ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാഡമി ഈ വർഷത്തെ ബാല സാഹിത്യ പുരസ്കാരം പി.കെ ഗോപിക്കും യുവ പുരസ്കാരം അമൽ പിരപ്പൻകോടിനും. ഓലച്ചൂട്ടിന്റെ വെളിച്ചം എന്ന കുട്ടികളുടെ കഥാസമാഹാരത്തിനാണ് പി.കെ ഗോപിക്കു പുരസ്കാരം ലഭിച്ചത്. വ്യസനസമുച്ചയം എന്ന നോവലാണ് അമലിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
ഇന്ത്യയിലെ 22 ഭാഷകളിൽ നിന്നു തെരഞ്ഞെടുത്ത കൃതികൾക്കാണ് യുവ പുരസ്കാരം നൽകിയത്. പത്തു കവിതാ സമാഹാരങ്ങളും ഏഴ് ചെറുകഥാ സമാഹാരങ്ങളും മൂന്നു നോവലുകളുമാണ് പുരസ്കാരത്തിന് അർഹമായത്. 35 വയസിൽ താഴെയുള്ള എഴുത്തുകാർക്കാണ് പുരസ്കാരം നൽകുന്നത്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
എം.ഡി രാധിക, പ്രഫ. കെ.ജി ശങ്കരപ്പിള്ളി, പ്രഫ. ലക്ഷ്മി ശങ്കർ എന്നിവരടങ്ങിയ ജൂറിയാണ് യുവ പുരസ്കാരത്തിനുള്ള കൃതി തെരഞ്ഞെടുത്തത്. ബാലസാഹിത്യ പുരസ്കാരത്തിനും 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
മലയാളം കൃതികൾ തെരഞ്ഞെടുക്കുന്നതിനുള്ള ജൂറി അംഗങ്ങൾ ആലങ്കോട് ലീലാകൃഷ്ണൻ, ഇ.വി രാമകൃഷ്ണൻ, സിപ്പി പള്ളിപ്പുറം എന്നിവരായിരുന്നു.
ഇന്ത്യയിലെ 22 ഭാഷകളിൽ നിന്നു തെരഞ്ഞെടുത്ത കൃതികൾക്കാണ് യുവ പുരസ്കാരം നൽകിയത്. പത്തു കവിതാ സമാഹാരങ്ങളും ഏഴ് ചെറുകഥാ സമാഹാരങ്ങളും മൂന്നു നോവലുകളുമാണ് പുരസ്കാരത്തിന് അർഹമായത്. 35 വയസിൽ താഴെയുള്ള എഴുത്തുകാർക്കാണ് പുരസ്കാരം നൽകുന്നത്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
എം.ഡി രാധിക, പ്രഫ. കെ.ജി ശങ്കരപ്പിള്ളി, പ്രഫ. ലക്ഷ്മി ശങ്കർ എന്നിവരടങ്ങിയ ജൂറിയാണ് യുവ പുരസ്കാരത്തിനുള്ള കൃതി തെരഞ്ഞെടുത്തത്. ബാലസാഹിത്യ പുരസ്കാരത്തിനും 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
മലയാളം കൃതികൾ തെരഞ്ഞെടുക്കുന്നതിനുള്ള ജൂറി അംഗങ്ങൾ ആലങ്കോട് ലീലാകൃഷ്ണൻ, ഇ.വി രാമകൃഷ്ണൻ, സിപ്പി പള്ളിപ്പുറം എന്നിവരായിരുന്നു.