ന്യൂഡൽഹി: റബർ വിലയിടിവ് പിടിച്ചുനിർത്തി കർഷകരെ രക്ഷിക്കാൻ കാര്യമായ നടപടികളൊന്നുമെടുക്കാതെ വീണ്ടും പഠന സമിതികളെ നിയോഗിച്ചു കേന്ദ്രസർക്കാർ. റബർ വിലയിടിവിനെക്കുറിച്ചു പഠിക്കാൻ കേന്ദ്ര വാണിജ്യ മന്ത്രാലയം ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് ബിഎംഎസ് പ്രതിനിധികൾക്ക് ഉറപ്പുനൽകി.
വാണിജ്യ മന്ത്രാലയത്തിലെ വിദഗ്ധരും ഉത്പാദകരും തൊഴിലാളികളും ഉൾപ്പെടുന്ന ത്രികക്ഷിസമിതിയെ ആണ് ചുമതലപ്പെടുത്തിയതായി വാണിജ്യമന്ത്രി സുരേഷ് പ്രഭു അറിയിച്ചത്. തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് സമഗ്രമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നാണു നിർദേശം. റബർ, തേയില തോട്ടങ്ങൾക്കു പുറമേ മത്സ്യബന്ധനമേഖല, ബീഡി തൊഴിലാളികളുടെ പ്രശ്നങ്ങൾ, ചെറുകിട സംരംഭങ്ങൾ എന്നിവയെക്കുറിച്ചുകൂടി പഠിച്ച് സമിതി റിപ്പോർട്ടിൽ ഉൾപ്പെടുത്തും.
കഴിഞ്ഞ ഫെബ്രുവരി 22ന് വാണിജ്യമന്ത്രിയുമായി സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ, എംപിമാരായ ജോസ്.കെ. മാണി, സി.എൻ. ജയദേവൻ എന്നിവർ കൂടിക്കാഴ്ച നടത്തിയപ്പോൾ റബർ മേഖലയിലെ പ്രശ്നങ്ങൾ പരിശോധിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത കർമസേന രൂപീകരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മാർച്ച് 16ന് കർമസേന രൂപീകരിച്ചത്. ഒടുവിൽ ഇന്നലെ ബിഎംഎസ് പ്രതിനിധികൾ കണ്ടപ്പോഴും റബർ മേഖലയിലെ വിലയിടിവ് ഉൾപ്പെടെ വിഷയങ്ങൾ പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കും എന്നാണ് സുരേഷ് പ്രഭു ഉറപ്പുനൽകിയത്.
എന്നാൽ, ഇത് റബർ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി കേന്ദ്ര വാണിജ്യ മന്ത്രാലയം നിയമിക്കുന്ന പുതിയ ഉന്നത തല സമിതിയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. തോട്ടം മേഖലയിലെ തൊഴിലാളിപ്രശ്നങ്ങൾകൂടി ഉയർത്തിപ്പിടിച്ചാണ് ബിഎംഎസ് പ്രതിനിധികൾ മന്ത്രിയെ കണ്ടത്. ഇതനുസരിച്ച് റബർ, തേയിലത്തോട്ടം മേഖല ഉൾപ്പെടെ ഫിഷറീസ്, ബീഡി തൊഴിലാളി പ്രശ്നങ്ങൾകൂടി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാനാണ് പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്.
കർമസമിതി എന്തായി?
കർഷകരുടെ അടക്കം റബർ മേഖലയിലെ പ്രശ്നങ്ങൾ സമഗ്രമായി പഠിക്കുന്നതിനും പരിഹാര നിർദേശങ്ങൾ സമർപ്പിക്കുന്നതിനുമായാണ് കേരള ചീഫ് സെക്രട്ടറി ചെയർമാനായി കർമ സമിതി രൂപീകരിച്ചിരുന്നത്. ഹ്രസ്വ-ദീർഘകാല പദ്ധതികളും തയാറാക്കാനാവശ്യപ്പെട്ടിരുന്നു.
ഇതിന്റെ തുടർനടപടികളെക്കുറിച്ച് വ്യക്തതയായില്ല. തോട്ടം മേഖലയിലെ ഉത്പാദകരും കർഷകരും മറ്റു വരുമാനമാർഗങ്ങൾ തേടിപ്പോകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ ഇടപെടലെന്നാണ് വാണിജ്യ മന്ത്രാലയം പറയുന്നത്.
