ന്യൂഡൽഹി: വെടിയുണ്ടകൾ കൊണ്ട് വിരുദ്ധാഭിപ്രായങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും രാജ്യത്ത് നിർഭയമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുളള അന്തരീക്ഷം വീണ്ടെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൗരന്റെ മൗലികാവകാശങ്ങൾക്കു നേരേ വരെ കടന്നാക്രമണം നടക്കുകയാണെന്നും ഇപ്പോഴത്തെ പോക്ക് സർവനാശത്തിലേക്കാണെന്നും മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി.
ഇതു തടയാനും ഭരണഘടനയിലൂന്നിയ ഇന്ത്യയെ പുനഃസ്ഥാപിക്കാനും എല്ലാവരും ഒന്നിക്കണമെന്നും ആന്റണി ആഹ്വാനം ചെയ്തു.
വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്പോഴും എല്ലാവരുമായി സൗഹൃദം തുടരുന്നതായിരുന്നു പഴയ ഇന്ത്യ. ഈ അന്തരീക്ഷം ഇന്നില്ല. വിരുദ്ധാഭിപ്രായങ്ങൾ ഭീഷണി നേരിടുന്നു. കാഷ്മീരിൽ പത്രപ്രവർത്തകൻ ഷുജാത് ബുക്കാരി വെടിയേറ്റു മരിച്ച സംഭവം ഇതിന്റെ ഭാഗമാണ്. നരേന്ദ്ര ധാബോൽക്കർ, ഗോവിന്ദ് പൻസാര, ഗൗരി ലങ്കേഷ് തുടങ്ങിയവരും ഇത്തരത്തിൽ വെടിയുണ്ടയ്ക്കിരയായി- അന്തരിച്ച പത്രപ്രവർത്തകൻ ടി.വി.ആർ ഷേണായിയെക്കുറിച്ചു സഹപ്രവർത്തകർ പങ്കുവച്ച ഓർമകൾ സമാഹരിച്ചു കേരള മീഡിയ അക്കാദമി പുറത്തിറക്കിയ - ടി.വി.ആർ ഷേണായി: എ സെന്റിനെൽ ഓഫ് അവർ ടൈംസ്- എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പിന്നാലെ സംസാരിച്ച ആന്റണിയാകട്ടെ, ഒരുപടി കൂടി കടന്ന് രാജ്യം സർവനാശത്തിലേക്കാണ് പോകുന്നതെന്നു മുന്നറിയിപ്പു നൽകി. ഇന്ത്യയിലെ ഇന്നത്തെ അന്തരീക്ഷം അപകടകരമായ നിലയിലേക്കാണു പോകുന്നത്. മൗലികാവകാശങ്ങൾ പോലും ആക്രമണം നേരിടുകയാണ്. ഇതിനെ ചെറുക്കാൻ കഴിയണം. ഇന്ത്യ പഴയ ഇന്ത്യയാകണം. മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഇതിനായി എല്ലാവരും യോജിക്കണമെന്ന് ആന്റണി ആഹ്വാനം ചെയ്തു.
ചടങ്ങിൽ മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷനായിരുന്നു. മുൻമന്ത്രി എം.എ. ബേബി, ജോണ് ബ്രിട്ടാസ്, ഡി. വിജയമോഹൻ എന്നിവർ പ്രസംഗിച്ചു. ഷേണായിയുടെ ഭാര്യ സരോജം, മകൻ അജിത്, ഓംചേരി എൻ.എൻ. പിള്ള, എ. സന്പത്ത് എംപി, എൻ. അശോകൻ, ജോർജ് കള്ളിവയലിൽ, വെങ്കിടേഷ് രാമകൃഷ്ണൻ, ബാബു പണിക്കർ തുടങ്ങിയവരും ഷേണായിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. മീഡിയ അക്കാഡമി സെക്രട്ടറി കെ. ജി. സന്തോഷ് നന്ദി പറഞ്ഞു.
ഇതു തടയാനും ഭരണഘടനയിലൂന്നിയ ഇന്ത്യയെ പുനഃസ്ഥാപിക്കാനും എല്ലാവരും ഒന്നിക്കണമെന്നും ആന്റണി ആഹ്വാനം ചെയ്തു.
വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്പോഴും എല്ലാവരുമായി സൗഹൃദം തുടരുന്നതായിരുന്നു പഴയ ഇന്ത്യ. ഈ അന്തരീക്ഷം ഇന്നില്ല. വിരുദ്ധാഭിപ്രായങ്ങൾ ഭീഷണി നേരിടുന്നു. കാഷ്മീരിൽ പത്രപ്രവർത്തകൻ ഷുജാത് ബുക്കാരി വെടിയേറ്റു മരിച്ച സംഭവം ഇതിന്റെ ഭാഗമാണ്. നരേന്ദ്ര ധാബോൽക്കർ, ഗോവിന്ദ് പൻസാര, ഗൗരി ലങ്കേഷ് തുടങ്ങിയവരും ഇത്തരത്തിൽ വെടിയുണ്ടയ്ക്കിരയായി- അന്തരിച്ച പത്രപ്രവർത്തകൻ ടി.വി.ആർ ഷേണായിയെക്കുറിച്ചു സഹപ്രവർത്തകർ പങ്കുവച്ച ഓർമകൾ സമാഹരിച്ചു കേരള മീഡിയ അക്കാദമി പുറത്തിറക്കിയ - ടി.വി.ആർ ഷേണായി: എ സെന്റിനെൽ ഓഫ് അവർ ടൈംസ്- എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പിന്നാലെ സംസാരിച്ച ആന്റണിയാകട്ടെ, ഒരുപടി കൂടി കടന്ന് രാജ്യം സർവനാശത്തിലേക്കാണ് പോകുന്നതെന്നു മുന്നറിയിപ്പു നൽകി. ഇന്ത്യയിലെ ഇന്നത്തെ അന്തരീക്ഷം അപകടകരമായ നിലയിലേക്കാണു പോകുന്നത്. മൗലികാവകാശങ്ങൾ പോലും ആക്രമണം നേരിടുകയാണ്. ഇതിനെ ചെറുക്കാൻ കഴിയണം. ഇന്ത്യ പഴയ ഇന്ത്യയാകണം. മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഇതിനായി എല്ലാവരും യോജിക്കണമെന്ന് ആന്റണി ആഹ്വാനം ചെയ്തു.
ചടങ്ങിൽ മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷനായിരുന്നു. മുൻമന്ത്രി എം.എ. ബേബി, ജോണ് ബ്രിട്ടാസ്, ഡി. വിജയമോഹൻ എന്നിവർ പ്രസംഗിച്ചു. ഷേണായിയുടെ ഭാര്യ സരോജം, മകൻ അജിത്, ഓംചേരി എൻ.എൻ. പിള്ള, എ. സന്പത്ത് എംപി, എൻ. അശോകൻ, ജോർജ് കള്ളിവയലിൽ, വെങ്കിടേഷ് രാമകൃഷ്ണൻ, ബാബു പണിക്കർ തുടങ്ങിയവരും ഷേണായിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. മീഡിയ അക്കാഡമി സെക്രട്ടറി കെ. ജി. സന്തോഷ് നന്ദി പറഞ്ഞു.