ന് ഇന്ത്യ പറഞ്ഞു. ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ, കൗൺസിൽ പ്രതിനിധികൾ എന്നിവർക്ക് അനുമതി നിഷേധിച്ചതിലുള്ള പ്രതിഷേധം പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സയീദ് ഹൈദർ ഷായെ വിളിച്ചു വരുത്തിയാണ് അറിയിച്ചതെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
1961ലെ വിയന്ന കരാറിന്റെയും 1974ലെ ഉഭയകക്ഷി പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനമാണ് പാക്കിസ്ഥാൻ നടത്തിയതെന്ന് ഇന്ത്യ പറഞ്ഞു. ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ, കൗൺസിൽ പ്രതിനിധികൾ എന്നിവർക്ക് അനുമതി നിഷേധിച്ചതിലുള്ള പ്രതിഷേധം പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സയീദ് ഹൈദർ ഷായെ വിളിച്ചു വരുത്തിയാണ് അറിയിച്ചതെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.