അങ്കാറ: തുർക്കിയുടെ ചരിത്രത്തിലെ സുപ്രധാന പൊതുതെരഞ്ഞെടുപ്പ് ഇന്ന്. അധികാരങ്ങളെല്ലാം പ്രസിഡന്റിൽ കേന്ദ്രീകരിക്കുന്ന പ്രസിഡൻഷ്യൽ ഭരണ സന്പ്രദായമായിരിക്കും ഇനിമുതൽ രാജ്യത്ത്. പ്രധാനമന്ത്രിപദം ഇല്ലാതാകും. തെരഞ്ഞെടുപ്പിൽ പാർലമെന്റ് അംഗങ്ങൾക്കുവേണ്ടിയും പ്രസിഡന്റ് സ്ഥാനാർഥിക്കുവേണ്ടിയും രണ്ടു വോട്ടുകൾ ചെയ്യാം. പ്രസിഡന്റ് തയ്യിപ് എർഡോഗൻ അടക്കം ആറു പേരാണ് പ്രസിഡന്റ് പദവിയിലേക്കു മത്സരിക്കുന്നത്. 600 അംഗ പാർലമെന്റിലേക്ക് എട്ടു പാർട്ടികളും.