മോസ്കോ: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡി യിൽ അർജന്റീനയെ 3-0നു തകർത്തെറിഞ്ഞ് ക്രൊയേഷ്യ പ്രീക്വാർട്ടറിലേക്ക്. തോൽവിയോടെ അർജന്റീനയുടെ പ്രീക്വാർട്ടർ സ്വപ്നം ത്രിശങ്കുവിലായി. റെബിക്(53-ാം മിനിറ്റ്), ലൂക്ക മോഡ്രിച്ച് (80-ാം മിനിറ്റ്), ഇവാൻ റാക്കിറ്റിച്ച്(90+1-ാം മിനിറ്റ്) എന്നിവരാണ് ക്രൊയേഷ്യക്കായി അർജന്റൈൻ വലകുലുക്കിയത്. അർജന്റീനയുടെ ഗോളി വില്ലി കാബലേറോയുടെ തിരുത്താനാവാത്ത പിഴവായിരുന്നു ക്രൊയേഷ്യയുടെ ആദ്യ ഗോളിനു വഴിവച്ചത്.
ഗ്രൂപ്പ് സിയിൽ തുടർച്ചയായ രണ്ടാം ജയം നേടി ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിച്ചു. ലാറ്റിനമേരിക്കൻ സംഘമായ പെറുവിനെ 1-0നായിരുന്നു ഫ്രാൻസ് കീഴടക്കിയത്. 34-ാം മിനിറ്റിൽ കെയ്ല്യൻ എംബാപെയായിരുന്നു ഫ്രാൻസിനു ജയം സമ്മാനിച്ച ഗോൾ നേടിയത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയയും ഡെന്മാർക്കും 1-1 സമനിലയിൽ പിരിഞ്ഞു.
വിഎആർ (വീഡിയോ അസിസ്റ്റന്റ് റഫറി) സഹായത്തോടെ റഫറി വിധിച്ച പെനാൽറ്റി കിക്കിലാണ് ഓസ്ട്രേലിയ സമനില ഗോൾ നേടിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്സൺ ഡെന്മാർക്കിന് ലീഡ് സമ്മാനിച്ചിരുന്നു. രണ്ട് തോൽവി വഴങ്ങിയ പെറു പുറത്തായി. 36 വർഷത്തിനുശേഷമാണ് പെറു ലോകകപ്പ് പോരാട്ടത്തിനെത്തിയത്.
നിലംപൊത്തി അർജന്റീന
01:58 AM Jun 22, 2018 | Deepika.com