ആഡിസ് അബാബ/ഹരാരെ: അഫ്രിക്കൻ രാജ്യങ്ങളായ എത്യോപ്യയിലും സിംബാബ്വെയിലും ഭരണാധിപന്മാരെ ലക്ഷ്യമിട്ട് സ്ഫോടനങ്ങൾ. ആഡിസ് അബാബയിൽ നടന്ന ആക്രമണത്തിൽനിന്ന് എത്യോപ്യയിലെ പരിഷ്കരണവാദിയായ പുതിയ പ്രധാനമന്ത്രി അബിയ് അഹമ്മദും, ബുലവായയിൽ നടന്ന സ്ഫോടനത്തിൽനിന്നു സിംബാബ്വെ പ്രസിഡന്റ് എമേഴ്സൺ എംനൻഗാഗ്വയും പരിക്കേൽ ക്കാതെ രക്ഷപ്പെട്ടു.
ജനങ്ങൾ പങ്കെടുത്ത റാലികളിലായിരുന്നു രണ്ടു സ്ഫോടനങ്ങളും.
എത്യോപ്യയിലേത് ഗ്രനേഡ് ആക്രമണം
ആദ്യം സ്ഫോടനം നടന്നത് എത്യേപ്യയിലായിരുന്നു. ആഡിസ് അബാബയിൽ സംഘടിപ്പിച്ച പടുകൂറ്റൻ റാലിയെ പ്രധാനമന്ത്രി അഹമ്മദ് അഭിസംബോധന ചെയ്തു കഴിഞ്ഞപ്പോഴായിരുന്നു ആക്രമണം. പോലീസ് യൂണിഫോമിട്ട ഒരാൾ വേദിയിലേക്ക് ഗ്രനേഡ് എറിഞ്ഞെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ഗ്രനേഡ് പൊട്ടി ഒരാൾ കൊല്ലപ്പെടുകയും 83 പേർക്കു പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ പോലീസ് പിടികൂടിയെന്നാണു റിപ്പോർട്ട്.
എത്യോപ്യയുടെ ഐക്യത്തിനു തുരങ്കംവയ്ക്കാൻ ലക്ഷ്യമിട്ടുള്ള ആക്രമണമാണു നടന്നതെന്ന് പ്രധാനമന്ത്രി അഹമ്മദ് ആരോപിച്ചു. ആക്രമണത്തിനു പിന്നിൽ ആരെയെങ്കിലും സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞില്ല.
ഹെയ്ൽമരിയം ഡെസാലൻ അപ്രതീക്ഷിതമായി പ്രധാനമന്ത്രിപദം രാജിവച്ചതിനെത്തുടർന്നാണ് അഹമ്മദ് ഏപ്രിലിൽ അധികാരത്തിലേറിയത്. ഒറോമോ വംശീയ വിഭാഗത്തിൽപ്പെട്ട അഹമ്മദ് പതിനായിരക്കണക്കിനു രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയും വെബ്സൈറ്റുകൾക്കടക്കം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
സിംബാബ്വെയിൽ ബോംബാക്രമണം
ബുലവായോ നഗരത്തിലെ വൈറ്റ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിൽ എംനൻഗാഗ്വ പങ്കെടുക്കുന്പോഴായിരുന്നു ആക്രമണം. അദ്ദേഹം പ്രസംഗം നിർത്തി പോഡിയം വിടുന്പോൾ സ്ഫോടനമുണ്ടായി. വിഐപികൾ ഇരുന്നിടത്തിനു തൊട്ടടുത്തായിരുന്നു സ്ഫോടനം. വൈസ് പ്രസി ഡന്റ് കെംബോ മൊഹാദിക്കു കാലി നു പരിക്കേറ്റു.
അടുത്ത മാസമാണ് പൊതുതെരഞ്ഞെടുപ്പ്. മുൻ ഏകാധിപതി റോബർട്ട് മുഗാബെയെ പട്ടാളം ഇടപെട്ടു രാജിവയ്പ്പിച്ചതിനെത്തുടർന്നാണ് എംനൻഗാഗ്വ ന വംബറിൽ പ്രസിഡന്റായത്.
ജനങ്ങൾ പങ്കെടുത്ത റാലികളിലായിരുന്നു രണ്ടു സ്ഫോടനങ്ങളും.
എത്യോപ്യയിലേത് ഗ്രനേഡ് ആക്രമണം
ആദ്യം സ്ഫോടനം നടന്നത് എത്യേപ്യയിലായിരുന്നു. ആഡിസ് അബാബയിൽ സംഘടിപ്പിച്ച പടുകൂറ്റൻ റാലിയെ പ്രധാനമന്ത്രി അഹമ്മദ് അഭിസംബോധന ചെയ്തു കഴിഞ്ഞപ്പോഴായിരുന്നു ആക്രമണം. പോലീസ് യൂണിഫോമിട്ട ഒരാൾ വേദിയിലേക്ക് ഗ്രനേഡ് എറിഞ്ഞെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ഗ്രനേഡ് പൊട്ടി ഒരാൾ കൊല്ലപ്പെടുകയും 83 പേർക്കു പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ പോലീസ് പിടികൂടിയെന്നാണു റിപ്പോർട്ട്.
എത്യോപ്യയുടെ ഐക്യത്തിനു തുരങ്കംവയ്ക്കാൻ ലക്ഷ്യമിട്ടുള്ള ആക്രമണമാണു നടന്നതെന്ന് പ്രധാനമന്ത്രി അഹമ്മദ് ആരോപിച്ചു. ആക്രമണത്തിനു പിന്നിൽ ആരെയെങ്കിലും സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞില്ല.
ഹെയ്ൽമരിയം ഡെസാലൻ അപ്രതീക്ഷിതമായി പ്രധാനമന്ത്രിപദം രാജിവച്ചതിനെത്തുടർന്നാണ് അഹമ്മദ് ഏപ്രിലിൽ അധികാരത്തിലേറിയത്. ഒറോമോ വംശീയ വിഭാഗത്തിൽപ്പെട്ട അഹമ്മദ് പതിനായിരക്കണക്കിനു രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയും വെബ്സൈറ്റുകൾക്കടക്കം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
സിംബാബ്വെയിൽ ബോംബാക്രമണം
ബുലവായോ നഗരത്തിലെ വൈറ്റ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിൽ എംനൻഗാഗ്വ പങ്കെടുക്കുന്പോഴായിരുന്നു ആക്രമണം. അദ്ദേഹം പ്രസംഗം നിർത്തി പോഡിയം വിടുന്പോൾ സ്ഫോടനമുണ്ടായി. വിഐപികൾ ഇരുന്നിടത്തിനു തൊട്ടടുത്തായിരുന്നു സ്ഫോടനം. വൈസ് പ്രസി ഡന്റ് കെംബോ മൊഹാദിക്കു കാലി നു പരിക്കേറ്റു.
അടുത്ത മാസമാണ് പൊതുതെരഞ്ഞെടുപ്പ്. മുൻ ഏകാധിപതി റോബർട്ട് മുഗാബെയെ പട്ടാളം ഇടപെട്ടു രാജിവയ്പ്പിച്ചതിനെത്തുടർന്നാണ് എംനൻഗാഗ്വ ന വംബറിൽ പ്രസിഡന്റായത്.