ഡെറാഡൂൺ: സംഘർഷഭരിതമായ ലോകത്തെ ഏകോപ്പിച്ചുനിർത്തുന്ന ശക്തിയാണ് യോഗാഭ്യാസമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. അന്താരാഷ്ട്രയോഗദിനത്തിൽ ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കാംപസിൽ നടന്ന വിപുലമായ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിക്കൊപ്പം അരലക്ഷത്തോളം പേരാണ് കാംപസിൽ യോഗാസനത്തിനെത്തിയത്.
രോഗത്തിൽനിന്നു സൗഖ്യത്തിലേക്കു ലോകത്തെ നയിക്കുകയാണു യോഗയെന്നു പ്രധാനമന്ത്രി പറഞ്ഞു. ആയുരാരോഗ്യസൗഖ്യത്തിനായുള്ള അന്വേഷണത്തിൽ യോഗാദിനം ലോകത്തിലെ തന്നെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ഡെറാഡൂൺ മുതൽ ഡബ്ലിൻ വരെ, ഷാംങ്ഹായ് മുതൽ ഷിക്കാഗോ വരെ, ജക്കാർത്ത മുതൽ ജൊഹാനസ്ബർഗ് വരെ, ഹിമാലയൻ കുന്നുകളിൽ നിന്ന് ചുട്ടുപൊള്ളുന്ന മരുഭൂമിവരെ യോഗ മാത്രമാണുള്ളത്.
അന്താരാഷ്ട്ര യോഗാദിനം എന്നയാവശ്യം യുഎൻ റിക്കാർഡ് വേഗത്തിൽ അംഗീകരിക്കുന്നത് ഭൂരിഭാഗം രാജ്യങ്ങളും ഈയാവശ്യത്തെ പിന്തുണച്ചതിനാലാണ്. ആരോഗ്യത്തിനുവേണ്ടി മാത്രമല്ല സന്തോഷത്തിനും സമാധാനത്തിനും വേണ്ടിയുമാണ് യോഗ പരിശീലിക്കേണ്ടത്- മോദി ആഹ്വാനം ചെയ്തു.
ഉത്തരാഖണ്ഡ് ഗവർണർ കെ.കെ. പോൾ, മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്, ഉത്തരാഖണ്ഡ് ആയുഷ് മന്ത്രി ഹരക് സിംഗ് റാവത്ത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ജയ്പുർ: അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ രാജസ്ഥാനിലെ കോട്ട ജില്ലയിൽ ആർഎസി മൈതാനത്തു സംഘടിപ്പിച്ച യോഗ കൂട്ടായ്മ ഗിന്നസ് റിക്കാർഡിൽ സ്ഥാനം പിടിച്ചു. രണ്ടുലക്ഷത്തോളം പേരാണു യോഗ ഗുരു ബാബാ രാംദേവിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി വസുന്ധരരാജെ പങ്കെടുത്ത യോഗാഭ്യാസ പ്രദർശനത്തിൽ പങ്കെടുത്തത്. കോട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണു യോഗാദിനാചരണം സംഘടിപ്പിച്ചത്.
ലോകത്തിലാദ്യമായാണു യോഗാദിനത്തിൽ ഇത്രയധികം പേർ പങ്കെടുക്കുന്നതെന്ന് ഗിന്നസ് വേൾഡ് റിക്കാർഡ്സ് അധികൃതർ പറഞ്ഞു. ഇതോടെ 2017ൽ മൈസൂരുവിൽ 55,524 പേർ പങ്കെടുത്ത യോഗപ്രദർശന റിക്കാർഡ് പഴങ്കഥയായി. കോട്ട ഡിവിഷനുകീഴിലെ നാലു ജില്ലകളിലുള്ള കോച്ചിംഗ് സെന്ററുകളിലെ വിദ്യാർഥികളാണു യോഗാപ്രദർശനത്തിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും.
രോഗത്തിൽനിന്നു സൗഖ്യത്തിലേക്കു ലോകത്തെ നയിക്കുകയാണു യോഗയെന്നു പ്രധാനമന്ത്രി പറഞ്ഞു. ആയുരാരോഗ്യസൗഖ്യത്തിനായുള്ള അന്വേഷണത്തിൽ യോഗാദിനം ലോകത്തിലെ തന്നെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ഡെറാഡൂൺ മുതൽ ഡബ്ലിൻ വരെ, ഷാംങ്ഹായ് മുതൽ ഷിക്കാഗോ വരെ, ജക്കാർത്ത മുതൽ ജൊഹാനസ്ബർഗ് വരെ, ഹിമാലയൻ കുന്നുകളിൽ നിന്ന് ചുട്ടുപൊള്ളുന്ന മരുഭൂമിവരെ യോഗ മാത്രമാണുള്ളത്.
അന്താരാഷ്ട്ര യോഗാദിനം എന്നയാവശ്യം യുഎൻ റിക്കാർഡ് വേഗത്തിൽ അംഗീകരിക്കുന്നത് ഭൂരിഭാഗം രാജ്യങ്ങളും ഈയാവശ്യത്തെ പിന്തുണച്ചതിനാലാണ്. ആരോഗ്യത്തിനുവേണ്ടി മാത്രമല്ല സന്തോഷത്തിനും സമാധാനത്തിനും വേണ്ടിയുമാണ് യോഗ പരിശീലിക്കേണ്ടത്- മോദി ആഹ്വാനം ചെയ്തു.
ഉത്തരാഖണ്ഡ് ഗവർണർ കെ.കെ. പോൾ, മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്, ഉത്തരാഖണ്ഡ് ആയുഷ് മന്ത്രി ഹരക് സിംഗ് റാവത്ത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ജയ്പുർ: അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ രാജസ്ഥാനിലെ കോട്ട ജില്ലയിൽ ആർഎസി മൈതാനത്തു സംഘടിപ്പിച്ച യോഗ കൂട്ടായ്മ ഗിന്നസ് റിക്കാർഡിൽ സ്ഥാനം പിടിച്ചു. രണ്ടുലക്ഷത്തോളം പേരാണു യോഗ ഗുരു ബാബാ രാംദേവിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി വസുന്ധരരാജെ പങ്കെടുത്ത യോഗാഭ്യാസ പ്രദർശനത്തിൽ പങ്കെടുത്തത്. കോട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണു യോഗാദിനാചരണം സംഘടിപ്പിച്ചത്.
ലോകത്തിലാദ്യമായാണു യോഗാദിനത്തിൽ ഇത്രയധികം പേർ പങ്കെടുക്കുന്നതെന്ന് ഗിന്നസ് വേൾഡ് റിക്കാർഡ്സ് അധികൃതർ പറഞ്ഞു. ഇതോടെ 2017ൽ മൈസൂരുവിൽ 55,524 പേർ പങ്കെടുത്ത യോഗപ്രദർശന റിക്കാർഡ് പഴങ്കഥയായി. കോട്ട ഡിവിഷനുകീഴിലെ നാലു ജില്ലകളിലുള്ള കോച്ചിംഗ് സെന്ററുകളിലെ വിദ്യാർഥികളാണു യോഗാപ്രദർശനത്തിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും.