റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസിൽ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിനു ജാർഖണ്ഡ് ഹൈക്കോടതി അനുവദിച്ച സോപാധിക ജാമ്യകാലാവധി ജൂലൈ മൂന്നുവരെ നീട്ടി. ലാലുവിന്റെ അപേക്ഷ പരിഗണിച്ച ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡി.എൻ. പട്ടേലാണ് വിധി പ്രസ്താവിച്ചത്. ആരോഗ്യകാരണങ്ങളാൽ നേരത്തേ അനുവദിച്ച ജാമ്യകാലാവധി 27ന് അവസാനിക്കും.
ജനുവരി 24നു സിബിഐ പ്രത്യേക കോടതി ലാലുവിനെ അഞ്ചുവർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ചായ്ബാസ ട്രഷറിയിൽനിന്ന് 37.62 കോടി രൂപ അനധികൃതമായി പിൻവലിച്ച കേസിലായിരുന്നു വിധി.1990ൽ ദിയോഗഡ് ട്രഷറിയിൽനിന്ന് 89.27 കോടി രൂപ പിൻവലിച്ചുവെന്ന കേസിൽ കഴിഞ്ഞവർഷം ഡിസംബർ 23ന് ലാലുവിനെ മൂന്നരവർഷത്തേക്കു തടവിനു ശിക്ഷിച്ചിരുന്നു.
ജനുവരി 24നു സിബിഐ പ്രത്യേക കോടതി ലാലുവിനെ അഞ്ചുവർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ചായ്ബാസ ട്രഷറിയിൽനിന്ന് 37.62 കോടി രൂപ അനധികൃതമായി പിൻവലിച്ച കേസിലായിരുന്നു വിധി.1990ൽ ദിയോഗഡ് ട്രഷറിയിൽനിന്ന് 89.27 കോടി രൂപ പിൻവലിച്ചുവെന്ന കേസിൽ കഴിഞ്ഞവർഷം ഡിസംബർ 23ന് ലാലുവിനെ മൂന്നരവർഷത്തേക്കു തടവിനു ശിക്ഷിച്ചിരുന്നു.