റിയാദ്: സൗദി അറേബ്യയിൽ വനിതകൾക്കു വണ്ടിയോടിക്കാനുള്ള നിരോധനം ഇന്നലെ അവസാനിച്ചു. ഇന്നുമുതൽ നിരത്തുകളിൽ വനിതാ ഡ്രൈവർമാർ പ്രത്യക്ഷപ്പെടും.
ലോകത്തു വനിതകൾക്കു വണ്ടിയോടിക്കാൻ നിരോധനമുള്ള ഏക രാജ്യമായിരുന്നു സൗദി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടപ്പാക്കുന്ന സാമൂഹിക, സാന്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായിട്ടാണ് വനിതകൾക്കു വണ്ടിയോടിക്കാൻ അവകാശം നല്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ സെപ്റ്റംബറിലുണ്ടായത്.
രാജ്യത്തുടനീളം സ്ഥാപിച്ച വിവിധ സ്കൂളുകളിൽ വനിതകൾക്കു ഡ്രൈവിംഗ് പരിശീലനം നല്കിവരുന്നു. ഈ മാസം ആദ്യം അഞ്ചു വനിതകൾക്കു ലൈസൻസ് നല്കി. ഇതുവരെ രണ്ടായിരത്തോളം വനിതകൾക്ക് ലൈസൻസ് ലഭിച്ചെന്നാണ് അനൗദ്യോഗിക കണക്ക്.
മനുഷ്യാവകാശ പ്രവർത്തകരുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇന്നു യാഥാർഥ്യമാകുന്നത്. വിദേശത്തു പോയാണ് പല സൗദി വനിതകളും ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയിരുന്നത്. 1990ൽ റിയാദിലൂടെ വണ്ടിയോടിച്ചതിന് ഏതാനും വനിതകൾ അറസ്റ്റിലായിരുന്നു. സോഷ്യൽ മീഡിയ സജീവമായപ്പോൾ, വനിതകൾ വണ്ടിയോടിക്കുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തും പ്രതിഷേധിച്ചു.
സ്വപ്നം സാക്ഷാത്കരിക്കുന്ന ദിനത്തിൽ വനിതാ അവകാശ പ്രവർത്തകർ കാര്യമായ സന്തോഷത്തിലല്ല. അവകാശത്തിനായി ശബ്ദമുയർത്തിയതിന്റെ പേരിൽ എട്ടു സ്ത്രീകൾ ഇപ്പോഴും അറസ്റ്റിലാണ്. തീവ്രവാദവിരുദ്ധ കോടതിയിൽ വിചാരണ നേരിടുന്ന ഇവർക്കു തടവുശിക്ഷ ലഭിച്ചേക്കും.
അതേസമയം, പുരുഷന്മാർ വനിതാ ഡ്രൈവിംഗിനെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വനിതാ ഡ്രൈവിംഗിന് എതിരായ പ്രചാരണവും നടക്കുന്നുണ്ട്.
ലോകത്തു വനിതകൾക്കു വണ്ടിയോടിക്കാൻ നിരോധനമുള്ള ഏക രാജ്യമായിരുന്നു സൗദി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടപ്പാക്കുന്ന സാമൂഹിക, സാന്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായിട്ടാണ് വനിതകൾക്കു വണ്ടിയോടിക്കാൻ അവകാശം നല്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ സെപ്റ്റംബറിലുണ്ടായത്.
രാജ്യത്തുടനീളം സ്ഥാപിച്ച വിവിധ സ്കൂളുകളിൽ വനിതകൾക്കു ഡ്രൈവിംഗ് പരിശീലനം നല്കിവരുന്നു. ഈ മാസം ആദ്യം അഞ്ചു വനിതകൾക്കു ലൈസൻസ് നല്കി. ഇതുവരെ രണ്ടായിരത്തോളം വനിതകൾക്ക് ലൈസൻസ് ലഭിച്ചെന്നാണ് അനൗദ്യോഗിക കണക്ക്.
മനുഷ്യാവകാശ പ്രവർത്തകരുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇന്നു യാഥാർഥ്യമാകുന്നത്. വിദേശത്തു പോയാണ് പല സൗദി വനിതകളും ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയിരുന്നത്. 1990ൽ റിയാദിലൂടെ വണ്ടിയോടിച്ചതിന് ഏതാനും വനിതകൾ അറസ്റ്റിലായിരുന്നു. സോഷ്യൽ മീഡിയ സജീവമായപ്പോൾ, വനിതകൾ വണ്ടിയോടിക്കുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തും പ്രതിഷേധിച്ചു.
സ്വപ്നം സാക്ഷാത്കരിക്കുന്ന ദിനത്തിൽ വനിതാ അവകാശ പ്രവർത്തകർ കാര്യമായ സന്തോഷത്തിലല്ല. അവകാശത്തിനായി ശബ്ദമുയർത്തിയതിന്റെ പേരിൽ എട്ടു സ്ത്രീകൾ ഇപ്പോഴും അറസ്റ്റിലാണ്. തീവ്രവാദവിരുദ്ധ കോടതിയിൽ വിചാരണ നേരിടുന്ന ഇവർക്കു തടവുശിക്ഷ ലഭിച്ചേക്കും.
അതേസമയം, പുരുഷന്മാർ വനിതാ ഡ്രൈവിംഗിനെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വനിതാ ഡ്രൈവിംഗിന് എതിരായ പ്രചാരണവും നടക്കുന്നുണ്ട്.