ആഭ്യന്തരയുദ്ധം താറുമാറാക്കിയ സിറിയയും ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിലാണ്. സ്വന്തം നഗരവും ഗ്രാമവും യുദ്ധക്കെടുതിൽ തകർന്നപ്പോൾ വീടുപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്ന സിറിയക്കാരിൽ ഫുട്ബോൾ ആരാധകരുമുണ്ടായിരുന്നു.
നാടും വീടും വിട്ട് പലായനം ചെയ്തവർക്ക് വടക്കൻ സിറിയിലെ അയിൻ ഇസയിലാണ് ക്യാന്പ്. മത്സരം പ്രദർശിപ്പിക്കുന്ന പ്രോജക്ടറിനു ചുറ്റും ഇഷ്ടതാരങ്ങളുടെ മത്സരം കാണാൻ കൂടും. രാജ്യത്ത് ഏഴു വർഷം നീണ്ട യുദ്ധം മൂലമുണ്ടായിരിക്കുന്ന സങ്കടവും ക്യാന്പിലെ അരക്ഷിതാവസ്ഥയും മറക്കാൻ ഫുട്ബോൾ കാരണമാകുന്നു. അസിൻ ഇസയിലുള്ള ഒരു ചാരിറ്റി സംഘടന ലോകകപ്പ് ടൂർണമെന്റ് മുഴുവൻ സൗജന്യമായാണ് അഭയാർഥികളെ കാണിക്കുന്നത്. ക്യാന്പിൽ ലോകകപ്പ് മത്സരങ്ങൾ കാണിക്കുന്നത് നല്ലൊരു തുടക്കമാണെന്നും വിഷമം അനുഭവിക്കുന്ന ആളുകൾക്ക് ഇതൊരു ആശ്വാസമാണെന്നും ക്യാന്പിലുള്ള അബ്ദല്ല ഫാദിൽ അൽ ഉബൈദ് പറഞ്ഞു. എല്ലാവർക്കും ഫുട്ബോൾ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
കമന്ററി കേൾക്കാനായി എല്ലാ ടെന്റിന്റെയും മുകളിൽ ലൗഡ് സ്പീക്കറുകളും സ്ഥാപിച്ചിട്ടുണ്ട്.
മസ്കാന നിവാസിയായ ഉബൈദ് ലോക്കൽ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു. നാലു വർഷം മുന്പ് ഐഎസ് തീവ്രവാദികൾ ഈ പ്രദേശം പിടിച്ചടക്കിയപ്പോൾ മതപരമായ നിഷ്കർഷകൾ അവർ പ്രഖ്യാപിച്ചു. ഇതോടെ കളിക്കാൻ പറ്റാതെയുമായി. കളിക്കാരുടെ തിരിച്ചറിയൽ കാർഡുകൾ കണ്ടെടുക്കുകയും അത്ലറ്റുകളെ ജയിലിലേക്ക് അയയ്ക്കുകയും ചെയ്തുവെന്നും ഉബൈദ് പറഞ്ഞു. അയ്ൻ ഇസയിലെ ക്യാന്പുകളിൽ ആയിരത്തിലേറെ പേരാണ് കഴിയുന്നത്.
ഒരു സിറിയൻ ഫുട്ബോൾ ആവേശം
01:16 AM Jun 22, 2018 | Deepika.com