കേരള ചീഫ് സെക്രട്ടറി തലവനായുള്ള കർമസമിതിയിൽ ത്രിപുര ചീഫ് സെക്രട്ടറി കോ-ചെയർമാനും വാണിജ്യ മന്ത്രാലയത്തിലെ പ്ലാന്റേഷൻ വിഭാഗം ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രമോഷൻ ജോയിന്റ് സെക്രട്ടറി, കൃഷി മന്ത്രാലയം പ്രതിനിധി, സംസ്ഥാന കൃഷിവകുപ്പ് പ്രതിനിധി, ത്രിപുര കൃഷിവകുപ്പ് പ്രതിനിധി, റബർ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടർ എന്നിവരാണ് അംഗങ്ങൾ.
വിലയിടിവിനു പരിഹാരമില്ല
റബർ മേഖലയിൽ കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ വിലത്തകർച്ചയ്ക്ക് ആക്കം കൂട്ടുന്ന വിധത്തിലാണ് രാജ്യത്തെ എല്ലാ തുറമുഖങ്ങൾ വഴിയും സ്വാഭാവിക റബർ നികുതിരഹിതമായി ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസർക്കാർ അടുത്തയിടെ അനുമതി നൽകിയത്. വ്യവസായികൾക്ക് വൻ ലാഭംകൊയ്യാൻവേണ്ടിയുള്ള ഈ നടപടി കർഷകർക്കു വൻ തിരിച്ചടിയാകുമെന്ന് കർഷക സംഘടനകൾ മുന്നറിയിപ്പു നൽകിയിരുന്നു.
നടപടികൾ അകലെയകലെ
റബർ കൃഷി സബ്സിഡി അപേക്ഷപോലും അടുത്ത കാലം വരെ വാങ്ങിയിട്ടില്ല. റബർ ബോർഡ് കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്നു. ടയർ ഉത്പാദകർ ആവശ്യപ്പെട്ടപ്പോൾ കേന്ദ്രം ചൈനയിൽ നിന്നുള്ള ടയർ ഇറക്കുമതി നിരോധിച്ചിരുന്നു. ആന്റി ഡംപിംഗ് സുരക്ഷാ മാനദണ്ഡപ്രകാരമായിരുന്നു ഈ നടപടി. എന്നാൽ കർഷകർ വർഷങ്ങളായി റബർ ഇറക്കുമതിക്കു നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതിന് ആരും ചെവികൊടുക്കുന്നില്ല. റബർ പുതിയ കൃഷിക്കും, പുനഃകൃഷിക്കുമുള്ള അപേക്ഷകളും സ്വീകരിക്കുന്നില്ല.
സെബി മാത്യു
വാണിജ്യ മന്ത്രാലയത്തിലെ വിദഗ്ധരും ഉത്പാദകരും തൊഴിലാളികളും ഉൾപ്പെടുന്ന ത്രികക്ഷിസമിതിയെ ആണ് ചുമതലപ്പെടുത്തിയതായി വാണിജ്യമന്ത്രി സുരേഷ് പ്രഭു അറിയിച്ചത്. തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് സമഗ്രമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നാണു നിർദേശം. റബർ, തേയില തോട്ടങ്ങൾക്കു പുറമേ മത്സ്യബന്ധനമേഖല, ബീഡി തൊഴിലാളികളുടെ പ്രശ്നങ്ങൾ, ചെറുകിട സംരംഭങ്ങൾ എന്നിവയെക്കുറിച്ചുകൂടി പഠിച്ച് സമിതി റിപ്പോർട്ടിൽ ഉൾപ്പെടുത്തും.
കഴിഞ്ഞ ഫെബ്രുവരി 22ന് വാണിജ്യമന്ത്രിയുമായി സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ, എംപിമാരായ ജോസ്.കെ. മാണി, സി.എൻ. ജയദേവൻ എന്നിവർ കൂടിക്കാഴ്ച നടത്തിയപ്പോൾ റബർ മേഖലയിലെ പ്രശ്നങ്ങൾ പരിശോധിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത കർമസേന രൂപീകരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മാർച്ച് 16ന് കർമസേന രൂപീകരിച്ചത്. ഒടുവിൽ ഇന്നലെ ബിഎംഎസ് പ്രതിനിധികൾ കണ്ടപ്പോഴും റബർ മേഖലയിലെ വിലയിടിവ് ഉൾപ്പെടെ വിഷയങ്ങൾ പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കും എന്നാണ് സുരേഷ് പ്രഭു ഉറപ്പുനൽകിയത്.
