എകാതെറിൻബർഗ്: ഗ്രൂപ്പ് സിയിൽ രണ്ടാം ജയത്തോടെ ഫ്രാൻസ് ലോകകപ്പ് പ്രീക്വാർട്ടർ ഉറപ്പിച്ചു. തുടക്കത്തിൽ പെറുവിന്റെ മുന്നേറ്റമായിരുന്നെങ്കിലും തുടർന്ന് ഫ്രാൻസ് കളംവാണു. പെറുവിന്റെ പൗളോ ഗ്വെരേരോയുടെ പാസ് സ്വീകരിച്ച് പന്തുമായി നീങ്ങിയ എഡിസണ് ഫ്ളോറസിന്റെ മുന്നേറ്റം ബ്ലോക് ചെയ്യപ്പെട്ടു.
യോഷിമർ യോടുൻ 35 വാര പുറത്തുനിന്നെടുത്ത ഷോട്ട് ഒരു ഉപദ്രവും ഉണ്ടാക്കാതെ മുകളിലൂടെ പുറത്തേക്കു പോയി. പിന്നീട് ഫ്രാൻസിന്റെ മുന്നേറ്റമായിരുന്നു. പെറുവിയൻ ഗോൾ മുഖം ഫ്രഞ്ച് കളിക്കാർ തുടർച്ചയായി വിറപ്പിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ഒരു ഗോളിന്റെ കടവുമായി രണ്ടാം പകുതിയിലിറങ്ങിയ പെറു തിരിച്ചടിക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഗോൾ വഴി
ഗോൾ 1: കൈലിയൻ എംബാപ്പെ (ഫ്രാൻസ്) 34-ാം മിനിറ്റ്. പ്രതിരോധക്കാരെ കടന്ന് ഒലിവർ ഗിറു പായിച്ച ഷോട്ട് പ്രതിരോധതാരത്തെ തട്ടി ഉയർന്നു പൊങ്ങി. തടയാനായി ഗോൾകീപ്പർ മുന്നോട്ടു കയറിയെങ്കിലും പന്ത് വീണത് എംബാപ്പെയുടെ കാലുകളിൽ. എംബാപ്പെ വല കുലുക്കി.
കളിയിലെ കണക്ക്
ഫ്രാൻസ് പെറു
43% പന്തടക്കം 57 %
5 കോർണർ 3
12 ഷോട്സ് 10
4 ഗോൾ ഷോട്ട് 2
ശൈലിയും ടീമിലും മാറ്റംവരുത്തി ഫ്രാൻസ്
ഓസ്ട്രേലിയയ്ക്കെതിരേ ഇറങ്ങിയ 4-3-3 ശൈലി ആയിരുന്നില്ല ഫ്രാൻസ് ഇന്നലെ പെറുവിനെതിരേ ഉപയോഗിച്ചത്. പെറുവിന്റെ പതിവു ശൈലിയായ 4-2-3-1 ആയിരുന്നു ദിദിയെ ദേഷാംപും സ്വീകരിച്ചത്. അതോടെ കളത്തിൽ ഒരേ ഫോർമേഷന്റെ ഏറ്റുമുട്ടലായി. ഡെന്മാർക്കിനെതിരേ ഇറങ്ങിയ ടീമിൽ രണ്ട് മാറ്റങ്ങൾ പെറു വരുത്തി. സിംഗിൾസ്ട്രൈക്കറായി ഫർഫാനു പകരം ഗ്വെരേരൊയെയും ഹോൾഡിംഗ് മിഡ്ഫീൽഡറായി താപിയയ്ക്ക് പകരം അക്വിനൊ സാഞ്ചസിനെയും പെറു ഇറക്കി.
ഫ്രാൻസ് ഒലിവർ ഗിറുവിനെ സിംഗിൾ സ്ട്രൈക്കറാക്കിയപ്പോൾ മതൗഡി, ഗ്രീസ്മാൻ, എംബാപ്പെ എന്നിവർ തൊട്ടുപിന്നിൽ അണിനിരന്നു. കഴിഞ്ഞ കളിയിൽ ഗിറുവും മതൗഡിയും ആദ്യ പതിനൊന്നിൽ ഇടംപിടിച്ചിരുന്നില്ല. അന്ന് ആദ്യ പതിനൊന്നിൽ ഉണ്ടായിരുന്ന ഡെംബെലെ, ടോളിസോ എന്നിവർ സൈഡ് ബെഞ്ചിലുമായി. പോഗ്ബയും കാന്റെയുമായിരുന്നു ഫ്രാൻസിന്റെ ആക്രമണ- പ്രതിരോധ ഉത്തരവാദിത്തമുള്ള ഹോൾഡിംഗ് മിഡ്ഫീൽഡർമാർ.
ലോകകപ്പ് പോയിന്റ് നില
(ടീം, മത്സരം, ജയം, സമനില, തോൽവി,
ഗോൾ വ്യത്യാസം, പോയിന്റ് ക്രമത്തിൽ)
ഗ്രൂപ്പ് എ
റഷ്യ 2 2 0 0 7 6
ഉറുഗ്വെ 2 2 0 0 2 6
ഈജിപ്ത് 2 0 0 2 -3 0
സൗദി അറേബ്യ 2 0 0 2 -6 0
ഗ്രൂപ്പ് ബി
സ്പെയിൻ 2 1 1 0 1 4
പോർച്ചുഗൽ 2 1 1 0 1 4
ഇറാൻ 2 1 0 1 0 3
മൊറോക്കോ 2 0 0 2 -2 0
ഗ്രൂപ്പ് സി
ഫ്രാൻസ് 2 2 0 0 2 6
ഡെന്മാർക്ക് 2 1 1 0 1 4
ഓസ്ട്രേലിയ 2 0 1 1 -1 1
പെറു 2 0 0 2 -2 0
ഗ്രൂപ്പ് ഡി
ക്രൊയേഷ്യ 1 1 0 0 2 3
അർജന്റീന 1 0 1 0 0 1
ഐസ്ലൻഡ് 1 0 1 0 0 1
നൈജീരിയ 1 0 0 1 -2 0
ഗ്രൂപ്പ് ഇ
സെർബിയ 1 1 0 0 1 3
ബ്രസീൽ 1 0 1 0 0 1
സ്വിറ്റ്സർലൻഡ് 1 0 1 0 0 1
കോസ്റ്റാറിക്ക 1 0 0 1 -1 0
ഗ്രൂപ്പ് എഫ്
സ്വീഡൻ 1 1 0 0 1 3
മെക്സിക്കോ 1 1 0 0 1 3
ദ. കൊറിയ 1 0 0 1 -1 0
ജർമനി 1 0 0 1 -1 0
ഗ്രൂപ്പ് ജി
ബെൽജിയം 1 1 0 0 3 3
ഇംഗ്ലണ്ട് 1 1 0 0 1 3
ടുണീഷ്യ 1 0 0 1 -1 0
പാനമ 1 0 0 1 -3 0
ഗ്രൂപ്പ് എച്ച്
സെനഗൽ 1 1 0 0 1 3
ജപ്പാൻ 1 1 0 0 1 3
പോളണ്ട് 1 0 0 1 -1 0
കൊളംബിയ 1 0 0 1 -1 0
ഫ്രഞ്ച്ജയം
01:18 AM Jun 22, 2018 | Deepika.com