പോർച്ചുഗലിനെതിരേയുള്ള മത്സരത്തിൽ മൊറോക്കോ നോർദിൻ അംരാബതിനെ ഇറക്കിയതിനെതിരേ ഫിഫ. കളിക്കാരന്റെ ആരോഗ്യകാര്യത്തിലാണ് ഫിഫ ഇടപ്പെട്ടിരിക്കുന്നത്. ഈ മത്സരത്തിന് അഞ്ചു ദിവസമുന്പ് ഇറാനെതിരേയുള്ള മത്സരത്തിൽ അംരാബതിന് തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേത്തുടർന്നു താരത്തെ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചു.
ഫിഫയുടെ നിയമപ്രകാരം തലയ്ക്ക് ആഘാതമേറ്റ ഒരു കളിക്കാരന് അടുത്ത ആറു ദിവസത്തേക്കു കളിക്കാനാകില്ല. എന്നാൽ, ഈ കീഴ്വഴക്കം മൊറോക്കോ തെറ്റിച്ചു. മത്സരത്തിൽ ആദ്യ ഇലവനിൽ അംരാബതിനെ മൊറോക്കോ ഉൾപ്പെടുത്തി. താരം ഇറങ്ങിയത് തലമൂടുന്ന തരത്തിലുള്ള തൊപ്പിയുമായാണ്. ഇത് വൈകാതെ തന്നെ ഉൗരി എറിഞ്ഞ മൊറോക്കൻ വിംഗർ ഒരു സംരക്ഷണകവചവും ഇല്ലാതെയാണ് കളിച്ചത്. നിർദേശിച്ച തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങൾ എടുക്കാതെ അംരാബതിനെ കളിപ്പിച്ചതിന് മൊറോക്കൻ ഫുട്ബോൾ അസോസിയേഷന് ഫിഫ കത്തയച്ചിട്ടുണ്ട്.
ലണ്ടൻ: ഈ ലോകകപ്പിലെ ടോപ് സ്കോററായാൽ ബെൽജിയം സ്ട്രൈക്കർ റൊമേലു ലുകാക്കുവിന്റെ ബോണസ് ആറക്ക സംഖ്യയിലേക്ക് ഉയരും. ഇക്കാര്യമറിയിച്ചത് ലുകാക്കുവിന്റെ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡാണ്.
മൊറോക്കോയ്ക്കെതിരേ ഫിഫ
01:16 AM Jun 22, 2018 | Deepika.com