എന്നാൽ, ഇത് റബർ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി കേന്ദ്ര വാണിജ്യ മന്ത്രാലയം നിയമിക്കുന്ന പുതിയ ഉന്നത തല സമിതിയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. തോട്ടം മേഖലയിലെ തൊഴിലാളിപ്രശ്നങ്ങൾകൂടി ഉയർത്തിപ്പിടിച്ചാണ് ബിഎംഎസ് പ്രതിനിധികൾ മന്ത്രിയെ കണ്ടത്. ഇതനുസരിച്ച് റബർ, തേയിലത്തോട്ടം മേഖല ഉൾപ്പെടെ ഫിഷറീസ്, ബീഡി തൊഴിലാളി പ്രശ്നങ്ങൾകൂടി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാനാണ് പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്.
കർമസമിതി എന്തായി?
കർഷകരുടെ അടക്കം റബർ മേഖലയിലെ പ്രശ്നങ്ങൾ സമഗ്രമായി പഠിക്കുന്നതിനും പരിഹാര നിർദേശങ്ങൾ സമർപ്പിക്കുന്നതിനുമായാണ് കേരള ചീഫ് സെക്രട്ടറി ചെയർമാനായി കർമ സമിതി രൂപീകരിച്ചിരുന്നത്. ഹ്രസ്വ-ദീർഘകാല പദ്ധതികളും തയാറാക്കാനാവശ്യപ്പെട്ടിരുന്നു.
ഇതിന്റെ തുടർനടപടികളെക്കുറിച്ച് വ്യക്തതയായില്ല. തോട്ടം മേഖലയിലെ ഉത്പാദകരും കർഷകരും മറ്റു വരുമാനമാർഗങ്ങൾ തേടിപ്പോകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ ഇടപെടലെന്നാണ് വാണിജ്യ മന്ത്രാലയം പറയുന്നത്.
കേരള ചീഫ് സെക്രട്ടറി തലവനായുള്ള കർമസമിതിയിൽ ത്രിപുര ചീഫ് സെക്രട്ടറി കോ-ചെയർമാനും വാണിജ്യ മന്ത്രാലയത്തിലെ പ്ലാന്റേഷൻ വിഭാഗം ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രമോഷൻ ജോയിന്റ് സെക്രട്ടറി, കൃഷി മന്ത്രാലയം പ്രതിനിധി, സംസ്ഥാന കൃഷിവകുപ്പ് പ്രതിനിധി, ത്രിപുര കൃഷിവകുപ്പ് പ്രതിനിധി, റബർ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടർ എന്നിവരാണ് അംഗങ്ങൾ.
വിലയിടിവിനു പരിഹാരമില്ല
റബർ മേഖലയിൽ കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ വിലത്തകർച്ചയ്ക്ക് ആക്കം കൂട്ടുന്ന വിധത്തിലാണ് രാജ്യത്തെ എല്ലാ തുറമുഖങ്ങൾ വഴിയും സ്വാഭാവിക റബർ നികുതിരഹിതമായി ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസർക്കാർ അടുത്തയിടെ അനുമതി നൽകിയത്. വ്യവസായികൾക്ക് വൻ ലാഭംകൊയ്യാൻവേണ്ടിയുള്ള ഈ നടപടി കർഷകർക്കു വൻ തിരിച്ചടിയാകുമെന്ന് കർഷക സംഘടനകൾ മുന്നറിയിപ്പു നൽകിയിരുന്നു.
നടപടികൾ അകലെയകലെ
റബർ കൃഷി സബ്സിഡി അപേക്ഷപോലും അടുത്ത കാലം വരെ വാങ്ങിയിട്ടില്ല. റബർ ബോർഡ് കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്നു. ടയർ ഉത്പാദകർ ആവശ്യപ്പെട്ടപ്പോൾ കേന്ദ്രം ചൈനയിൽ നിന്നുള്ള ടയർ ഇറക്കുമതി നിരോധിച്ചിരുന്നു. ആന്റി ഡംപിംഗ് സുരക്ഷാ മാനദണ്ഡപ്രകാരമായിരുന്നു ഈ നടപടി. എന്നാൽ കർഷകർ വർഷങ്ങളായി റബർ ഇറക്കുമതിക്കു നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതിന് ആരും ചെവികൊടുക്കുന്നില്ല. റബർ പുതിയ കൃഷിക്കും, പുനഃകൃഷിക്കുമുള്ള അപേക്ഷകളും സ്വീകരിക്കുന്നില്ല.
സെബി മാത്യു