ന്യൂഡൽഹി: ഇരുപത്തിരണ്ടാം പാർട്ടി കോണ്‍ഗ്രസിനുശേഷം ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്നലെ ഡൽഹിയിൽ തുടക്കമായി. മൂന്നു ദിവസമാണ് കേന്ദ്ര കമ്മിറ്റി യോഗം. പോളിറ്റ് ബ്യൂറോ യോഗവും ഇന്നലെ ചേർന്നിരുന്നു. പാർട്ടി കോണ്‍ഗ്രസ് തീരുമാനങ്ങൾ നടപ്പാക്കുന്നതിനൊപ്പം വിശാല പ്രതിപക്ഷ ഐക്യം, തെരഞ്ഞെടുപ്പു ധാരണ എന്നീ വിഷയങ്ങളും ചർച്ച ചെയ്യും. പ്രധാനമായും പാർട്ടി ചുമതലകൾ കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്ക് വിഭജിച്ചു നൽകുന്നതിനുള്ള തീരുമാനവും യോഗത്തിലുണ്ടാകുക. കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് കേരളത്തിൽ നിന്നുള്ള മുതിർന്ന അംഗം വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെ യുള്ളവർ സംസാരിക്കുമെന്നാണു സൂചന.
പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാന പാർട്ടികളെല്ലാം സഖ്യ ചർച്ചകൾ തുടങ്ങിയ സാഹചര്യത്തിൽ നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലും സമകാലിക രാഷ്ട്രീയ സാഹചര്യം തന്നെയാകും പ്രധാനമായും വിലയിരുത്തുക. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ലഫ്. ഗവർണറുടെ വസതിയിൽ നടത്തിയ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസിതര മുഖ്യമന്ത്രിമാർക്കൊപ്പം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയനും അദേഹത്തിന്റെ വസതിയിലെത്തിയിരുന്നു.
പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാന പാർട്ടികളെല്ലാം സഖ്യ ചർച്ചകൾ തുടങ്ങിയ സാഹചര്യത്തിൽ നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലും സമകാലിക രാഷ്ട്രീയ സാഹചര്യം തന്നെയാകും പ്രധാനമായും വിലയിരുത്തുക. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ലഫ്. ഗവർണറുടെ വസതിയിൽ നടത്തിയ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസിതര മുഖ്യമന്ത്രിമാർക്കൊപ്പം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയനും അദേഹത്തിന്റെ വസതിയിലെത്തിയിരുന്നു.