ജക്കാർത്ത: ഇസ്ലാമിക് സ്റ്റേറ്റിനെ അനുകൂലിക്കുന്ന അൻഷറുത്ത് ദുലാ(ജെഎഡി) എന്ന ഭീകര സംഘടനയുടെ നേതാവ് അമാൻ അബ്ദുറഹ്മാന് ഇന്തോനേഷ്യൻ കോടതി വധശിക്ഷ വിധിച്ചു. അഞ്ചു തീവ്രവാദ ആക്രമണങ്ങൾക്കു പ്രേരണ നല്‍കിയെന്നാണു കുറ്റം. 2016 ജനുവരിയിൽ സെൻട്രൽ ജക്കാർത്തയിൽ നാലു പേർ കൊല്ലപ്പെട്ട ചാവേറാക്രമണവും ഇതിൽ ഉൾപ്പെടുന്നു.
ശിക്ഷാപ്രഖ്യാപനത്തോട് അനുബന്ധിച്ച് സുരക്ഷ ഉറപ്പാക്കാൻ കോടതി പരിസരത്ത് അഞ്ഞൂറു പോലീസുകാരെ വിന്യസിച്ചിരുന്നു. അപ്പീൽ നല്കാൻ അനുമതിയുള്ളതിനാൽ വധ ശിക്ഷയുടെ തീയതി നിശ്ചയിച്ചിട്ടില്ല. ഇന്തോനേഷ്യയിൽനിന്ന് എഴുന്നൂറു പേർ സിറിയയിലെത്തി ഐഎസിൽ ചേർന്നിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ.
ശിക്ഷാപ്രഖ്യാപനത്തോട് അനുബന്ധിച്ച് സുരക്ഷ ഉറപ്പാക്കാൻ കോടതി പരിസരത്ത് അഞ്ഞൂറു പോലീസുകാരെ വിന്യസിച്ചിരുന്നു. അപ്പീൽ നല്കാൻ അനുമതിയുള്ളതിനാൽ വധ ശിക്ഷയുടെ തീയതി നിശ്ചയിച്ചിട്ടില്ല. ഇന്തോനേഷ്യയിൽനിന്ന് എഴുന്നൂറു പേർ സിറിയയിലെത്തി ഐഎസിൽ ചേർന്നിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ.