ന്യൂഡൽഹി: കോണ്ഗ്രസിന്റെ ലോക്സഭയിലെ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെയെ മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചു.
കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശനെ ഒഡീഷയുടെ സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷനായും കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. എഐസിസി ജനറൽ സെക്രട്ടറി മോഹൻ പ്രകാശിനെ മാറ്റിയാണു ഖാർഗെയെ ജനറൽ സെക്രട്ടറിയാക്കിയത്.
കേന്ദ്രമന്ത്രി ജെ.ഡി. ശീലം, കോണ്ഗ്രസ് സേവാദൾ മുൻ മേധാവി മഹേന്ദ്ര ജോഷി എന്നിവരെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാരായും നിയമിച്ചിട്ടുണ്ട്. ഇതോടൊപ്പം രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, മിസോറാം എന്നിവിടങ്ങളിലെ സ്ക്രീനിംഗ് കമ്മിറ്റിയും രാഹുൽ ഗാന്ധി പുനഃസംഘടിപ്പിച്ചു.
ഒഡീഷയിൽ ജിതിൻ പ്രസാദ്, നൗഷാദ് സോളങ്കി എന്നിവരെയും രാജസ്ഥാനിൽ കുമാരി ഷെൽജയെയും സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷരാക്കി. മധ്യപ്രദേശിൽ മധുസൂദനൻ മിസ്ത്രി, ഛത്തീസ്ഗഡിൽ ഭുവനേശ്വർ കാൾട, മിസോറാമിൽ ലുസിഞ്ഞോ ഫെലോറിയോ എന്നിവരെയും സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷന്മരായി നിയമിച്ചിട്ടുണ്ട്.
കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശനെ ഒഡീഷയുടെ സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷനായും കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. എഐസിസി ജനറൽ സെക്രട്ടറി മോഹൻ പ്രകാശിനെ മാറ്റിയാണു ഖാർഗെയെ ജനറൽ സെക്രട്ടറിയാക്കിയത്.
കേന്ദ്രമന്ത്രി ജെ.ഡി. ശീലം, കോണ്ഗ്രസ് സേവാദൾ മുൻ മേധാവി മഹേന്ദ്ര ജോഷി എന്നിവരെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാരായും നിയമിച്ചിട്ടുണ്ട്. ഇതോടൊപ്പം രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, മിസോറാം എന്നിവിടങ്ങളിലെ സ്ക്രീനിംഗ് കമ്മിറ്റിയും രാഹുൽ ഗാന്ധി പുനഃസംഘടിപ്പിച്ചു.
ഒഡീഷയിൽ ജിതിൻ പ്രസാദ്, നൗഷാദ് സോളങ്കി എന്നിവരെയും രാജസ്ഥാനിൽ കുമാരി ഷെൽജയെയും സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷരാക്കി. മധ്യപ്രദേശിൽ മധുസൂദനൻ മിസ്ത്രി, ഛത്തീസ്ഗഡിൽ ഭുവനേശ്വർ കാൾട, മിസോറാമിൽ ലുസിഞ്ഞോ ഫെലോറിയോ എന്നിവരെയും സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷന്മരായി നിയമിച്ചിട്ടുണ്ട്.