വാഷിംഗ്ടൺ ഡിസി: പുലിറ്റ്സർ ജേതാവായ യുഎസ് കോളമി സ്റ്റ് ചാൾസ് ക്രോഥാമർ(68) അന്തരിച്ചു. അർബുദം കടുത്തുവെന്നും ഇനി ഏതാനും നാൾകൂടിയേ ആയുസുള്ളൂവെന്നും ഈ മാസമാദ്യം വാഷിംഗ്ടൺ പോസ്റ്റിലെഴുതിയ ലേഖനത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ജൂതകുടുംബത്തിൽ ജനിച്ച ക്രോഥാമർ എന്നും ഇസ്രയേൽ അനുകൂലിയായിരുന്നു. വലതുപക്ഷ ബുദ്ധിജീവിയായി വളർന്നുവന്ന അദ്ദേഹം നവ യാഥാസ്ഥിതികവാദത്തെ പിന്തുണച്ചുപോന്നു. മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിന്റെ ‘തീവ്രവാദവിരുദ്ധയുദ്ധം’ അടക്കമുള്ള വിദേശനയങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഏ കധ്രുവലോകം എന്ന പ്രയോഗം അദ്ദേഹമാണ് അവതരിപ്പിച്ചത്. ഹാർവഡ് മെഡിക്കൽ സ്കൂളിൽ വിദ്യാർഥിയായിരിക്കേ ഉണ്ടായ അപകടത്തെത്തുടർന്ന് കൈകൾക്കും കാലുകൾക്കും ചലനശേഷി നഷ്ടപ്പെട്ടിരുന്നു.
ജൂതകുടുംബത്തിൽ ജനിച്ച ക്രോഥാമർ എന്നും ഇസ്രയേൽ അനുകൂലിയായിരുന്നു. വലതുപക്ഷ ബുദ്ധിജീവിയായി വളർന്നുവന്ന അദ്ദേഹം നവ യാഥാസ്ഥിതികവാദത്തെ പിന്തുണച്ചുപോന്നു. മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിന്റെ ‘തീവ്രവാദവിരുദ്ധയുദ്ധം’ അടക്കമുള്ള വിദേശനയങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഏ കധ്രുവലോകം എന്ന പ്രയോഗം അദ്ദേഹമാണ് അവതരിപ്പിച്ചത്. ഹാർവഡ് മെഡിക്കൽ സ്കൂളിൽ വിദ്യാർഥിയായിരിക്കേ ഉണ്ടായ അപകടത്തെത്തുടർന്ന് കൈകൾക്കും കാലുകൾക്കും ചലനശേഷി നഷ്ടപ്പെട്ടിരുന്നു.