വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയയ്ക്കെതിരായ അമേരിക്കൻ ഉപരോധങ്ങൾ ഒരുവർഷം കൂടി തുടരാനുള്ള ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു.
അമേരിക്കയുടെ സുരക്ഷയ്ക്ക് ഉത്തരകൊറിയ അസാധാരണ ഭീഷണി ഉയർത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. അതേസമയം, ദക്ഷിണകൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അനിശ്ചിത കാലത്തേക്കു നിർത്തിവയ്ക്കാനും അമേരിക്ക തീരുമാനിച്ചു.
ആണവ നിരായുധീകരണം പൂർണമായി നടപ്പാക്കാതെ ഉപരോധങ്ങൾ പിൻവലിക്കില്ലെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി 12ന് സിംഗപ്പൂരിൽ നടത്തിയ ചരിത്ര ഉച്ചകോടിയിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഉത്തരകൊറിയയുടെ ആണവഭീഷണി അവസാനിച്ചുവെന്നും എല്ലാവർക്കും ആശ്വസിക്കാമെന്നും ഉച്ചകോടിയുടെ പിറ്റേന്ന് അദ്ദേഹം പറഞ്ഞിരുന്നു.
2008 മുതൽ പ്രാബല്യത്തിലുള്ള ഉപരോധങ്ങൾ പുതുക്കുകയാണ് ട്രംപ് വെള്ളിയാഴ്ച ചെയ്തത്. ഉത്തരകൊറിയൻ നേതാക്കളുമായും അവിടത്തെ പാർട്ടിയുമായും സാന്പത്തിക ഇടപാടുകൾ നടത്തുന്നത് ഉപരോധത്തിൽ വിലക്കുന്നു.
ഇതിനിടെയാണ് ദക്ഷിണകൊറിയയുമായുള്ള സൈനിക അഭ്യാസങ്ങൾ നിർത്തിവയ്ക്കാൻ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് ഉത്തരവിട്ടത്. ഉത്തരകൊറിയയുമായുള്ള നയതന്ത്രചർച്ചകളുടെ വിജയത്തിനാണ് ഇതെന്ന് പെന്റഗൺ വിശദീകരിച്ചു.
സൈനികാഭ്യാസങ്ങൾ നിർത്തുമെന്ന വാഗ്ദാനം സിംഗപ്പൂർ ഉച്ചകോടിയിൽ കിമ്മിനു ട്രംപ് നൽകിയിരുന്നു. ഉത്തരകൊറിയയെ മാത്രമല്ല ചൈനയെയും ഏറെ സന്തോഷിപ്പിക്കുന്ന തീരുമാനമാണിത്.
അമേരിക്കയുടെ സുരക്ഷയ്ക്ക് ഉത്തരകൊറിയ അസാധാരണ ഭീഷണി ഉയർത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. അതേസമയം, ദക്ഷിണകൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അനിശ്ചിത കാലത്തേക്കു നിർത്തിവയ്ക്കാനും അമേരിക്ക തീരുമാനിച്ചു.
ആണവ നിരായുധീകരണം പൂർണമായി നടപ്പാക്കാതെ ഉപരോധങ്ങൾ പിൻവലിക്കില്ലെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി 12ന് സിംഗപ്പൂരിൽ നടത്തിയ ചരിത്ര ഉച്ചകോടിയിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഉത്തരകൊറിയയുടെ ആണവഭീഷണി അവസാനിച്ചുവെന്നും എല്ലാവർക്കും ആശ്വസിക്കാമെന്നും ഉച്ചകോടിയുടെ പിറ്റേന്ന് അദ്ദേഹം പറഞ്ഞിരുന്നു.
2008 മുതൽ പ്രാബല്യത്തിലുള്ള ഉപരോധങ്ങൾ പുതുക്കുകയാണ് ട്രംപ് വെള്ളിയാഴ്ച ചെയ്തത്. ഉത്തരകൊറിയൻ നേതാക്കളുമായും അവിടത്തെ പാർട്ടിയുമായും സാന്പത്തിക ഇടപാടുകൾ നടത്തുന്നത് ഉപരോധത്തിൽ വിലക്കുന്നു.
ഇതിനിടെയാണ് ദക്ഷിണകൊറിയയുമായുള്ള സൈനിക അഭ്യാസങ്ങൾ നിർത്തിവയ്ക്കാൻ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് ഉത്തരവിട്ടത്. ഉത്തരകൊറിയയുമായുള്ള നയതന്ത്രചർച്ചകളുടെ വിജയത്തിനാണ് ഇതെന്ന് പെന്റഗൺ വിശദീകരിച്ചു.
സൈനികാഭ്യാസങ്ങൾ നിർത്തുമെന്ന വാഗ്ദാനം സിംഗപ്പൂർ ഉച്ചകോടിയിൽ കിമ്മിനു ട്രംപ് നൽകിയിരുന്നു. ഉത്തരകൊറിയയെ മാത്രമല്ല ചൈനയെയും ഏറെ സന്തോഷിപ്പിക്കുന്ന തീരുമാനമാണിത്.